Wednesday, December 9, 2009

ഇസ്ലാമോഫോബിയയും മക്കാര്‍ത്തിയിസവും കേരളത്തില്‍ - ഒരു മന:ശാസ്ത്രവിശകലനം

എന്താണ് ഫോബിയ?
ഫോബിയ ഒരു മനോരോഗമാണ്. അകാരണവും ഭ്രമഭൂതവുമായ ഭയമാണ് ഫോബിയ. പല്ലി, പാറ്റ തുടങ്ങിയ ജന്തുക്കളോടുള്ള അമിതഭയം (zoophobia), തുറന്ന സ്ഥലത്ത് നില്‍ക്കാനുള്ളഭയം (agoraphobia) കോണിപ്പടികള്‍ കയറാനും മുകള്‍നിലകളിലും ഉയര്‍ന്ന സ്ഥലങ്ങളിലും നില്‍ക്കാനുള്ള പേടി (acrophobia), അടഞ്ഞ മുറിയില്‍ കഴിയാനുള്ള ഭയം(claustrophobia) തുടങ്ങിയവയാണ് സാധാരണ ഫോബിയരോഗങ്ങള്‍. ഫോബിയരോഗം മാറിക്കിട്ടാന്‍ മരുന്നും മനശ്ശാസ്ത്രചികിത്സയും (psychotherapy)ഒരുപോലെ ആവശ്യമാണ്.

സാമൂഹികമായ ഫോബിയ ബാധകള്‍.
പൊതുസ്ഥലങ്ങളില്‍ പോകുമ്പോഴും ആളുകളുമായി ഇടപെടുമ്പോഴും ചിലര്‍ക്ക് സംത്രാസമോ (anxiety) ഭയമോ അനുഭവപ്പെടും. ഇതാണ് സോഷ്യല്‍ ഫോബിയ (social phobia). ഇതും വ്യക്തികളെ ബാധിക്കുന്ന മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള മനോരോഗമാണ്. എന്നാല്‍ സാമൂഹികമായ ഫോബിയ ബാധകള്‍ വ്യത്യസ്തമാണ്. സോഷ്യല്‍ ഫോബിയയോടൊപ്പം സംശയരോഗത്തിന്റെ (paranoid schizophrenia)ലക്ഷണങ്ങള്‍ ചേര്‍ന്നുള്ള സവിശേഷമായ മാനസികാവസ്ഥ സമൂഹത്തിലെ കുറെ അംഗങ്ങളില്‍ ഒരുമിച്ച് ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് സാമൂഹികമായ ഫോബിയ ബാധകള്‍. ഇത്തരം ഫോബിയബാധകള്‍ ജനമനസ്സുകളില്‍ സൃഷ്ടിച്ച് സമൂഹത്തില്‍ വിസ്ഫോടകാവസ്ഥ ഉണ്ടാക്കുവാന്‍ ഭരണാധികാരികള്‍ ബോധപൂര്‍വം ശ്രമിച്ചതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. നാത്സി ജര്‍മ്മനിയാണ് ആധുനികയുഗത്തിലെ ഒരുദാഹരണം. നാത്സികള്‍ സൃഷ്ടിച്ച ജൂതവിരോധത്തിന്റെ വംശീയഫോബിയ (ethnophobia) ലക്ഷോപലക്ഷം ജുതരുടെ കൂട്ടക്കൊലയിലാണ് എത്തിച്ചേര്‍ന്നത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കന്‍ ഭരണകൂടം അമേരിക്കന്‍ ജനതയില്‍ സൃഷ്ടിച്ച കമ്യൂണിസ്റ്റ് ഭയം സാമൂഹികമായ ഫോബിയബധയുടെ മറ്റൊരുദാഹരണമാണ്. ഈ കമ്യൂണിസ്റ്റ് ഭയത്തെ മക്കാര്‍ത്തിയിസം എന്നാണ് വിളിക്കുന്നത്. മക്കാര്‍ത്തിയിസത്തെക്കുറിച്ച് കൂടുതലറിയാന്‍ വിക്കിപീഡിയ നോക്കുക.
http://en.wikipedia.org/wiki/McCarthyism
ഇസ്ലാമോ ഫോബിയ
സോവിയറ്റ് യൂണിയന്റെ പതനം വരെ ലോകത്തെങ്ങും കമ്യൂണിസത്തിനെതിരെ “യുദ്ധം” ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടത്തിനും അതിന്റെ ചാരസംഘടനയായ സി.ഐ.എ.ക്കും കൂട്ടിനു കിട്ടിയത് ഇസ്ലാമിസത്തെയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അമേരിക്കയില്‍ മക്കാര്‍ത്തിയിസത്തിനു പ്രസക്തിയില്ലാതായി. ഇസ്രാഈലിന്റെ പാലസ്തീന്‍ അധിനിവേശത്തിനെതിരെ ക്രോധപൂര്‍വ്വം പ്രതികരിച്ചുകൊണ്ടിരുന്ന ഇസ്ലാമിസമായി അമേരിക്കയിലെ ജൂതലോബിയുടെ മുഖ്യശത്രു. സൌദിഅറേബ്യയുടെ ഔദ്യോഗിക ഇസ്ലാംമതമായ വഹ്ഹാബിസം എന്ന മതഭ്രാന്തിന്റെ പ്രത്യയശാസ്ത്രാടിത്തറയില്‍ വളര്‍ന്ന ഉസാമാ ബിന്‍ ലാദിന്റെ ജിഹാദ് സിദ്ധാന്തങ്ങളാല്‍ പ്രചോദിതരായ ഇസ്ലാമിസ്റ്റുകള്‍ ലോകവ്യാപാരകേന്ദ്രവും പെന്റഗണ്‍ ആസ്ഥാനവും ആക്രമിച്ചപ്പോള്‍ ജോര്‍ജ് ഡബ്ലിയു ബുഷ് ഇസ്ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. അതിനു മുമ്പ് തന്നെ അമേരിക്കന്‍ ജനതയില്‍ ഇസ്ലാമോഫോബിയയും കുരിശുയുദ്ധമനോഭാവവും വളര്‍ത്തിയെടുക്കാന്‍ ജൂതലോബി ശ്രമിച്ചുവരികയായിരുന്നു. ഇസ്ലാമിന്റെ സാംസ്കാരിക ധാര്‍ഷ്ട്യത്തെക്കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവത്കരിക്കാന്‍ ജൂതലോബിയുടെ വക്താവായ ബര്‍ണാഡ് ലെവിസ് 1982ല്‍ രചിച്ച ഗ്രന്ഥത്തില്‍ കിണഞ്ഞ് ശ്രമിച്ചു. (Muslim Discovery of Europe by Bernard Lewis) അറ്റ്ലാന്റിക് മാഗസീന്റെ 1990 സെപ്റ്റംബര്‍ ലക്കത്തില്‍ ബര്‍ണാഡ് ലെവിസ് എഴുതിയ The Roots of Muslim Rage എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തിന്റെ ഒരു ഉപശീര്‍ഷകം A Clash of Civilizations എന്നായിരുന്നു. ഭാവിയില്‍ ഇസ്ലാം പാശ്ചാത്യനാഗരികതയെ കടന്നാക്രമിക്കുമെന്നായിരുന്നു ലെവിസിന്റെ പ്രവചനം.
http://www.theatlantic.com/doc/199009/muslim-rage
ബര്‍ണാഡ് ലെവിസിന്റെ ആശയം കടമെടുത്താണ് സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ ക്ലാഷസ് ഓഫ് സിവിലിസേഷന്‍സ് എന്ന കുപ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്. ലോകയുദ്ധാനന്തരകാലത്ത് അമേരിക്കന്‍ പൊതുബോധത്തില്‍ (commonsense) കമ്മ്യൂണിസ്റ്റ്ഭയം സൃഷ്ടിക്കാന്‍ മക്കാര്‍ത്തിക്ക് കഴിഞ്ഞത് പോലെ സോവിയറ്റ് ചേരിയുടെ പതനത്തിനു ശേഷം അമേരിക്കയുടെ പൊതുമനസ്സില്‍ ഇസ്ലാമോഫോബിയ സൃഷ്ടിക്കുവാന്‍ ജൂതലോബിക്കു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുന്നതും ജോര്‍ജ്ജ് ഡബ്ലിയു. ബുഷ് കുരിശുയുദ്ധം പ്രഖ്യാപിക്കുന്നതും. കുരിശുയുദ്ധം എന്ന പ്രയോഗത്തിനെതിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നപ്പോഴാണ് വാര്‍ ഓണ്‍ ടെററിസം ആക്കിയത്.

അര്‍ദ്ധരാത്രിയിലെ റ്റെലിഫോണിക് ഭര്‍ത്സനം
കേരളത്തിന്റെ ജനമനസ്സുകളില്‍ മക്കാര്‍തിയിസവും ഇസ്ലാമോഫോബിയയും ഒപ്പം വളര്‍ത്തിയെടുക്കാന്‍ ഐക്യജനാധിപത്യമുന്നണിയും അവരെ പിന്തുണയ്ക്കുന്ന ചില ദുഷ്ടമാധ്യമങ്ങളും കുറച്ചുകാലമായി നിസ്തന്ദ്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുന്നുണ്ടെന്ന് എന്റെ അടുത്ത കാലത്തെ ഒരു ദുരനുഭവം തെളിയിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്ന കരുണാസായി മെന്റല്‍ ഹെല്‍ത്ത് സെന്ററിന്റെ ആസ്ഥാനമായ വെള്ളനാട് ഗ്രാമത്തില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാനിടയായി. സന്ദര്‍ഭവശാല്‍ മാധ്യമങ്ങള്‍ സാധാരണജനങ്ങളെ വഴി തെറ്റിക്കുക എന്ന ദുരുദ്ദേശത്തോടെ മന:ശാസ്ത്രപ്രരമായ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ടിരിക്കുന്നത് ചൂണ്ടിക്കാട്ടുകയുണ്ടായി. കേരളത്തില്‍ ഇസ്ലാമിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും കേരളം താമസിയാതെ മുസ്ലിംഭീകരപ്രവര്‍ത്തിന്റെ പ്രഭവകേന്ദ്രമായി മാറുമെന്നും ഉള്ള സൂചനകളാണ് ചില മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. അതിന്റെ ഒരുദാഹരണമായി ഞാന്‍ ചൂണ്ടിക്കാണിച്ചത് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ കളമശ്ശേരി ബസ്സ് കത്തിക്കല്‍ സംഭവത്തിന്റെ സൂത്രധാരകയായിരുന്നു എന്ന് സ്ഥാപിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങളായിരുന്നു. റൂപ്പര്‍ട്ട് മര്‍ദോക്ക് വിലയ്ക്ക് വാങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഈ വിഷലിപ്ത പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇക്കാര്യം ഞാന്‍ ഇതേ ബ്ലോഗില്‍ ഇംഗ്ലീഷിലെഴുതിയ DEMONISATION OF A PIOUS MUSLIM WOMAN BY ASIANET NEWS CHANNEL - A CASE OF NEWSMEDIA TERRORISM (Tuesday, April 14, 2009) എന്ന പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യവും ഞാന്‍ പ്രസംഗത്തില്‍ വെളിപ്പെടുത്തി. സൂഫിയ മഅദനിയെ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയെന്ന വാര്‍ത്ത വന്ന ദിവസം രാത്രി പത്തര മണിക്ക് എന്നെ ഒരാള്‍ ഫോണില്‍ വിളിച്ചു. അയാളുമായുള്ള സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് ചുവടെ ചേര്‍ക്കുന്നു.
കരുണാസായി ആശുപത്രിയിലെ ഡോക്ടറല്ലേ?
അതെ.
നിങ്ങളല്ലേ കുറച്ചുനാള്‍ മുമ്പ് സൂഫിയ മദനി നിരപരാധിയാണെന്നും റ്റി.വി.ക്കാരും പത്രങ്ങളും ആണ് അവരെ ഭീകരവാദിയാക്കുന്നതെന്നും പ്രസംഗിച്ചത്? എന്നിട്ട് ഇപ്പഴെന്തായി? അവര് ബസ്സ് കത്തിച്ച കേസ്സിലെ പ്രതിയായില്ലെ?
ഞാന്‍ പറഞ്ഞു: കേസില്‍ പ്രതിയാക്കുമ്പോഴേക്കും ഒരാള്‍ കുറ്റവാളിയാണെന്ന് വിധിക്കുന്നത് ശരിയാണോ? സംസാരിക്കുന്നത് ആരാണെന്ന് പറയാമോ?
ഞാനാരാണെന്നറിഞ്ഞിട്ട് ഇപ്പോള്‍ എന്ത് വേണം? ഞാന്‍ ഈ നാടിനെ സ്നേഹിക്കുന്ന ഒരാളാണെന്ന് മനസ്സിലാക്കിയാല്‍ മതി. നിങ്ങള്‍ മദനിയുടെ ആളാണ്. നിങ്ങളെല്ലാം അങ്ങനെയാണ്. ഡോക്ടറായാലും കൊള്ളാം എന്‍ജിനീയറായാലും കൊള്ളാം. നിങ്ങള്‍ക്കൊന്നും ഈ രാജ്യത്തോട് കൂറില്ല. നിങ്ങള്‍ക്കൊക്കെ സ്നേഹം ഭീകരവാദികളോടാണ്. നിങ്ങള്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നില്ലല്ലോന്ന് പറയുമായിരിക്കും. പക്ഷേ എല്ലാ മുസ്ലിങ്ങളും ഭീകരവാദികളെ സഹായിക്കുന്നവരാണ്. അല്ലെങ്കില്‍ അവര്‍ക്ക് കുഴലൂത്ത് നടത്തുന്നവരെങ്കിലുമാണ്. നിങ്ങല്‍ പ്രസംഗത്തില്‍ ചെയ്തത് അതല്ലേ? ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് നിങ്ങളെന്നെ ഹിന്ദുത്വവാദിയെന്നും മുസ്ലിംവിരോധിയെന്നുമൊക്കെപ്പറഞ്ഞ് തടി തപ്പാന്‍ നോക്കും...
ഞാന്‍ റ്റെലിഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാതെ അയാള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു. അയാളുടെ ക്രോധം വാക്കുകളിലൂടെ പ്രകടിപ്പിച്ച് തൃപ്തിയടയട്ടെ എന്നു കരുതി. അയാള്‍ പത്തര മണിക്ക് തുടങ്ങിയ ഭര്‍ത്സനം പതിനൊന്ന് പത്ത് വരെ തുടര്‍ന്നു.

വലതുപക്ഷ രാഷ്ടീയക്കാരുടെയും മാധ്യമങ്ങളുടെയും ഹിഡ്ഡന്‍ അജണ്ട
മദനിയെയും സൂഫിയയെയും ഭീകരവാദികളായി ചിത്രീകരിക്കുന്നത് ഒരു ഹിഡ്ഡന്‍ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. കേരളത്തിലെ മുസ്ലിം ഭീകരവാദികളെ സംരക്ഷിക്കുന്നത് കമ്മ്യുണിസ്റ്റ്കാരാണ്. ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ ഫലമായി കേരളത്തിന്റെ പൊതുമനസ്സില്‍ ഇസ്ലാമോഫോബിയയും കമ്യൂണിസ്റ്റ് വിരോധവും ഒരേസമയം ഉത്പാദിപ്പിക്കുക എന്നതാണ് ആ ഹിഡ്ഡന്‍ അജണ്ട. ഇത്കൊണ്ടുള്ള നേട്ടമോ? അടുത്ത് തന്നെ നടക്കാനിരിക്കുന്ന പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള അസംബ്ലി തിരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ്കാരെ തറ പറ്റിക്കാന്‍ കഴിയും; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സാധിച്ചതു പോലെ! ഇതൊക്കെയാണ് അവരുടെ കണക്ക് കൂട്ടലുകള്‍.
ചില ശുദ്ധാത്മാക്കള്‍ ചോദിച്ചേക്കും, ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് തന്നെയല്ലെ സൂഫിയ മഅദനിയെ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയത്? സൂഫിയ മഅദനിയെ പ്രതിയാക്കാനും കര്‍ണ്ണാടക പോലീസിനു കൈമാറാനും ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ.യും ചില പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന വിജു വി. നായര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. മാധ്യമം ദിനപത്രത്തിന്റെ ഡിസംബര്‍ 28, 29, 30 ലക്കളിലെ “ഓപറേഷന്‍ മഅദനി” എന്ന ലേഖന പരമ്പര നോക്കുക.
http://www.keralam.at/out/index.php?out=www.madhyamamonline.com

മഅദനിയും ഭാര്യയും ഭീകരവാദികളാണോ?
ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) രൂപവത്കരിക്കുകയും തീവ്രവാദപ്രചാരണം നടത്തുകയും ചെയ്ത ആളാണ് മദനി. അതിന്റെ പേരില്‍ അയാള്‍ക്ക് ബോംബേറ് ഏല്‍ക്കേണ്ടിവന്നു, ഒരു കാല്‍ നഷ്ടപ്പെട്ടു. പത്തുവര്‍ഷക്കാലം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. ഐ.എസ്.എസ്. രൂപവത്കരിച്ചതും തീവ്രവാദപ്രചാരണം നടത്തിയതും തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കുകയും ഇനി അത് ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത മദനിയെയും നിരപരാധിനിയായ സൂഫിയയെയും ഭീകരവാദികളായി ചാപ്പ കുത്തുന്നതിന്റെ ഉദ്ദേശ്യം രാഷ്ട്രീയമാണ്. മദനിയുടെ പി.ഡി.പി. കേരളത്തില്‍ വേരുപിടിച്ചാല്‍ നഷ്ടം മുസ്ലിം ലീഗിനാണ്. മുസ്ലിം ലീഗിന്റെ നഷ്ടം ജാതിമതപ്പാര്‍ട്ടികളുടെ താങ്ങില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെയും നഷ്ടമാണ്. മതത്തിന്റെ പേരില്‍ രാഷ്ടീയനേട്ടങ്ങള്‍ ഉണ്ടാക്കി മൃഷ്ടാന്നം ഭുജിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗും അതിനെ നിരുപദ്രവിയായ വെറുമൊരു ജാതിപ്പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടുന്ന മുസ്ലിം ബുദ്ധിജീവികളും (ഉദാഹരണം:ഹമീദ് ചേന്ദമംഗലൂര്‍ എന്ന പണ്ഡിതമ്മന്യന്‍) മദനിയെയും ഭാര്യയെയും ഭീകരവാദികളാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം ഇസ്ലാമികഭീകരതയുടെ പ്രഭവകേന്ദ്രമായി മാറിക്കഴിഞ്ഞെന്ന സംഘപരിവാറിന്റെ ഫാഷിസ്റ്റ് പ്രചാ‍രണതന്ത്രമാണ് വിജയിക്കുന്നത്. അതിന്റെ അനന്തരഫലം ഞാന്‍ ഒരു അര്‍ദ്ധരാത്രിയില്‍ റ്റെലിഫോണിലൂടെ കേട്ടതാണ്. അതാണ് ഇസ്ലാമോഫോബിയ. സംഘപരിവാര്‍ ഗുജറാത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയതിനു ശേഷമാണ് സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ പൊഗ്രോം (pogrom -http://en.wikipedia.org/wiki/Pogrom )നടത്തിയത്.

വിനീത് നാരായണന്‍ നമ്പൂതിരി എഴുതിയത് വായിക്കുക
2010 ജനുവരി 2ലെ മാധ്യമം ദിനപത്രത്തില്‍ മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിനീത് നാരായണന്‍ നമ്പൂതിരി “പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍ വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ലേഖനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ (ഊന്നലുകള്‍ ബ്ലോഗര്‍ കൂട്ടിച്ചേര്‍ത്തത്): “ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍ വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: ‘ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.’ ‘അതെന്താ?’ ആല്‍ബര്‍ട്ട് വിശദീകരിച്ചു: ‘നാട്ടില്‍നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്ത് വരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?’ ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിംഗ് പഠനക്കാലത്ത് അഞ്ചു വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളാരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്. രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.”
ലേഖനം തുടരുന്നു: “ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താറിപ്പോര്‍ട്ടിംഗ് കേരളത്തില്‍ പ്രമുഖ മതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കം കൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരു പക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതിരാഷ്ട്രീയ വിധേയത്വമാകാം ഇതിനു പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനു നേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദ്ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗ്ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരി കൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ത്രയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഓ.ടി.പാത വിരിക്കുന്നത്. അതിന് ഊര്‍ജ്ജം നല്‍കുന്നതാകട്ടെ, പഴയ വിമോചന സമരത്തിലെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും...”
ലേഖനം മുഴുവന്‍ വായിക്കുവാന്‍ മാധ്യമം ഓണ്‍ ലൈനിന്റെ ആര്‍ക്കൈവില്‍ നോക്കുക:
http://www.keralam.at/out/index.php?out=www.madhyamamonline.com
ലേഖനം വായിച്ചതിനുശേഷം എന്റെ സന്തോഷം അറിയിചുകൊണ്ട് ലേഖകന് ഇ-മെയില്‍ അയച്ചു. അതിനദ്ദേഹം അയച്ച മറുപടി:
Hi Dear,
Thanks for your mail.
I think that those who are living outside Kerala, they can understand the seperatism among the communities. Thats my expereince with Mumbai and that is why I wrote such an article in Madhyamam Daily.
With thanks and regards.
അദ്ദേഹത്തിന്റെ ഇ-മെയില്‍ ഐഡി: vineethnamboothiri@gmail.com

Tuesday, October 13, 2009

പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം

മുസ്ലിം യുവാവ് മറ്റു മതത്തില്‍ പെട്ട യുവതിയുമായി പ്രണയത്തിലായാല്‍ കാമുകിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന് നിര്‍ബ്ബന്ധിക്കുന്ന മനോഭാവത്തെയാണ് ഞാന്‍ പ്രേമജിഹാദ് എന്ന പ്രയോഗം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കാമുകി സ്വന്തം മതത്തില്‍ തുടരുന്നത് അനുവദിക്കാന്‍ മുസ്ലിം കാമുകന് കഴിയുന്നില്ല. യുവാക്കളില്‍ ‘പ്രേമജിഹാദ് മനോഭാവം’ രൂപപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ പൊതുവായ ചില കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു.
മൃദുഹിന്ദുത്വവും മൃദുഇസ്ലാമിസവും
ഏതാണ്ട് രണ്ടരക്കൊല്ലം മുന്‍പ് ബാങ്ക് ജീവനക്കാരുടെ മാസിക സോളിഡാരിറ്റി യില്‍ ഞാന്‍ ഒരു ലേഖനം എഴുതി. അതിന്റെ ശീര്‍ഷകം “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്നായിരുന്നു. ലേഖനം തുടങ്ങിയത്, മതപരമായി ബഹുസ്വരതയുള്ള കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ച കെ.ഇ.എന്‍.കുഞ്ഞഹമ്മദിനെ, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ, പുരോഗമന കലാസാഹിത്യസംഘത്തില്‍‍ നിന്നു പുറത്താക്കണമെന്ന് കവി ഓ.എന്‍.വി.കുറുപ്പ് ഒരു പുസ്തകപ്രകാശനചടങ്ങില്‍‍ ആക്രോശിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. നവോത്ഥാനമൂല്യങ്ങള്‍ക്ക് പ്രഭാവമുണ്ടായിരുന്ന കേരളീയ പൊതുമനസ്സില്‍ (COMMONSENSE)ഇപ്പോള്‍ മൃദുഹിന്ദുത്വം മേധാവിത്വം (hegemony) പുലര്‍ത്തുന്നത് കൊണ്ടാണ് ഇത്തരം ആക്രോശങ്ങള്‍ ഉണ്ടാകുന്നത് എന്ന മന:ശാസ്ത്രപരമായ നിരീക്ഷണമാണ് ഞാന്‍ ലേഖനത്തില്‍ അവതരിപ്പിച്ചത്.

ഇസ്ലാമിസവും ഫാഷിസവും
ഇന്ത്യയിലെ ഫാഷിസത്തിന്റെ രൂപമാണ് ഹിന്ദുത്വം (ഹൈന്ദവത അല്ല)എന്നാണെന്റെ അഭിപ്രായം. ഇസ്ലാമിസത്തിനും (രാഷ്ട്രീയ ഇസ്ലാം) ഫാഷിസ്റ്റ് സ്വഭാവമുണ്ടെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇഖ്വാനുല്‍ മുസ്ലിമീന്‍ (മുസ്ലിം ബ്രദര്‍ഹൂഡ്) എന്ന സംഘടനയുടെ സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ ജിഹാദ് ചിന്തകളെയും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദിയുടെ ‘ദൈവിക ഭരണം’ (ഹുക്മെ ഇലാഹ്) സിദ്ധാന്തങ്ങളെയും വിലയിരുത്തിയപ്പോള്‍ ഉണ്ടായ അഭിപ്രായമാണത്. മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ ഞാന്‍ ഇസ്ലാമിസത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
ഇന്ത്യയിലെ രണ്ടാമത്തെ ഫാഷിസ്റ്റ് ശക്തി ഇസ്ലാമിസമാണ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതും അല്ലാഹുവിന്റെ ഭരണത്തിലുള്ളതുമായ സാമ്രാജ്യമാണ് ലോകത്തെങ്ങുമുള്ള ഇസ്ലാമിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. ഈ ദൈവികസാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറയ്ക്ക് അമേരിക്കന്‍ സാമ്രാജ്യത്തിന്റേതില്‍ നിന്ന് വ്യത്യാസമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും പാശ്ചാത്യസംസ്കാരത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെയും പോരാടുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകളുടെ അവകാശവാദം. ഇസ്ലാമിസ്റ്റുകള്‍ ലോകത്തെങ്ങും ശ്രമിച്ചുകൊണ്ടിരിക്കുന്നത് മതപരമായ പുനരുജ്ജീവനത്തിനാണ് (revival of Islam). പഴയ ‘നിഷ്കളങ്കമായ’ മതത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപത്തിലാണ് മൃദുഇസ്ലാമിസം കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമികപുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

ലേഖനം തുടര്‍ന്നു:
ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖം ഭീകരപ്രവര്‍ത്തനത്തിന്റേതാണ്. ഭീകരപ്രവര്‍ത്തനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ അതിനു തക്കതായ ഒരു മാനസികാവസ്ഥ വിശ്വാസികളില്‍ പൊതുവായും യുവതീയുവാക്കളില്‍ വിശേഷമായിട്ടും സൃഷ്ടിക്കേണ്ടതുണ്ട്. മതമൌലികവാദവും പുനരുജ്ജീവനസിദ്ധാന്തങ്ങളുമടങ്ങുന്ന മൃദുഇസ്ലാമിസം ഈ മാനസികാവസ്ഥ സൃഷ്ടിക്കാന്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഏജന്‍സി എന്‍.ഡി.എഫിനാണ്. ആര്‍.എസ്.എസ്. അക്രമത്തിന് അക്രമത്തിലൂടെ തന്നെ പകപോക്കുക എന്ന അജണ്ടയാണവരുടേത്. മതത്തിനകത്ത് നിന്നുയരുന്ന ഭിന്നശബ്ദങ്ങളെയും അമര്‍ച്ച ചെയ്യുക എന്ന പരിപാടിയുമുണ്ട്. മലപ്പുറം ജില്ലയിലും മുസ്ലിം ഭൂരിപക്ഷമുള്ള പോക്കറ്റുകളിലും അവര്‍ ഈ പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുന്നു. വേഷഭൂഷകളില്‍ ഇസ്ലാമികസ്വത്വം (Islamic identity) പ്രകടമാകണമെന്ന് അവര്‍ ശഠിക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ അടുത്ത കാലത്ത് പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ലാമിസം അധീശത്വം സ്ഥാപിച്ചു തുടങ്ങിയതിന്റെ തെളിവാണ്.

‘സമൂഹത്തിന്റെ പൊതുമനസ്സില്‍’ എന്നപ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത് മുസ്ലിംസമൂഹത്തെയാണ്. സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെയും അമേരിക്കന്‍ ഇമ്പീരിയലിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കൂട്ടുപ്രതിയായിരുന്നു ഇസ്ലാമിസം എന്ന ചരിത്രയാഥാര്‍ത്ഥ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഞാന്‍ ലേഖനം അവസാനിപ്പിച്ചതിങ്ങനെയാണ്:
രണ്ട് ഫാഷിസ്റ്റ് ശക്തികളുടെയും സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ ഫലമായി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പൊതുമണ്ഡലത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞുവരികയാണ്. ഹിന്ദുക്കള്‍ ഹിന്ദുധര്‍മ്മം അനുഷ്ഠിക്കുക; മുസ്ലിങ്ങള്‍ ഇസ്ലാമിസ്റ്റ് രീതികള്‍ അനുഷ്ഠിക്കുക. ഇത് രണ്ടിനെയും കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല, വിശേഷിച്ച് മതത്തിനു പുറത്തുള്ളവര്‍. മുസ്ലിം പേരുള്ള ആള്‍ ഹിന്ദുക്കളുടെ ഉത്സവങ്ങളെക്കുറിച്ചു വിമര്‍ശനപരമായി പറഞ്ഞാല്‍ പറഞ്ഞ ആളിനെ വര്‍ഗ്ഗീയവാദിയായി ചാപ കുത്തും, സംഘത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശഠിക്കുകയും ചെയ്യും. അയാള്‍ എല്ലാത്തിനെയും വിവാദമാക്കുന്ന ഫാഷിസ്റ്റാണെന്നും അയാളുടേത് ഫാഷിസ്റ്റ് തന്ത്രമാണെന്നും പറയും. കേരളത്തിന്റെ പൊതുബോധത്തില്‍ (COMMONSENSE) മൃദുഹിന്ദുത്വയുടെയും മൃദുഇസ്ലാമിസത്തിന്റെയും അധീശത്വം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ട് സജീവമായ പങ്കാണ് വഹിക്കുന്നത്. പല സാംസ്കാരിക പ്രവര്‍ത്തകരും സ്വന്തം ബോധമണ്ഡലത്തില്‍ ഫാഷിസ്റ്റ് ആശയങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നത് തിരിച്ചറിയുന്നില്ലെന്ന അപകടകരമായ സ്ഥിതിവിശേഷം കൂടിയുണ്ട് കേരളത്തില്‍.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പി.ഡി.എഫ്. കോപി ഇ-മെയില്‍ അറ്റാച്മെന്റായി അയച്ചു തരാം. drnmmohammedali@gmail.com

കെ.ഇ.എന്‍.കുഞ്ഞഹമ്മദിന്റെ നിലപാട്
യുക്തിവാദിസംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മേല്പറഞ്ഞ ലേഖനം ഞാനറിയാതെ പൂര്‍ണ്ണരൂപത്തില്‍ പുന:പ്രസിദ്ധീകരിച്ചു. അതൊരു നല്ലകാര്യമായതുകൊണ്ട് ഞാന്‍ സന്തോഷിച്ചു. അത് വായിച്ചിട്ടില്ലെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് റ്റെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. എങ്കിലും, ഇക്കൊല്ലത്തെ മാധ്യമം വാര്‍ഷികപ്പതിപ്പിലെ ‘മതം, സാമുദായികത, വര്‍ഗ്ഗീയത കേരളത്തില്‍’ എന്ന ശീര്‍ഷകത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇങ്ങനെ എഴുതി:“ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
ഇതേ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മാധ്യമം പത്രാധിപര്‍ ഓ.അബ്ദുറഹ്മാന്‍ ഇന്ത്യയിലെ മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളെ എത്ര ‘മനോഹരമായി’ അവതരിപ്പിച്ചിരിക്കുന്നുവെന്ന് നോക്കുക: “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത മുസ്ലിം സമൂഹത്തില്‍ പ്രതികരണങ്ങള്‍ ചിലപ്പോഴെല്ലാം പരിധിവിടുന്നത് തീവ്രവാദാരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.”

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെ http://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. മുമ്പ് സൂചിപ്പിച്ച “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ശഠിക്കുന്ന ചിന്തകരുണ്ട് കേരളത്തില്‍. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) അമ്പത്തേഴു കൊല്ലം മുമ്പ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഇതേ ബ്ലോഗിലെ “മുഹമ്മദലി ജിന്നയും ഞാനും” എന്ന പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്.
പ്രേമജിഹാദ് - പാലിലെ പാഷാണം
ജിഹാദ് എന്നാല്‍ യുദ്ധം എന്നാണര്‍ത്ഥം. വ്യാഖ്യാനങ്ങള്‍ പലതുണ്ട്. അതിലേക്ക് കടക്കുന്നില്ല. പ്രേമം കാമത്തിന്റെ ഉദാത്തീകൃത (sublimed) രൂപമാണ്. കാമം ജന്തുക്കളുടെ പ്രഥമവികാരങ്ങളിലൊന്നാണ്. ജീവന്റെ നിലനില്പും വംശവര്‍ദ്ധനവുമായി ബന്ധപ്പെട്ട വികാരങ്ങളാണ് പ്രഥമവികാരങ്ങള്‍. സാമൂഹികജീവിതസംബന്ധിയായ വികാരങ്ങള്‍ ദ്വിതീയവികാരങ്ങളാണ്. മതവികാരം, ദേശസ്നേഹം, പാര്‍ട്ടിക്കൂറ് തുടങ്ങിയവ ദ്വിതീയവികാരങ്ങളാണ്. പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ട് വരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നത് പോലെയാണ്.

പ്രണയജിഹാദ് സംഘപരിവാറിന്റെയും ചില മാധ്യമങ്ങളുടെയും ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്ന് സമര്‍ത്ഥിക്കാനായി മാധ്യമം “പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍” എന്ന പേരില്‍ ‘അന്വേഷണം’ തുടങ്ങിയിട്ടുണ്ട്. ഒരു കാര്യം ആദ്യമേ പറയട്ടെ. ഏതെങ്കിലും ഇസ്ലാമിസ്റ്റ് സംഘടന തയ്യാറാക്കിയ ജിഹാദ് പരിപാടി അനുസരിച്ചാണ് മുസ്ലിം കാമുകന്മാര്‍ അമുസ്ലിം കാമുകിമാരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബ്ബന്ധിക്കുകയോ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം. കാമുകി കാഫിര്‍ (അവിശ്വാസിനി) ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാധ്യമല്ല. കാരണം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥകയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തില്‍ പാഷാണം ചേര്‍ക്കാന്‍ ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുമെന്ന് കരുതുന്നത് മൌഢ്യമാണ്. പ്രണയജിഹാദിനെ നേരിടാന്‍ സംഘപരിവാറിന്റെ കൈയാളായി ക്ലെരിക്കല്‍ ഫാഷിസ്റ്റുകള്‍ അഥവാ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് നിരാകരിക്കുന്ന “മൃദുക്രിസ്ത്യാനികത” രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടു നില്‍ക്കരുതെന്നും ഖത്തീബ്മാരോടും മുസലിയാക്കന്മാരോടും ജമാ‍അത്തെ ഇസ്ലാമിയും മറ്റു മുസ്ലിം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുള്ള മതസൌഹാര്‍ദ്ദമെങ്കിലും നിലനിറുത്താനും അതാവശ്യമാണ്. ഇസ്ലാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടത് ബുദ്ധിജീവികള്‍ ഏറ്റു പറയാതിരിക്കുന്നതാവും നല്ലത് എന്നെനിക്ക് തോന്നുന്നു. എന്തായാലും ഇതു സംബന്ധിച്ച് ആരോഗ്യകരമായ ഒരു സംവാദം (വിവാദമല്ല) നടക്കുന്നത് നന്നായിരിക്കും. യുവതീയുവാക്കള്‍ക്ക് മതം നോക്കാതെ പ്രണയിക്കാനും പ്രണയത്തിലായാല്‍ അവരവരുടെ മതങ്ങളില്‍ തുടരാനും അങ്ങനെ തന്നെ വിവാഹിതരായി ജീവിതം തുടരാനുമുള്ള മനോഘടനയും (mindset) പൊതു അന്തരീക്ഷവും ഉണ്ടാകണം.
എന്റെ അനുഭവം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. എന്റെമകള്‍ കോളേജില്‍ കൂടെ പഠിച്ചിരുന്ന ഈഴവയുവാവുമായി പ്രണയത്തിലായി. വിശ്വാസികളും ഭക്തരും വൃദ്ധരും ആയ എന്റെ മാതാപിതാക്കളെ എങ്ങനെ വിവരം അറിയിക്കുമെന്നായിരുന്നു എന്റെ മനസ്സിനെ അലട്ടിയ പ്രശ്നം. നേരിട്ടു പറയാനുള്ള അധൈര്യം കാരണം കത്തിലൂടെ വിവരം അറിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബാപ്പ കൊടുങ്ങല്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി, വിവരങ്ങള്‍ നേരിട്ടറിയാന്‍. വിവിരങ്ങള്‍ അറിഞ്ഞപ്പോള്‍ എണ്‍പത്താറുകാരനായിരുന്ന ബാപ്പ പറഞ്ഞത് ഇതാണ്:
“അല്ലാഹുവിന്റെ നിശ്ചയം അങ്ങനെയാണെങ്കില്‍ അങ്ങനെ നടക്കട്ടെ”.
മക്കള്‍ അമുസ്ലിങ്ങളുമായി പ്രണയത്തിലായാല്‍ വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ഒരു സമീപനം സ്വീകരിക്കുവാനുള്ള COMMONSENSE സമൂഹത്തില്‍ വളര്‍ന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

Thursday, September 17, 2009

അഭയ കേസും നാര്‍ക്കോഅനാലിസിസും

നാര്‍ക്കോഅനാലിസിസ് ശാസ്ത്രീയവും കുറ്റമറ്റതും ആയ കുറ്റാന്വേഷണ ഉപാധിയാണെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐ. ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാര്‍ക്കോപരിശോധനാസമയത്ത് കുറ്റാരോപിതന്‍ പറയുന്നത് തെളിവായി കോടതികള്‍ സ്വീകരിക്കണമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്.ഈ വാദം അംഗീകരിക്കപ്പെട്ടാല്‍ നീതിനിര്‍വ്വഹണരംഗത്ത് ദൂരവ്യാപകങ്ങളായ ദൂഷ്യഫലങ്ങള്‍ ഉളവാക്കും.

നാര്‍ക്കോഅനാലിസിസ് (Narcoanalysis) സൈക്കോഅനാലിസിസില്‍ (Psychoanalyisis) നിന്നാണ് ജന്മം കൊണ്ടത്. അനാലിസിസ് (analyisis)എന്നാല്‍ അപഗ്രഥനം, വിശകലനം, വിശ്ലേണം എന്നൊക്കെ അര്‍ത്ഥം. രസതന്ത്രത്തില്‍ (chemistry) മാത്രമുണ്ടായിരുന്ന അനാലിസിസിനെ മന:ശാസ്ത്രത്തിലേക്ക് കൊണ്ടുവന്നത് സിഗ്മണ്ട് ഫ്രോയിഡ് എന്ന യുഗപുരുഷനായിരുന്നു. സൈക്കോഅനാലിസിസിന്റെ ഉപജ്ഞാതാവ് ഫ്രോയിഡ് ആണ്. രസതന്ത്രപരീക്ഷണങ്ങള്‍ മറ്റുശാസ്ത്രശാഖകളിലും സ്വാധീനം ചെലുത്തിയ കാലഘട്ടമായിരുന്നു അത്. രാസവസ്തുക്കളെപ്പോലെ മനസ്സിനെയും വിശകലനം ചെയ്യാമെന്ന് ഫ്രോയിഡിനു തോന്നി. ഫ്രോയിഡിന്റെ സൈക്കോഅനാലിസിസ് മനസ്സിന്റെ മുഴുവനായുള്ള അപഗ്രഥനമല്ല, അബോധമനസ്സിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശകലനമാണ്. മനസ്സിന് ബോധമനസ്സ് (Conscious Mind)ഉപബോധമനസ്സ് (Subconscious Mind) അബോധമനസ്സ് (The Unconscious) എന്നിങ്ങനെ മൂന്നു തലങ്ങളുണ്ടെന്നും അബോധമനസ്സിലെ സംഘര്‍ഷങ്ങളാണ് മനോരോഗങ്ങള്‍ക്ക് നിദാനം എന്നുമായിരുന്നു ഫ്രോയിഡിന്റെ സിദ്ധാന്തം. അബോധമനസ്സിലെ സംഘര്‍ഷങ്ങളെ പുറത്ത് കൊണ്ടുവന്ന് വിശകലനം ചെയ്ത് രോഗിയെ ബോധ്യപ്പെടുത്തിയാല്‍ രോഗം മാറും എന്നായിരുന്നു ഫ്രോയിഡിന്റെ വിശ്വാസം. ആദ്യമൊക്കെ രോഗിയെ ഹിപ്നോട്ടിക്ക് നിദ്രയിലാക്കിയതിനു ശേഷമായിരുന്നു അബോധത്തിലെ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചത്. എല്ലാവരെയും ഹിപ്നോട്ടിക്ക് നിദ്രയിലാക്കാന്‍ കഴിയുകയില്ലെന്നും ചിലര്‍ ഹിപ്നോട്ടിക് നിദ്രയില്‍ പറഞ്ഞ കാര്യങ്ങള്‍ അവിശ്വസനീയങ്ങളോ നുണകളോ ആയിരുന്നുവെന്നും ഉള്ള തിരിച്ചറിവ് ഈ സങ്കേതം ഉപേക്ഷിക്കാന്‍ ഫ്രോയിഡിനെ നിര്‍ബ്ബന്ധിതനാക്കി. അതിനുശേഷം അനിബദ്ധ സംശ്ലേഷണം (Free Association) എന്ന രീതി ഉപയോഗിക്കാന്‍ തുടങ്ങി. രോഗിയെ ചാരുകട്ടിലില്‍ (couch) കിടത്തി ചികിത്സകന്‍ രോഗിയുടെ തലഭാഗത്ത് രോഗിയുടെ കണ്ണില്‍ പെടാത്തവിധം ഇരിക്കുന്നു. മനസ്സില്‍ വരുന്നതെല്ലാം ഉറക്കെ പറയാന്‍ രോഗിയോട് ആവശ്യപ്പെടുന്നു. രോഗി പറയുന്നത് ശ്രവിച്ച് അബോധമനസ്സിലെ കാര്യങ്ങള്‍ ചികിത്സകന്‍ മനസ്സിലാക്കി വിശകലനം ചെയ്യുന്നു. ഈ ഫ്രീ അസോസിയേഷന്‍ രീതിയാണ് പിന്നീട് സൈക്കോഅനാലിസിസ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഫ്രോയിഡ് തന്നെയാണ് പേരുമാറ്റം നടത്തിയത്.

സൈക്കോഅനാലിസിസില്‍ നിന്നും നാര്‍ക്കോഅനാലിസിസ് ജന്മം കൊള്ളാന്‍ കാരണക്കാരന്‍ അമേരിക്കയിലെ ഡാലസില്‍ ജോലി ചെയ്തിരുന്ന പ്രസവശുശ്രൂഷകന്‍ ഡോ.റോബര്‍ട്ട് ഹൌസാണ്. പ്രസവവേദന അറിയാതിരിക്കാന്‍ ഇദ്ദേഹം ഒരു യുവതിക്ക് സ്കോപൊലമീന്‍ എന്ന മരുന്നു കുത്തിവെച്ചു. യുവതി അനിയന്ത്രിതമായി മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.1922ല്‍ ആയിരുന്നു ഈ സംഭവം. ഇതറിഞ്ഞ ചില സൈക്യാട്രിസ്റ്റുകള്‍ മനോരോഗികളുടെ മനസ്സിലുള്ളതറിയാന്‍ സൈക്കോഅനാലിസിസിനു പകരം പെന്റോഥാല്‍ സോഡിയം എന്ന മയക്കുമരുന്നു കുത്തിവെച്ച് സംസാരിപ്പിക്കുന്ന വിദ്യ പ്രയോഗിക്കാന്‍ തുടങ്ങി. ഈ വിദ്യയാണ് നാര്‍ക്കോഅനാലിസിസ്. നാര്‍ക്കോഅനാലിസിസിനു വേണ്ടി കുത്തിവെയ്ക്കുന്ന മയക്കുമരുന്നിന് “സത്യദ്രാവകം” (truth serum) എന്ന കാല്പനികത തുളുമ്പുന്ന പേരാണ് സാധാരണക്കാര്‍ കൊടുത്തത്.

സത്യദ്രാവകം മനസ്സിന്റെ ഗതിവിഗതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ശാസ്ത്രീയഗവേഷണങ്ങള്‍ തുടര്‍ന്ന് നടന്നു. മദ്യം (alcohol - ethanol) മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് സത്യദ്രാവകത്തിലുള്ള ബാര്‍ബിച്യുറേറ്റ് എന്ന മയക്കുമരുന്നും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മദ്യലഹരിയില്‍ വ്യക്തി വായാടിയാകുന്നതും മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നതും നിത്യവും നാം കാണുന്നതാണല്ലോ. മദ്യം മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണങ്ങള്‍ നീങ്ങുന്നു. അതേ പ്രക്രിയ തന്നെയാണ് നാര്‍ക്കോഅനാലിസിസിലും നടക്കുന്നത്. മദ്യത്തിന്റെ അളവ് കൂടുന്തോറും മനസ്സിന്റെ നിയന്ത്രണത്തിന്റെ തോത് കുറയുന്നു. മദ്യം അധികമായാല്‍ ആള്‍ ഉറക്കത്തിലേക്ക് വഴുതിവീഴും. അതിലും കൂടുതലായാല്‍ അബോധാവസ്ഥയായിരിക്കും ഫലം. നാര്‍ക്കോഅനാലിസിസിനായി കുത്തിവെയ്ക്കുന്ന സത്യദ്രാവകത്തില്‍ ബാര്‍ബിച്യുറേറ്റിന്റെ അളവ് കൂടിയാല്‍ വ്യക്തി അബോധാവസ്തയിലായിപ്പോകും. വ്യക്തിയെ അര്‍ദ്ധബോധാവസ്തയില്‍ നിറുത്തി ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമാണ് നാര്‍ക്കോഅനാലിസിസില്‍ സ്വീകരിക്കുന്നത്. അപ്പോള്‍ ചോദ്യത്തിന്റെ ഉത്തരം മനസ്സിലുണ്ടെങ്കില്‍ പറയാതെ പിടിച്ചു നില്‍ക്കാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നു. സത്യം മറച്ചുവെക്കാനോ നുണ ഭാവനയില്‍ സൃഷ്ടിച്ച് പറയാനോ ഉള്ള മാനസികശേഷിയും ഉണ്ടായിരിക്കുകയില്ല.

1970കള്‍ ആയപ്പോഴേയ്ക്കും മനോരോഗചികിത്സകര്‍ സൈക്കോഅനാലിസിസും നാര്‍ക്കോഅനാലിസിസും കൈവെടിഞ്ഞു. കാരണം രണ്ടും ഫലപ്രദമായ ചികിത്സയ്ക്ക് ഉതകുന്നവയല്ലെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. സൈക്കോഅനാലിസിസിലും നാര്‍ക്കോഅനാലിസിസിലും രോഗി പറയുന്നത് മുഴുവന്‍ വസ്തുതാപരമല്ലെന്നും മനസ്സിലായി. എങ്കിലും “സത്യദ്രാവകം” എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാവനകളിള്‍ തങ്ങി നിന്നു. അവിടെ നിന്നുമാണ് അത് കുറ്റാന്വേഷണ രംഗത്തേയ്ക്ക് നൃത്തച്ചുവടുകള്‍വെച്ച് കടന്നുവന്നത്. കുറ്റാന്വേഷണത്തില്‍ നാര്‍ക്കോഅനാലിസിസ് പ്രതീക്ഷിച്ചതുപോലെ ഫലം തരുന്നില്ലെന്ന് പല രാജ്യങ്ങളിലെയും പോലീസുകാര്‍ അധികം താ‍മസിയാതെ തിരിച്ചറിഞ്ഞു. കാരണം മയക്കുമരുന്ന് കുത്തിവെച്ചതിനുശേഷം ഉണ്ടാകുന്ന അര്‍ദ്ധബോധാവസ്ഥയില്‍ വ്യക്തി പറയുന്ന കാര്യങ്ങള്‍ പലതും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഭ്രമകല്പനകളുമായിരുന്നു. എല്ലാ രാജ്യങ്ങളിലെയും പോലീസുകാര്‍ നാര്‍ക്കോഅനാലിസിസ് ഉപേക്ഷിച്ചു. അവര്‍ വലിച്ചെറിഞ്ഞത് സി.ഐ.എ.എന്ന ചാരസംഘടന‍ ഏറ്റെടുത്തു. അവരത് രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള “നാലാം മുറ” ആയി ഉപയോഗിച്ചു തുടങ്ങി. ഈ ചരിത്രപശ്ചാത്തലത്തിലാണ് നാര്‍ക്കോഅനാലിസിസിനെ “മന:ശാസ്ത്രത്തിലെ മുന്നാം മുറ” എന്ന് തമിഴ്നാട് ഗവണ്മെന്റിന്റെ ഫോറന്‍സിക്ക് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന ഡോ.പി.ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ ഫലപ്രദമല്ലെന്ന് മനസ്സിലായതോടെ ചാരസംഘടനയും “സത്യദ്രാവകപ്രയോഗം” ഉപേക്ഷിച്ചു. 1977ല്‍ അമേരിക്കയിലെ സെനറ്റ് വിചാരണയില്‍ “ടുത്ത് സീറം” എന്ന മാന്ത്രികവിദ്യ ഫലപ്രദമല്ലെന്ന് സി.ഐ.എ. തെളിവു നല്‍കി. മനുഷ്യന്റെ മൌലികമായ അവകാശങ്ങളെ ധ്വംസിക്കുന്ന മൂന്നാം മുറ പ്രയോഗത്തില്‍ പെട്ടത് തന്നെയാണ് നാര്‍ക്കോഅനാലിസിസും എന്ന കാര‍ണത്താല്‍ മിക്കവാറും രാജ്യങ്ങള്‍ അതുപേക്ഷിച്ചു.

പരിഷ്കൃതജനതകളും രാജ്യങ്ങളും ഉപേക്ഷിച്ച നാര്‍ക്കോഅനാലിസിസിന് അടുത്തകാലത്ത് ഇന്ത്യയില്‍ പ്രിയമേറാന്‍ തുടങ്ങിയിരിക്കുന്നത് വിരോധാഭാസം തന്നെ. ചില സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് അവരുടെ പോലീസ് നാര്‍ക്കോഅനാലിസിസ് ഉപയോഗപ്പെടുത്തണമെന്നുണ്ട്. നാര്‍ക്കോഅനാലിസിസിലൂടെ കിട്ടുന്ന വിവരങ്ങള്‍ കോടതികളിള്‍ അതേപടി തെളിവായി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്ന “നിയമജ്ഞരും” ഉണ്ട്. യുക്തിവാദികളും അത് തന്നെ ആവശ്യപ്പെടുന്നതായി യുക്തിരേഖ എന്ന മാസികയിലെ ഒരു കുറിപ്പില്‍ നിന്ന് മനസ്സിലായി. യുക്തിവാദികള്‍ നാര്‍കോഅനാലിസിസിന്റെ അശാസ്ത്രീയതയെക്കുറിച്ച് മനസ്സിലാക്കാതെയാണ് ഈ അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാണ്. നാര്‍ക്കോഅനാലിസിസില്‍ ഒരു വ്യക്തി പറയുന്ന കാര്യങ്ങള്‍ തെളിവായി സ്വീകരിച്ചാല്‍ ഉണ്ടാകവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കാ‍ത്തത് കൊണ്ടും നാര്‍ക്കോഅനാലിസിസിന്റെ മാന്ത്രികഫലസിദ്ധിയിലുള്ള അന്ധമായ വിശ്വാസം കൊണ്ടും ആണ് ഇത്തരം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നത്.

നാര്‍ക്കോഅനാലിസിസ് നടത്തുമ്പോള്‍ അതിനു വിധേയനാകുന്ന വ്യക്തിയെക്കൊണ്ട് പോലീസ് ആഗ്രഹിക്കുന്ന രീതിയില്‍ പറയിക്കാന്‍ പോലീസിനു കഴിയും എന്നുള്ളതാണ് ഈ സങ്കേതത്തിന്റെ ഏറ്റവും വലിയ അപകടം. നാര്‍ക്കോഅനാലിസിസിനു വിധേയനാക്കാന്‍ പോകുന്ന വ്യക്തിയോട് ടെസ്റ്റിനു മുമ്പ് ഒരു കാര്യം ആവര്‍ത്തിച്ച് പറഞ്ഞാല്‍ ടെസ്റ്റിന്റെ സമയത്ത് അര്‍ദ്ധബോധാവസ്ഥയില്‍ അയാള്‍ അത് തന്നെ പറയാന്‍ സാധ്യതയുണ്ട്. ഉദാഹരണമായി ഒരു കൊലപാതകക്കേസില്‍ കുറ്റം ചെയ്തെന്ന് സംശയിക്കപ്പെടുന്ന ആളോട് നിങ്ങളാണ് കൊല ചെയ്തതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാല്‍ നാര്‍ക്കോഅനാലിസിസിന്റെ സമയത്ത് താനാണ് കൊല ചെയ്തതെന്ന് അയാള്‍ പറയാന്‍ സാധ്യതയുണ്ട്. ഇതാണ് പ്രത്യായനത്തിന്റെ ഫലം (effect of suggestion).

പ്രത്യായനം (suggestion) മന:ശസ്ത്രത്തിലെ ഒരു സങ്കേതമാണ്. പ്രത്യായന വിദ്യ ആദ്യം ഉപയോഗിച്ചത് ആന്റ്ണ്‍ മെസ്മര്‍ എന്ന ഫ്രഞ്ച് വൈദ്യനാണ്. ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മെസ്മെറിസം എന്ന പദം നിഷ്പാദിച്ചത്. തന്റെ ശരീരത്തില്‍ കാന്തികശക്തിയുണ്ടെന്നും താന്‍ തൊടുമ്പോള്‍ അത് രോഗിയിലേക്ക് വ്യാപിച്ച് രോഗം ഭേദമാകും എന്ന് മെസ്മെര്‍ രോഗിയോട് പറഞ്ഞുകൊണ്ട് രോഗിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നു. മാനസികകാരണങ്ങള്‍ കൊണ്ടുണ്ടായ ചില രോഗങ്ങള്‍ക്ക് ശമനം കിട്ടുകയും ചെയ്തു. രോഗിയെ തൊടുന്നതിനു മുമ്പുള്ള ആ പറച്ചിലാണ് പ്രത്യായനം. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി സ്വീകരിച്ചുകൊള്ളും എന്ന് ഗീബത്സിയന്‍ സിദ്ധാന്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്ര തത്ത്വവും പ്രത്യായനം തന്നെ. പരസ്യങ്ങള്‍ ഫലപ്രദമാകുന്നതും പ്രത്യായനത്തിന്റെ സ്വാധീനം മൂലമാണ്. ഇന്നത്തെ ചില മാധ്യമങ്ങള്‍ നുണകള്‍ ആവര്‍ത്തിക്കുന്നതും പ്രത്യായനം തന്നെ.

മരുന്നുകള്‍ മനുഷ്യന്റെ മസ്തിഷ്ക്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതുവഴി മനുഷ്യമനസ്സിന്റെ ഗതിവിഗതികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠിക്കുന്ന ശാസ്ത്രമാണ് സൈക്കോഫാര്‍മക്കോളജി. ബാംഗ്ലൂരിലെ നിംഹാന്‍സിലെ പ്രൊഫസറും ലോകപ്രശസ്ത സൈക്കോഫാര്‍മക്കോളജിസ്റ്റുമായ ഡോ. ചിത്തരഞ്ജന്‍ അന്ദ്രാദെ പറയുന്നു:“പ്രത്യായനത്തിന്റെ ഫലമായി വളരെ സുബോധത്തോടെ ഇരിക്കുന്ന ആള് പോലും ഇല്ലാത്ത കാര്യം ഉണ്ടെന്ന് വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടും”.(Frontline; May 5-18, 2007) കുറ്റാന്വേഷണത്തില്‍ നാര്‍ക്കോപരിശോധനയുടെ വിശ്വസനീയത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയുടെ മേധാവി ഡോ. ബി. മോഹനന്‍ അവകാശപ്പെടുന്നത് നാര്‍ക്കോ പരിശോധനകള്‍ 96 മുതല്‍ 97 ശതമാനം വരെ വിജയിക്കുന്നുവെന്നാണ്. ഈ അവകാശവാദത്തിന് ശാസ്ത്രീയമായ തെളിവൊന്നുമില്ല.

നാര്‍ക്കോഅനാലിസിസിന്റെ അര്‍ദ്ധനിദ്രാവസ്ഥയില്‍ ഒരാള്‍ക്ക് നുണ പറയാന്‍ കഴിയില്ല എന്നത് മന:ശാസ്ത്രപരമായ വസ്തുതയാണ്. പക്ഷേ നാര്‍ക്കോഅനാലിസിസ് തുടങ്ങുന്നതിനുമുമ്പ് പ്രത്യായനത്തിലൂടെ ഒരു കാര്യം മനസ്സില്‍ പതിപ്പിച്ചാല്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്തും അയാള്‍ അത് തന്നെ പറയും എന്നതും മന:ശാസ്ത്രസത്യം തന്നെ. ഇത്തരത്തില്‍ ഒരു നിരപരാധിയെക്കൊണ്ട് പോലീസിന് നാര്‍ക്കോഅനാലിസിസില്‍ “കുറ്റസമ്മതം” നടത്തിക്കാന്‍ കഴിയും. സിസ്റ്റര്‍ അഭയക്കേസില്‍ രണ്ട് വൈദികരും കന്യാസ്ത്രീയും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” “കോടാലി” “ചുറ്റിക” “കൊണ്ട് തലക്കടിച്ചു” “സിസ്റ്റര്‍ അഭയയെ കിണറ്റിലിട്ടു” “സ്നേഹബന്ധമുണ്ട്” തുടങ്ങിയ വാക്കുകള്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്ത് പറഞ്ഞത് പ്രത്യായനത്തിന്റെ ഫലമായിരുന്നു. മൂന്നു പേരും സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. പാതിരിമാര്‍ ഇംഗ്ലീഷിലും കന്യാസ്ത്രീ മലയാളത്തിലും പറയുന്നു. “അഭയയെ ഞാന്‍ കൊന്നു” അല്ലെങ്കില്‍ “അഭയയെ ഞങ്ങള്‍ കൊന്നു” എന്ന് ആരും പറയുന്നില്ല. “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” എന്ന പ്രസ്താവന സി.ബി.ഐ. ഉദ്യോഗസ്തന്മാര്‍ മൂന്നു പേരോടും ആവര്‍ത്തിച്ച് പറഞ്ഞതിന്റെ ഫലമായിട്ടാണ് നാര്‍ക്കോ പരിശോധനാസമയത്ത് മൂന്നു പേരും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു” എന്നു പറഞ്ഞത്.

എനിക്ക് മതസ്ഥാപനങ്ങളോട് തീരെ മമതയില്ല. മനുഷ്യനെ ചൂഷണം ചെയ്യാനും മനുഷ്യന്റെ സ്വതന്ത്ര ചിന്തയ്ക്ക് കൂച്ചുവിലങ്ങിടാനും മാത്രമാണ് മതങ്ങളും മതസ്ഥാപനങ്ങളും നിലകൊള്ളുന്നത് എന്ന സുചിന്തിതമായ അഭിപ്രായം എനിക്കുണ്ട്. ക്രിസ്തീയസഭകള്‍ ഭുതകാലത്ത് ചെയ്തതും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതുമായ മാനവികവിരുദ്ധ പ്രവൃത്തികളുടെ പേരില്‍ അഭയക്കേസില്‍ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നവര്‍ക്കെതിരെ മുന്‍ വിധി പാടില്ല. പതിനാറ് കൊല്ലം മുമ്പ് സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ അതൊരു കൊലപാതകമാണെന്ന സംശയം ആദ്യമുന്നയിച്ചത് അഭയയുടെ കോണ്‍ വെന്റും പള്ളിയും തന്നെയാണ്. അവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ആദ്യം ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും വിടുന്നത്.

പള്ളിവിരോധികളും ഹിന്ദുത്വത്തോട് അനുഭാവമുള്ള ചില മാധ്യമങ്ങളും കോടതിയും അഭയ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐയെ സമ്മതിക്കാത്ത സാഹചര്യത്തില്‍ കേസ് വിചാരണക്കോടതിയില്‍ “അവസാനിപ്പിക്കാന്‍” ഉള്ള തീരുമാനമെടുത്തുകൊണ്ടാണ് സി.ബി.ഐ. നീങ്ങുന്നത്. ‘ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും കേസ് തോറ്റു പോയി’ എന്ന് പൊതുജനങ്ങളെക്കൊണ്ട് പറയിപ്പിക്കുക എന്ന ലക്ഷ്യമാണ് സി.ബി.ഐ.ക്കുള്ളത്. ആ ലക്ഷ്യത്തോടെയാണ് കുറ്റപത്രവും നാര്‍ക്കോ പരിശോധനയുടെ സി.ഡി.യും മാധ്യമങ്ങള്‍ക്ക് സി.ബി.ഐ. തന്നെ “ചോര്‍ത്തി” കൊടുത്തത്.

നാര്‍ക്കോഅനാലിസിസില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അത് നമ്മുടെ നീതിന്യായചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം എഴുതിച്ചേര്‍ക്കും.

Wednesday, September 16, 2009

രോഗിയുടെ കഴുത്ത് അറുക്കുന്ന ഡോക്ടര്‍

തിരുവനന്തപുരം നഗരത്തിലെ ഒരു സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ അനാവശ്യമായി എം.ആര്‍.ഐ.സ്കാന്‍ പോലുള്ള ചെലവേറിയ പരിശോധനകള്‍ നടത്തിച്ച് രോഗികളെ കൊള്ളയടിക്കുന്നത് ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത് അഭിനന്ദനമര്‍ഹിക്കുന്നു. ഒരു എം.ആര്‍.ഐ.സ്കാന്‍ ചെയ്യാന്‍ അയ്യായിരത്തിനുമേലാണ് ഫീസ്. ആവശ്യമില്ലാതെ സ്കാന്‍ ചെയ്യാന്‍ രോഗിയെ നിര്‍ബ്ബന്ധിച്ച ഡോക്ടര്‍ക്ക് 1500 രൂപ കിക്ക് ബാക്ക് കിട്ടും! ഇത്തരം കാര്യങ്ങള്‍ പൊതുജനശ്രദ്ധയില്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ തടിതപ്പുന്ന ഒരു ആപ്തവാക്യമുണ്ട്. “എല്ലാ ഡോക്ടര്‍മാരും ഇത്തരം അനാശാസ്യവും അധാര്‍മ്മികവുമായ പ്രാക്റ്റീസ് ചെയ്യുന്നില്ല.” യഥാര്‍ത്ഥത്തില്‍ വാര്‍ത്താചാനല്‍ പുറത്ത് കൊണ്ടുവന്നത് ചികിത്സാരംഗത്ത് നടക്കുന്ന അധാര്‍മ്മികവും അനാശാസ്യവുമായ പ്രവര്‍ത്തന-മഞ്ഞുമലയുടെ തുമ്പ് (tip of the iceberg) മാത്രമാണ്.

ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികളായ ഡോക്ടര്‍മാര്‍ക്ക് പ്രചോദനം നല്‍കുന്നത് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍ എടുക്കുന്ന അധാര്‍മ്മിക നിലപാടുകളാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി തുടങ്ങിയവയാണ് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍. ഐ.എം.എ.എന്ന പൊതു പ്രൊഫഷണല്‍ സംഘടന കൂടാതെ ഓരോ സ്പെഷ്യാലിറ്റിയിലും പെട്ട ഡോക്ടര്‍മാര്‍ക്കും പ്രൊഫഷണല്‍ സംഘടനകളുണ്ട്. കൊക്കോള കമ്പനിയില്‍ നിന്നും വലിയതുക കോളയുടെ പരസ്യത്തിനായി ഐ.എം.എ. കൈപ്പറ്റിയ കാര്യം പുറത്ത് വന്നത് അടുത്തയിടെയാണല്ലോ.

ഡോക്ടര്‍മാരുടെ സംഘടനകളുടെ സമ്മേളനങ്ങള്‍ നടത്താനുള്ള ചെലവിലേക്ക് സംഭാവനകള്‍ നല്‍കാന്‍ മരുന്നുകമ്പനികള്‍ മത്സരിക്കുകയാണ്. സമ്മേളനങ്ങളുടെ രാവുകള്‍ മദ്യത്തില്‍ മുക്കുന്നതും മരുന്നുകമ്പനികള്‍ തന്നെ.

അടുത്തയിടെയുണ്ടായ അനുഭവം പറയട്ടെ. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ഘടകത്തിന്റെ സമ്മേളനം കണ്ണൂരില്‍ നടന്നു. 25 വര്‍ഷത്തില്‍ കൂടുതല്‍ കാലം ചികിത്സാരംഗത്ത് പ്രവര്‍ത്തിച്ച മനോരോഗചികിത്സകരെ ആദരിക്കുന്ന ഒരു പരിപാടി കൂടി സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് നല്ലൊരു കാര്യമാണെന്ന് 35 കൊല്ലം ഈ രംഗത്ത് പ്രവര്‍ത്തിച്ച എനിക്കു തോന്നിയത് സ്വാഭാവികം. പക്ഷേ, പരിപാടി നടത്തിയത് മരുന്നു കമ്പനി മദ്യത്തില്‍ മുക്കിപ്പിടിച്ച രാത്രിയില്‍! മദ്യലഹരിയുടെ വഴുവഴുപ്പില്‍ ഒരു ഭാരവാഹി “മുതിര്‍ന്ന” മനോരോഗചികിത്സകന്റെ പേര് ‘വിഴിക്കുന്നു’. ചികിത്സകനെ ആടി നില്‍ക്കുന്ന മറ്റൊരു ഭാരവാഹി പൊന്നാടയണിയിക്കുന്നു. എന്റെ പേരു വിളിക്കുമ്പോള്‍ പോകാതെ ജുഗുപ്സാവഹമായ ഈ ചടങ്ങിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. ഞാന്‍ മനസ്സില്‍ കണ്ടത് അവര്‍ മാനത്ത് കണ്ടിട്ടെന്നോണം എന്റെ പേര് വിളിച്ചില്ല! മദ്യലഹരിയില്‍ വിട്ടുപോയതാകാം!

കമ്പനിയുടെ മരുന്നുകള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ഫീസ് കൊടുക്കുക, പ്ലെയിന്‍ ടിക്കറ്റ് വാങ്ങിക്കൊടുക്കുക, പഞ്ചനക്ഷത്രഹോട്ടലുകളില്‍ താമസസൌകര്യം സൌജന്യമായി ഏര്‍പ്പെടുത്തിക്കൊടുക്കുക, കുടുംബാംഗങ്ങള്‍ക്കായി വിനോദയാത്രകള്‍ സംഘടിപ്പിക്കുക തുടങ്ങിയുള്ള അനാശാസ്യപ്രവൃത്തികളും മരുന്നു കമ്പനികള്‍ ചെയ്യുന്നു; അഥവാ ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളെക്കൊണ്ട് ചെയ്യിക്കുന്നു. പ്രാക്ടീസ് കൂടുതലുള്ള ഡോക്ടര്‍മാര്‍ക്ക് വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ നല്‍കാനും മരുന്നുകമ്പനികള്‍ മത്സരത്തിലാണ്. ഇത്തരം കാര്യങ്ങളൊന്നും പൊതുജനങ്ങളെ ബാധിക്കുന്നില്ലല്ലോ എന്നാണ് വാദമെങ്കില്‍ തെറ്റിപ്പോയി. അനാവശ്യമായ പരിശോധനകള്‍ ലാബറട്ടറികളുടെയും സ്കാന്‍ കമ്പനികളുടെയും പ്രേരണയില്‍ ചെയ്യുമ്പോള്‍ തന്നെ മരുന്നുകമ്പനികളുടെ പ്രേരണയില്‍ അനാവശ്യമായ മരുന്നെഴുത്തും നടക്കുന്നു. മാത്രവുമല്ല ചികിത്സാരംഗത്താകെ അധാര്‍മ്മികത കൊടികുത്തി വാഴാന്‍ ഇതിടയാക്കുന്നു. അധാര്‍മ്മിക ചികിത്സാ രീതികള്‍ (unethical practices) അവലംബിക്കുന്നത് തെറ്റല്ലെന്ന അവബോധം ഡോക്ടര്‍മാരില്‍ ഉണ്ടാകാനും ഇത് കാരണമാകുന്നു.

1857 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്തതോടെ കമ്പനി ഭരണം അവസാനിച്ചെന്ന് പറയുന്നു. ചികിത്സാരംഗത്തെ ‘കമ്പനി ഭരണം’ ഇന്നും തുടരുന്നു.

Wednesday, September 9, 2009

കവിതയിലില്ല മനസ്സിലുണ്ട്.

ഒരു യുവകവിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്ത ധന്യമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. കവിതാമഞ്ജരിയെ പ്രകാശത്തിലെത്തിച്ചത് അംബിളിക്കലയെ പൊന്നരിവാളായിക്കണ്ട് നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന് സ്വപ്നം കാണാന്‍ മലയാളതാരുണ്യത്തെ പഠിപ്പിച്ച മഹാകവി ആയിരുന്നു. കവിതപ്പൂങ്കുല കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയത് മഹാകവിയുടെ കവിതകളിലെ ലാവണ്യസരോവരത്തെ ഒന്നാകെ മലയളമനസ്സുകളിലേക്കാനയിച്ച നിരൂപക കേസരിയും. ഞാന്‍ പുണ്യകര്‍മ്മത്തിന്‍ സാക്ഷിയാകാന്‍ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

പുസ്തക പ്രകാശനവും ഏറ്റുവാങ്ങലും മനോജ്ഞമായി നടന്നു.

മഹാകവി മധുരഭാഷണം ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ ആദ്യം യുവകവിയുടെ വിപ്ലവോപാസനയെ വാഴ്ത്തി. പതുക്കെപ്പതുക്കെ കവിതയുടെ ഇന്നത്തെ ശോച്യാവസ്തയെ കുറിച്ചായി സംസാരം. പിന്നെ സാമൂഹിക ജീര്‍ണ്ണതകളെക്കുറിച്ചു വിലപിച്ചു. അതും കഴിഞ്ഞ് നമ്മുടെ സാംസ്കാരികമായ പൈതൃകത്തെ നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിപ്പറയാന്‍ തുടങ്ങി. ഒടുവിലത് ആക്രോശമായി. ആ ഭാഷണം അവസാനിച്ചതിങ്ങനെയാണ്‍: “ഒരുവന്‍ നമ്മുടെ ദേശീയോത്സവത്തെക്കുറിച്ച്, നമ്മുടെ ധന്യമായ പൈതൃകത്തെക്കുറിച്ച് എന്തൊക്കെയാണ്‍ ജല്പിച്ചു നടക്കുന്നത്! ഇവനൊക്കെ അധികാരം കിട്ടിയാല്‍ നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും നമ്മുടെ സംസ്കാര സത്തയായ ഓണത്തെ നിഷ്കാസനം ചെയ്യും. ഇവനെയൊക്കെ നിങ്ങള്‍ സംഘടനയില്‍ നിന്നു പുറത്താക്കണം...”

മഹാകവിയുടെ ആക്രോശം കേട്ടുകൊണ്ടിരുന്ന ഞാന്‍ അല്പനേരത്തേക്ക് അസ്തപ്രജ്ഞനായിപ്പോയി. മഹാകവിയുടെ കവിതകളെകുറിച്ച് പഠനവും മനനവും നടത്തി ഒരു ബൃഹദ്ഗ്രന്ഥത്തിന്റെ മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച നിരൂപകകേസരിയുടെ വിചിന്തനങ്ങളുടെ വാഗ് ധോരണിയാണ്‍ എന്നെ പ്രജ്ഞാഭംഗത്തില്‍ നിന്നുണര്‍ത്തിയത്.

ഫാഷിസത്തിന്റെ വായ പിളര്‍ന്ന് അതിന്റെ കരാളദംഷ്ട്രകള്‍ ഒരു ഗ്രന്ഥത്തിലൂടെ മലയാളിക്ക് കാണിച്ചുകൊടുത്ത നിരൂപകകേസരി ഇങ്ങനെയാണ്‍ അവസാനിപ്പിച്ചത്: “ഓണത്തെപ്പോലും വിവാദമാക്കുന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്‍.”

അന്ന്‍ രാത്രി വളരെ വൈകിയിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനും എന്റെ കുടുംബവും ഓണം ആഘോഷിക്കാറില്ല. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഓണം കേരളതിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് വിശ്വസിക്കുകയും ചെയുന്നു. ഓണവും ക്രിസ്തുമസും ബക്രീദും ദേശീയോത്സവങ്ങളാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ എനിക്ക് സ്വീകാര്യമാകുമായിരുന്നു.

മഹാകവിയുടെ വാക്കുകള്‍ കേട്ട് ചകിതനായ ഞാന്‍ അദ്ദേഹത്തിനൊരു കത്തെഴുതി. ഓണം ആഘോഷിക്കാത്ത എനിക്കെതിരെ നാളെ ഊരുവിലക്കുണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നതായി കത്തില്‍ പറഞ്ഞു. സവര്‍ണ്ണഹൈന്ദവതയുടെ അടയാളങ്ങളുള്ള ഓണത്തെ ബഹുസ്വരതയുള്ള കേരളീയസമൂഹത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലെ അനൌചിത്യം ചൂണ്ടിക്കാണിക്കുന്ന ആളെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്ന വാദം നാളെ ഓണം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാത്തവര്‍ക്കെതിരെ ഊരുവിലക്കേര്‍പ്പെടുത്തണമെന്ന വാദമായി വളരുമെന്ന് ഞാന്‍ ഭയപ്പെടുന്നതായും മഹാകവിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. മറുപടി വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല കത്തെഴുതിയതെങ്കിലും അതിരൂക്ഷമായ മറുപടി വന്നു. അതിലെ മൂന്നു കാര്യങ്ങള്‍ ഇപ്പോഴുമോര്‍ക്കുന്നു. ഒന്ന്. ഓണത്തെ തള്ളിപ്പറയുന്നത് ഏത് വിപ്ലവപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. രണ്ട്. ഊരുവിലക്ക് എന്നൊക്കെപ്പറയുന്നത് ആത്മനിഷ്ഠമായ കാര്യമാണ്‍. മൂന്ന്. നിങ്ങളോട് തുടര്‍ന്ന് കത്തിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. സമയമില്ല, അതിനുള്ള ആരോഗ്യവുമില്ല.

അങ്ങയുടെ മനസ്സിനെ രോഷാതുരമാക്കിയതിന്‍ മാപ്പ് ചോദിക്കുന്നു എന്ന് ഒരു കത്ത്കൂടി എഴുതി ഞാന്‍ വിരാമമിട്ടു.

മഹാകവിയുടെ കവിതകളില്‍ രോഷമോ വിദ്വേഷമോ വിരോധമോ മഷിയിട്ടു നോക്കിയാലും കാണില്ല. കവിതകളില്‍ മനുഷ്യ സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള നറും നിലാവ് മാത്രം. സ്നേഹിച്ചു തീര്‍ക്കാനുള്ള ആയുസ്സില്ലെന്ന് കവി ദു:ഖിക്കുകയും ചെയ്യുന്നു.

എനിക്ക് ഓണത്തോട് മമതയില്ലായ്മ തോന്നാന്‍ എന്റേതായ ചില കാരണങ്ങളുണ്ട്. ഞാന്‍ ജ്നിച്ചു വളര്‍ന്ന നാട്ടിന്‍പുറത്ത് കഴിച്ചു കൂട്ടിയ ബാല്യകാലത്ത് ഞങ്ങള്‍ക്കൊന്നും ഓണമില്ലായിരുന്നു. “ഹിന്ദുക്കളുടെ പെരുന്നാള്‍” എന്നാണ്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്.

കൊടുങ്ങല്ലൂരില്‍ നിന്നും തിരുനന്തപുരത്തേക്ക് കുടുയേറിയപ്പോള്‍ ഓണം തിക്തമായ ഓര്‍മ്മയാകുന്ന ഒരു അനുഭവമുണ്ടായി. ഞങ്ങള്‍ എന്‍.ജി.ഓ. ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. നമ്പര്‍ മുപ്പത്തേഴില്‍. ഞാനൊരു അഞ്ചാംക്ലാസ്കാരന്‍. മുപ്പത്തെട്ടിലെ രാമകൃഷ്ണന്‍ നായര്‍ സാറിന്റെ കുടുംബം ഓണം കെങ്കേമമായി ആഘോഷിക്കുമായിരുന്നു. ഒരോണത്തിന്‍ സദ്യയുണ്ണാന്‍ എന്നെയും ഇളയ സഹോദരി ഫാത്തിമയെയും അവരുടെ വീട്ടിലേക്ക് വിളിച്ചു. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിന്‍. എന്റെ ബാപ്പോട് ഞങ്ങളെ മുന്നാം ഓണത്തിന് ഉണ്ണാന്‍ വീട്ടിലേക്കയക്കണമെന്ന് രാമകൃഷ്ണന്‍ നായര്‍ സാറ് പറഞ്ഞതിങ്ങനെ ‍: “അവരെ വീട്ടിലോട്ടയക്കണം. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി. തിരുവോണം ഞങ്ങള്‍ക്ക് വിശേഷപ്പെട്ട ദിവസമാണ്.” തിരുവോണദിവസം വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണല്ലൊ ഞാനും സഹോദരിയും എന്നോര്‍ത്ത് ദു:ഖിച്ചു. ഓണത്തെക്കുറിച്ചോര്‍ക്കുമ്പോളൊക്കെ “തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി...” എന്ന വാക്കുകള്‍ എന്റെ മനസ്സില്‍ മുഴങ്ങും.

എന്റെ മകളെ വിവാഹം ചെയ്തത് ഒരു ഹിന്ദു‍. ഹിന്ദുമതവിശ്വാസിയുമാണ്. അവരുടെ വിവാഹത്തിനുശേഷം ജാ‍മാതാവിനെ സത്കരിക്കാരാനായി എല്ലാക്കൊല്ലവും ഓണ സദ്യ ഒരുക്കാറുണ്ട്. തിരുവോണ നാളിലെ ഓണസദ്യയ്ക്ക് ഇറച്ചിയും മീനും പാടില്ലെന്ന് ഞാന്‍ ഭാര്യയോട് പറയുമെങ്കിലും അവര്‍ അത് വക വയ്ക്കാതെ അവയും ഉള്‍പ്പെടുത്തും. സാക്ഷാല്‍ കാളയിറച്ചി കൂട്ടിയുള്ള ഓണസദ്യ. എന്റെ ഹിന്ദുവായ ജാമാതാവിന്‍ അതില്‍ പരാതിയുമില്ല.

ഓണത്തിന് കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് പറഞ്ഞ മുസ്ലിം നാമധാരിയായ സാമൂഹിക വിമര്‍ശകനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് മഹാകവി ആക്രോശിക്കാന്‍ കാരണമെന്തെന്ന് ഞാന്‍ ചിന്തിച്ചു നോക്കി.

കേരളീയ മനസ്സുകളിലേക്ക് മൃദുല ഹിന്ദുത്വം അരിച്ചിറങ്ങി പൌരസമൂഹത്തിന്റെ (civil society) പൊതുമനസ്സിലെ (അന്റോണിയോ ഗ്രാംഷിയുടെ commonsense എന്ന പരികല്പന്‍) പൊതു ഇടം (public shphere) ചുരുങ്ങിപ്പോയതു കൊണ്ടാണ്‍ ഒരു മഹാകവിയില്‍ നിന്നുപോലും ആക്രോശം ഉണ്ടായത്. ഹിന്ദുത്വത്തിന്റെ മുസ്ലിങ്ങളോടുള്ള അരിശമാണ്‍ മഹാകവിയുടെ ആക്രോശമായി ബഹിര്‍ഗ്ഗമിച്ചത്.

അശോകന്‍ ചരുവില്‍ ദ്വാരകാടാക്കീസ് എന്ന ചെറുകഥയില്‍ ജനമനസ്സുകളിലേക്ക് ഹിന്ദുത്വം അരിച്ചിറങ്ങുന്നതിനെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗ്രാമീണ നഗരത്തിലെ ദ്വാരക ടാക്കീസില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. പോലീസ് എത്തിയപ്പോഴേക്കും ഗുണ്ട്കള്‍ സ്ഥലം വിട്ടു. ആരൊക്കെയാണ്‍ ഏറ്റുമുട്ടിയതെന്ന് തിരിച്ചറിയാനായി ദ്വാരകാടാക്കീസിന്റെ കവാടത്തില്‍ പെട്ടിക്കട നടത്തുന്ന് അല്പപ്രാണനായ മാപ്പിളയെ (മുസ്ലിം) ബ്രഹ്മാനന്ദന്‍ എസ്.ഐ. ചോദ്യം ചെയ്യുന്നു. ഗുണ്ട്കളോടുള്ള ഭയം കാരണം മാപ്പിള ഒന്നും തുറന്ന് പറയുന്നില്ല. കോപം ജ്വലിച്ച ബ്രഹ്മാനന്ദന്‍ എസ്.ഐ. പാവം മാപ്പിളയെ തല്ലിച്ചതയ്ക്കുന്നു. താന്‍ ചെയ്തതില്‍ കുറ്റബോധം തോന്നിയ എസ്.ഐ. മാപ്പിളയെ പോലീസ് ജീപ്പില്‍ വീട്ടിലെത്തിക്കുന്നു. കലഹമുണ്ടാക്കിയ ഗുണ്ടകള്‍ ആരൊക്കെയാണെന്ന് തുറന്നു പറയാത്തതു കൊണ്ടു മാത്രമല്ല, അയാളൊരു മാപ്പിള ആയതുകൊണ്ടു കൂടിയാണ്‍ തനിക്ക് അരിശം അടക്കാന്‍ കഴിയാതിരുന്നത് എന്ന് ബ്രഹ്മാനന്ദന്‍ എസ്.ഐ. സ്വകാര്യസംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.

സമൂഹത്തിന്റെ പൊതു ഇടം ചുരുങ്ങിപ്പോയാല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സുഗന്ധവാഹിയായ കര്‍പ്പൂരധൂമത്തിനു പകരം വിവാദങ്ങളുടെ പൊടിപടലമായിരിക്കും ഉയരുക.

മദ്രാസ് യൂണിവേഴ്സിറ്റിയുടെ ക്രിസ്ത്യന്‍ സ്റ്റ്ഡീസ് വകുപ്പിന്റെ ജൂബിലി ആഘോഷവേളയില്‍ ചരിത്രപണ്ഡിതനായ പ്രൊഫ. കെ.എന്‍. പണിക്കറ് നടത്തിയ പ്രഭാഷണം സമൂഹത്തിലെ പൊതു ഇടങ്ങള്‍ മതങ്ങള്‍ കൈയടക്കുന്നതിനെക്കുറിച്ചായിരുന്നു.

സമൂഹം മതനിരപേക്ഷം ആകുന്നതിനെക്കുറിച്ചായിരുന്നു പ്രഭാഷണത്തിന്റെ ആരംഭം. സമൂഹം ആധുനികവത്കരിക്കപ്പെടുന്നതോടൊപ്പം മതനിരപേക്ഷമാവുകയും ചെയ്യുന്നു എന്നാണ്‍ ഒരു സിദ്ധാന്തം. Between Naturalism and Religion എന്ന വിഖ്യാതഗ്രന്ത്ഥത്തിന്റെ കര്‍ത്താവായ പ്രൊഫ. ജുര്‍ഗന്‍ ഹെബര്‍മസ് ആണ്‍ ഈ സിദ്ധാന്തം ശരിയാണെന്ന് ശഠിക്കുന്നവരില്‍ മുമ്പന്‍. ജ്ഞാനോദയത്തിനുശേഷം സമൂഹത്തില്‍ മതത്തിന്റെ സ്വാധീനം കുറഞ്ഞു. ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യന്റെ കാര്യകാരണചിന്തകളെ സഹായിച്ചു. ജ്ഞാനോദയം സിദ്ധിച്ച മനസ്സുകള്‍ക്ക് ദൈവത്തെയും ഭൌതികാതീത ചിന്തകളെയും ആശ്രയിക്കേണ്ടതില്ല. പള്ളികള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയത്തിലും നിയമ വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും സ്വാധീനം കുറഞ്ഞു. ഈ കാരണങ്ങളാല്‍ സമൂഹത്തില്‍ മതത്തിന്റെ പ്രസക്തിയും സ്വാധീനവും കുറഞ്ഞു.

ഈ വാദം ശരിയല്ലെന്ന് വസ്തുതകള്‍ തെളിയിക്കുന്നു.

ഇന്ത്യയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണെന്ന് പ്രൊഫ. പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയിലെ സെന്റ്ര് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തില്‍ പത്തില്‍ നാലു പേര്‍ തീവ്രമായ മതവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‍. പത്തില്‍ അഞ്ചു പേര്‍ തീവ്രമല്ലാത്ത തരത്തില്‍ വിശ്വാസം ഉള്ളവരാണ്‍. അതായത് ഇന്ത്യയിലെ തൊണ്ണൂറു ശതമാനം ആളുകളിലും മതം സ്വാധീനം ചെലുത്തുന്നു. സ്വാഭാവികമായും ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ഇടം (public shphere) വളരെ ചുരുങ്ങിയതാണ്‍. കഴിഞ്ഞ കുറെ ദശകങ്ങളായി മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയൊഗിക്കുന്നതുകൊണ്ട് പൊതു ഇടം തീരെ ഇല്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.

കേരളസമൂഹത്തിന്റെ പൊതു ഇടം തീരെ ചുരുങ്ങിപ്പോയതിനാല്‍ ഓണത്തില്‍ സവര്‍ണ്ണഹൈന്ദവമുദ്രകളുള്ളതുകൊണ്ട് കേരളത്തിന്റെ ദേശീയോത്സവമാക്കുന്നത് നന്നല്ല എന്ന് അഭിപ്രായം പറയുന്നത് ഒരു മഹാകവിയുടെ മനസ്സിനെ പോലും രോഷാതുരമാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കേരളത്തിന്റെ commonsense അഥവാ പൊതുമനസ്സ്.


പ്രൊഫ. കെ.എന്‍.പണിക്കരുടെ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം സെപ്റ്റംബര്‍ 8 ലെ ദി ഹിന്ദു ദിനപത്രത്തിലുണ്ട്. ലിങ്ക്:
http://www.hindu.com/2009/09/08/stories/2009090854800800.htm

Friday, August 21, 2009

മുഹമ്മദലി ജിന്നയും ഞാനും

ബാപ്പ എനിക്ക് മുഹമ്മദലി എന്ന് പേരിട്ടതില്‍ ഞാന്‍ പലപ്പോഴും ദു:ഖിച്ചിട്ടുണ്ട്. അഴീക്കോട് (കൊടുങ്ങല്ലൂര്‍) പ്രൈമറി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം. ഒരു ദിവസം ഞാന്‍ ബാപ്പയോട് പരാതി പറഞ്ഞു: എന്നെ ചിലര്‍ ജിന്ന് എന്ന് വിളിക്കുന്നു.
ബാപ്പ ചോദിച്ചു: ആരാണങ്ങനെ വിളിച്ചത്?
-പുതിയതായി വന്ന മാഷ്. പിന്നെ ഹെഡ് മാഷും അങ്ങനെ വിളിച്ചു.
- മണ്ടാ, ജിന്ന് എന്നായിരിക്കൂല. ജിന്ന എന്നായിരിക്കും. ഖായിദെ അസം മുഹമ്മദലി ജിന്ന. നിനക്ക് അയാളുടെ പേരിട്ടത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പറഞ്ഞിട്ടാണ്. അദ്ദേഹം മരിക്കുന്നതിനു മുമ്പ് എന്നോടങ്ങനെ പറഞ്ഞിരുന്നു.

ബാപ്പയും ഉമ്മയും അടൂത്ത ബന്ധുക്കളും അലിയെന്നും കൂട്ടുകാരും നാട്ടുകാരും അലിക്കുഞ്ഞി എന്നും വിളിച്ചിരുന്നതുകൊണ്ട് അഴീക്കോട് നിന്നും തിരുവനന്തപുരത്തെത്തുന്നത് വരെ ജിന്ന എന്നെ ശല്യപ്പെടുത്തിയില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെത്തിയത്. പേട്ട പ്രൈമറി സ്കൂളിലെ ഒരു സാറ് (തിരുവനന്തപുരത്ത് മാഷില്ല. എല്ലാവരും സാറാണ്) എന്റെ പേര് കേട്ട ഉടനെ പറഞ്ഞു: ഓ, മുഹമ്മദാലി ജിന്ന! അന്നു മുതല്‍ ജിന്നയും എന്റെ പേരിനു വീണ ദീര്‍ഘവും ഒരു പോലെ എന്നെ അലട്ടാന്‍ തുടങ്ങി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ പേട്ടയില്‍ നിന്നും ഞങ്ങള്‍ ജഗതിയിലേക്ക് താമസം മാറ്റി. ജഗതിയിലേക്ക് താമസം മാറ്റിയ ഉടനെയാണ് ജോസഫ് സ്റ്റാലിന്‍ അന്തരിച്ചത്. ബാപ്പാക്ക് വായിക്കാന്‍ പ്രഭാതം എന്ന പത്രം അടുത്ത വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നത് ഞാനായിരുന്നു. ഞാന്‍ പത്രത്തില്‍ നോക്കിയപ്പോള്‍ ഒരു കൊമ്പന്‍ മീശക്കാരന്റെ പടമാണ് കണ്ടത്. ബാപ്പ പത്രത്തില്‍ നോക്കിയ ഉടനെ പറഞ്ഞു: ഓ, സ്റ്റാലിന്‍ ചത്തു. ലോകം രക്ഷപ്പെട്ടു!
അര നൂറ്റാണ്ടിനുശേഷം എണ്‍പ്ത്തേഴാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ബാപ്പ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടക കക്ഷിയായ ജനതാ ദളിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു. സ്റ്റാലിന്‍ ഒരു ഭീകരനായിരുന്നുവെന്നാണ് ബാപ്പ അന്ന് എന്നോട് പറഞ്ഞത്. സ്റ്റാലിനെ പോലെ മുഹമ്മദലി ജിന്നയും ഒരു ഭീകരനാണെന്ന തോന്നല്‍ എന്റെ മനസ്സിലുണ്ടാക്കിയത് ജഗതി പ്രൈമറി സ്കൂളിലെ എന്റെ ക്ലാസ് റ്റീച്ചറായിരുന്ന ഭാനുമതിയമ്മ സാറായിരുന്നു. (അതെ, എല്ലാവരും സാറന്മാര്‍ തന്നെ!) എന്നെ നാല് സി.യിലാണ് ചേര്‍ത്തത്. ക്ലാസ് ടീച്ചര്‍ ഭാനുമതിയമ്മ സാറ് എന്റെ പേര് കേട്ട ഉടനെ പറഞ്ഞു: മുഹമ്മദാലി ജിന്ന! ഇന്ത്യയെ വെട്ടിമുറിച്ച ഭീകരന്‍!

ഭാനുമതിയമ്മ സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് ആദ്യം ഓര്‍മ്മ വരിക. നാലാം ക്ലാസിലെ പാഠപുസ്തകത്തിലെ റാണി പത്മിനിയെക്കുറിച്ചുള്ള പാഠം പഠിപ്പിക്കുകയായിരുന്നു അവര്‍. അലാവുദ്ദീന്റെ ആക്രമണത്തില്‍ ചിത്തോര്‍ പരാജയപ്പെട്ടപ്പോള്‍ അന്ത:പുരത്തിലെ റാണിമാര്‍ അഗ്നികുണ്ഡത്തില്‍ ചാടി ആത്മാഹുതി ചെയ്തു. ഈ ഭാഗം വായിച്ചുകഴിഞ്ഞ ഉടനെ ഭാനുമതിയമ്മ സാറ് ഏറ്റവും പിന്നിലെ ബെഞ്ചില്‍ ഇരുത്തിയിരുന്ന എന്റെ അടുക്കലേക്ക് വന്ന് കുപിതയായി പറഞ്ഞു: നിന്റെ ആളുകള്‍ കാരണമല്ലേടാ ആ പാവപ്പെട്ട റാണിക്ക് തീയില്‍ ചാടി മരിക്കേണ്ടി വന്നത്?
അന്നു രാത്രി മുഴുവന്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. വെളുപ്പാന്‍ കാലത്ത് ഉറങ്ങിത്തുടങ്ങിയ ഉടനെ ആരോ എന്റെ കഴുത്ത് ഞെരിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.
അടുത്തയിടെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാക്കമ്മിറ്റി, എന്റെ കഥാസമാഹാരം (ശവമുറിയിലെ ജോലി) പ്രകാശനം ചെയ്യാനായി സംഘടിപ്പിച്ച യോഗത്തില്‍ തിരുവനന്തപുരം ജഗതി പ്രൈമറിസ്കൂളിലെ നാലാം ക്ലാസില്‍ വെച്ചുണ്ടായ അനുഭവം വിവരിച്ചു. അത് അങ്ങനെ അവതരിപ്പിച്ചത് ശരിയായില്ലെന്ന് പു.ക.സ. ജില്ലാക്കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ പറയുകയുണ്ടായി. പക്ഷേ, പുസ്തകം പ്രകാശനം ചെയ്ത പെരുമ്പടവം ശ്രീധരന്‍ പിറ്റേന്ന് സ്റ്റുഡന്റ്സ് സെന്ററില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ ഞാന്‍ പറഞ്ഞ കാര്യം സദസ്സിനോട് പറയുകയും താനിത് അവസരം കിട്ടുമ്പോഴെല്ലാം പറയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജഗതി സ്കൂളിലെ അനുഭവത്തിനു ശേഷം വളരെക്കാലത്തേക്ക് ജിന്ന എന്നെ ശല്യപ്പെടുത്തിയില്ല. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം എം.ബി.ബി.എസ്സിന് അഡ്മിഷനു വേണ്ടിയുള്ള ഇന്റര്‍വ്യൂവിലാണ് ജിന്ന വീണ്ടും എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, വൈസ്പ്രിന്‍സിപ്പല്‍, ഗവണ്മെന്റ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി ഇന്റര്‍വ്യൂ നടത്തിയായിരുന്നു സെലക്ഷന്‍ നടത്തിയിരുന്നത്. സമിതിയിലെ ഒരാള്‍ എന്നെ ഇങ്ങനെ അവതരിപ്പിച്ചു: ഹി ഈസ് മുഹമ്മദാലി. ഉടനെ മറ്റൊരംഗം എന്നോട് ചോദിച്ചു: ആര്‍ യൂ മുഹമ്മദാലി ജിന്ന?
അദ്ദേഹത്തിന്റെ ചോദ്യം മറുപടി അര്‍ഹിക്കാത്തതാണെന്ന് തോന്നിയതു കാരണം ഞാന്‍ സ്വയം നിയന്ത്രിച്ച് മൌനം പാലിച്ചു. എന്നോട് അങ്ങനെ ചോദിച്ച എന്റെ ഗുരുനാഥന്‍ പില്‍ക്കാലത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ലോക് സഭയിലേക്ക് മത്സരിച്ചു!
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്തൊന്നും ജിന്ന ശല്യപ്പെടുത്തിയില്ല. ഒരു പതിറ്റാണ്ടിനു ശേഷം റാഞ്ചിയിലെ (അന്ന് ബീഹാര്‍, ഇന്ന് ഝാര്‍ഘണ്ട്) ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സൈക്യാട്രിയില്‍ ഉപരിപഠനം നടത്തുമ്പോള്‍ ജിന്ന നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ മലയാളിയായ സഹപാഠിയും എന്നെ ജിന്നയെന്ന് വിളിച്ചിരുന്നു. അദ്ദേഹത്തോട് എന്തുകൊണ്ടാണ് എന്നെ ജിന്നയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: നിങ്ങളെല്ലാം ജിന്നയുടെ ആളുകളാണ്; കേരളത്തിലായാലും ഇവിടെയായാലും.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നിര്‍ദ്ദേശപ്രകാരമാണ് എനിക്ക് മുഹമ്മദലി എന്ന പേരിട്ടത് എന്ന് ബാപ്പ പറഞ്ഞതിലെ ഉത്തരാധുനികത ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുമ്പോഴാണ് തിരിച്ചറിഞ്ഞത്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാവും കറതീര്‍ന്ന ദേശീയവാദിയുമായിരുന്നു. പിന്നെ എന്തുകൊണ്ട് ഇന്ത്യയെ “വെട്ടിമുറിച്ച് ” പാക്കിസ്ഥാന്‍ രൂപവത്കരിക്കണമെന്ന് വാശിപിടിച്ച ജിന്നയുടെ പേര് അനുയായിയുടെ ആദ്യസന്താനത്തിടാന്‍ ഉപദേശിച്ചു എന്നതായിരുന്നു എന്റെ മനസ്സിനെ അലട്ടിയ സമസ്യ. അക്കാര്യം ഞാന്‍ ബാപ്പയോട് ചോദിച്ചു. ബാപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അക്കാലത്തൊന്നും ജിന്ന ഇന്ത്യയെ വിഭജിക്കണമെന്ന അഭിപ്രായക്കാരനായിരുന്നില്ല. പിന്നീടാണയാള്‍ പാകിസ്ഥാന്‍ വേണമെന്ന് പറഞ്ഞ് തുടങ്ങിയത്. ജിന്നയെ പാകിസ്ഥാന്‍ വാദിയാക്കിയത് കോണ്‍ഗ്രസ്സിലെ ഹിന്ദു വര്‍ഗ്ഗീയവാദിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലാണ്. (ഇതു തന്നെയല്ലേ ജസ്വന്ത് സിംഹും പറഞ്ഞത്? പുസ്തകം വായിച്ചില്ല)
സ: ഇ.എം.എസ്. എഴുതിയ “ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം” വായിച്ചപ്പോള്‍ എന്റെ ബാപ്പ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. “കോണ്‍ഗ്രസ്സ് ഹിന്ദുക്കളുടെയും ലീഗ് മുസ്ലിങ്ങളുടെയും രാഷ്ട്രീയ സംഘടനകളാണ്. രണ്ടും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി കണക്കു പറഞ്ഞ് ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങണം‌‌ - ഇതായിരുന്നു ലീഗ് നേതാക്കളുടെ നിലപാട്. അത് വകവെച്ചുകൊടുത്താല്‍ കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി നിലനില്പില്ലാതാകും... ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കകത്ത് രൂപം കൊണ്ട ചേരിതിരിവും അന്യോന്യ മത്സരവുമാണ് 1937-40 കാ‍ലത്തെ ലീഗിന്റെ ഉയിര്‍ത്തെഴുന്നേല്പിനടിസ്ഥാനം.” (വാള്യം 3 പുറം 793) ജിന്നയെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ ജസ്വന്ത് സിംഹിനെ ബി.ജെ.പി. പുറത്താക്കിയ നടപടി ഉയര്‍ത്തിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദി ഹിന്ദു ദിനപത്രം ജിന്ന മരിച്ചതിന്റെ രണ്ടാം ദിവസം ജിന്നയെക്കുറിച്ച് എഴുതിയതിങ്ങനെയാണ്: The news of the sudden death of Mr. Jinnah will be received with widespread regret in this country. Till barely a twelvemonth ago he was, next to Gandhiji, the most powerful leader in undivided India. And not only among his fellow-Muslims but among members of all communities there was great admiration for his sterling personal qualities even while the goal which he pursued with increasing fanaticism was deplored.
താല്പര്യമുള്ളവര്‍ക്ക് വായിക്കാം:
http://www.hindu.com/2009/08/21/stories/2009082155840900.htm
ഈ ലേഖനം വായിച്ചപ്പോഴാണ് എന്റെ ബാപ്പ എന്തുകൊണ്ടാണ് എനിക്ക് ജിന്നയുടെ പേരിട്ടതെന്ന് മനസ്സിലായത്. പാക്കിസ്ഥാനെ ഇസ്ലാമിക രാഷ്ട്രമെന്ന് ജിന്ന വിശേഷിപ്പിച്ചെങ്കിലും അതിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കിയതും “ഹിന്ദുക്കളുടെ രാജ്യമായ” ഇന്ത്യയുടെ ശത്രുരാജ്യമാക്കിയതും ജിന്നയല്ല; അവിടത്തെ മതമൌലിക സംഘടനകളാണ്.

Sunday, August 9, 2009

പര്‍ദ്ദയുടെ ഉദ്ഭവം

പര്‍ദ്ദധാരണം സ്ത്രീകളുടെ അച്ചടക്കത്തിന്റെ ലക്ഷണമാണെന്ന് ഒരു വനിത ഇസ് ലാമിസ്റ്റ് ആഭിമുഖ്യമുള്ള പത്രത്തില്‍ (മാധ്യമം ജൂലൈ 28) ലേഖനം പ്രസിദ്ധീകരിക്കുന്നത് സ്വാഭാവികം മാത്രം. പര്‍ദ്ദ ധരിക്കാത്ത വനിതകള്‍ അച്ചടക്കമില്ലാത്തവരാണെന്ന ധ്വനിയുണ്ട് ശ്രീമതിയുടെ വാദത്തില്‍. പര്‍ദ്ദ ധരിക്കുന്നത് അച്ചടക്കത്തിന്റെ ലക്ഷണം മാത്രമല്ല സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രകടനവുമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഒരു പുരുഷന്‍ പത്രാധിപര്‍ക്ക് കത്തും എഴുതിയിരിക്കുന്നു. (മാധ്യമം ആഗസ്റ്റ് 9) ഇവര്‍ രണ്ടു പേരും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് ഇസ് ലാം മതം അനുശാസിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മന:ശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ചും അവര്‍ അജ്ഞരാണെന്ന് തോന്നുന്നു. അറബ് ഗോത്രസമൂഹം മക്കത്താ‍യ (patrilineal) സമൂഹമായിരുന്നു. പുരുഷമേധാവിത്വം മക്കത്തായ സമൂഹത്തില്‍ സ്വാഭാവികമായ ക്രമമായിരുന്നു. അറബ് സമൂഹത്തില്‍ പുരുഷമേധവിത്വം കൊടികുത്തിവാണിരുന്നെങ്കിലും ഇസ് ലാമിനു മുമ്പ് അറബിസ്ത്രീകള്‍ വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മുഹമ്മദ്, നബി ആകുന്നതിനു മുമ്പ് വിവാഹം ചെയ്ത ഖദിജ തന്നെയാണ് ഇതിന് തെളിവ്. അവര്‍ ഒരു സാര്‍ത്ഥവാഹകസംഘത്തിന്റെ ഉടമയായിരുന്നു. അവരുടെ സംഘത്തെ സിറിയയിലേക്ക് നയിച്ച് വ്യാപാരം നടത്താന്‍ നിയോഗിച്ചത് മുഹമ്മദിനെ ആയിരുന്നല്ലോ. നാല്പത്കാരിയായിരുന്ന ഖദിജയ്ക്ക് ഇരുപത്തഞ്ച്കാരനായ മുഹമ്മദിനെ ഭര്‍ത്താവായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
പര്‍ദ്ദ സമ്പദായം ഇസ് ലാം അനുശാസിച്ചതല്ല അറബ് സംസ്കാരത്തിന്റെ ഭാ‍ഗമാണെന്ന് ‍ ചില ഇസ് ലാമിസ്റ്റുകള്‍ വാദിക്കാറുണ്ട്. ഇസ് ലാമിനു മുമ്പ് അറബികളുടെ ഇടയില്‍ പര്‍ദ്ദ സമ്പ്രദായം ഇല്ലായിരുന്നുവെന്നും അത് നിഷ്കര്‍ഷിച്ചത് ഇസ് ലാമാണെന്നും ഉള്ള ചരിത്രവസ്തുതയ്ക്ക് തെളിവ് ഖുര്‍ ആനിലെ 33:33 വചനമാണ്. ഇസ് ലാമിനു മുമ്പുണ്ടായിരുന്ന ജാഹിലിയ്യ (അജ്ഞാന) കാലത്ത് ചെയ്തിരുന്നതു പോലെ സ്ത്രീകള്‍ സൌന്ദര്യം പ്രദര്‍ശിപ്പിച്ച് നടക്കരുതെന്ന് ഈ വചനം അനുശാസിക്കുന്നു. സ്ത്രീകള്‍ വീട്ടിനു പുറത്തിറങ്ങുമ്പോള്‍ ശരീരവും മുഖവും മറയ്ക്കണമെന്ന് അനുശാസിക്കുന്ന മറ്റു വചനങ്ങളുമുണ്ട്.
അറബികളുടെ ഇടയില്‍ മാത്രമല്ല മറ്റു പല സമൂഹങ്ങളിലും പര്‍ദ്ദ സമ്പ്രദായം നിലനില്ക്കുന്നുണ്ടെന്നും ചിലര്‍ വാദിക്കുന്നു. ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ പുരുഷന്മാരുടെ മുമ്പില്‍ മുഖം മറയ്ക്കാറുണ്ടെന്ന്‍ പറഞ്ഞ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരുടെ മുമ്പില്‍ ഭവ്യത പ്രകടിപ്പിക്കാനായി മുഖം മറയ്ക്കുക പതിവാണെങ്കിലും അതിനെ ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായവുമായി താരതമ്യം ചെയ്യാനാവില്ല. ഇസ് ലാം സ്ത്രീയെ കാണുന്നത് പുരുഷന്റെ കാമപൂരണത്തിനുള്ള ഉപകരണമായിട്ടു മാത്രമാണ്. ഇസ് ലാം സ്ത്രീയെ പുരുഷന്റെ കാമപൂരണോപകരണമായിക്കാണാനുള്ള മന:ശാസ്ത്രപരമായ കാരണം പ്രവാചകനായ മുഹമ്മദിന്റെ സ്വന്തം അനുഭവങ്ങള്‍ തന്നെ ആയിരുന്നു. മുഹമ്മദിന് പത്തിലധികം പത്നിമാരും ഏറ്റവും കുറഞ്ഞത് ഒരു വെപ്പാട്ടിയും ഉണ്ടായിരുന്ന കാര്യം സുവിദിതമാണല്ലോ. അന്നത്തെ അറബ് സമൂഹത്തിലെ നടപ്പനുസരിച്ചാണ് മുഹമ്മദ് അനേകം ഭാര്യമാരെയും വെപ്പാട്ടിമാരെയും സ്വീ‍കരിച്ചത്. ചിലര്‍ അതിനെ മുഹമ്മദിന്റെ വിഷയലമ്പടത്വമായി ചിത്രീകരിക്കുന്നത് ചരിത്രാവബോധമില്ലായ്മ കൊണ്ടാണ്.
സ്ത്രീകള്‍ക്ക് പര്‍ദ്ദധാരണം അനുശാസിച്ചതിന്റെ മന:ശാസ്ത്രപരമായ കാരണത്തിലേക്ക് വരാം. പത്തിലധികം പത്നിമാര്‍ ഉണ്ടായിരുന്നെങ്കിലും മുഹമ്മദിന് ഏറ്റവും കൂടുതല്‍ ഇഷ്ടം കൌമാരപ്രായം പിന്നിടാത്ത അയിശയോടായിരുന്നു. യുദ്ധത്തിനു പോകുമ്പോള്‍ അയിശയെ ആയിരുന്നു കൂടെ കൂട്ടാറ്. ഒരു യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ അയിശ ഒരു യുവഭടനുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന് ചിലര്‍ അപവാദം പ്രചരിപ്പിച്ചു. അയിശ നിരപരാധിനിയാണെന്ന് മുഹമ്മദിന് ബോധ്യപ്പെട്ടെങ്കിലും നബിയുടെ ഭാര്യമാരെ അന്യപുരുഷന്മാര്‍ നോക്കരുതെന്നും അവര്‍ താമസിക്കുന്ന ഭവനങ്ങളില്‍ ചെല്ലരുതെന്നും വിലക്കുന്ന ഖുര്‍ ആന്‍ വചനം (33:53) മുഹമ്മദ് അവതരിപ്പിച്ചു. ഈ സംഭവത്തോടനുബന്ധിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്ന ഇസ് ലാമിക സമ്പ്രദായം നിലവില്‍ വന്നത്. സ്ത്രീയുടെ മുഖം കണ്ണില്‍ പെട്ടാല്‍ പുരുഷന്റെ കാമം ഉണരുമെന്നുള്ള മുഹമ്മദ് നബിയുടെ ധാരണയില്‍ നിന്നാണ് ഇസ് ലാമിലെ പര്‍ദ്ദ സമ്പ്രദായം ഉദ്ഭവിച്ചത്. യൌവ്വനം പിന്നിടാത്ത അയിശയെക്കുറിച്ച് അവിഹിതവേഴ്ചയുടെ അപവാദം ഉണ്ടായതിനു ശേഷമാണ് മുഹമ്മദിന്റെ മനസ്സില്‍ ഈ വികലമായ ധാരണ ഉടലെടുത്തത്. വാര്‍ദ്ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങിയ ഒരു പുരുഷന്റെ വികലധാരണയില്‍ നിന്നുണ്ടായ പര്‍ദ്ദ സമ്പ്രദായത്തെയാണ് സ്ത്രീയുടെ അവകാശമായും സ്ത്രീസ്വാതന്ത്ര്യത്തിന്റെ രൂപകമായും ചിലര്‍ ചിത്രീകരിക്കുന്നത്. സ്ത്രീയുടെ പരമമായ അടിമത്വത്തിന്റെ ഏറ്റവും പ്രത്യക്ഷമാതൃകയാണ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായം. ഇത്തരം വിദണ്ഡാവാദങ്ങള്‍ സ്ത്രീത്വത്തോട് മാത്രമല്ല മനുഷ്യത്വത്തോട് തന്നെയുള്ള അവഹേളനമാണ്.

Tuesday, August 4, 2009

സ്വവര്‍ഗ്ഗരതിക്കാരെ അവരുടെ പാട്ടിനു വിടുമോ?

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു. സ്വവര്‍ഗ്ഗരതിക്കാരായ ആണുങ്ങളും പെണ്ണുങ്ങളും തെരുവില്‍ നൃത്തം ചവിട്ടി. പക്ഷേ ഹിന്ദു, മുസ് ലിം, ക്രിസ്തു മതങ്ങളിലെ സദാചാരപ്പോലീസുകാര്‍ കുന്തം കുലുക്കിയും വാള്‍വീശിയും രംഗത്ത് വന്നിരിക്കുകയാണ്. അവരവരുടെ മതത്തെയും ദൈവങ്ങളെയും രക്ഷിക്കാനായി പരസ്പരം വെട്ടിക്കൊല്ലാന്‍ പോലും തയ്യാറുള്ള ഇവര്‍ സ്വവര്‍ഗ്ഗരതിക്കാരെ ഒതുക്കാന്‍ ഒന്നിച്ചത് അതിശയം തന്നെ. എല്ലാ മതക്കാരും ചേര്‍ന്ന് ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു. സുപ്രീം കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ചെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞിരിക്കയാണ്.
എന്താണ് സ്വവര്‍ഗ്ഗ രതി? ശാസ്ത്രം അതിനെ കുറിച്ച് എന്ത് പറയുന്നു?
അതൊരു രോഗമോ വൈകല്യമോ പ്രകൃതിവിരുദ്ധതയോ അല്ലെന്നാണ് 1992ല്‍ ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. അതിനും രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് 1973ല്‍ അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ സ്വവര്‍ഗ്ഗരതിയില്‍ മാനസികമോ ശാരീരികമോ ആയ വൈകല്യമൊന്നുമില്ലെന്ന് വിലയിരുത്തിയിരുന്നു.
സ്വവര്‍ഗ്ഗരതി പാപമാണെന്നാണ് മതങ്ങളുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥനത്തില്‍ സ്വവര്‍ഗ്ഗരതി ഒരു വൈകൃതമോ വൈകല്യമോ ആണെന്ന് വൈദ്യശാസ്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ കണക്കാക്കിയിരുന്നു. പക്ഷേ വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ തെളിയിച്ചത് സ്വവര്‍ഗ്ഗരതി വ്യാപകമായ തോതില്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടെന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകമായതോടെ വൈദ്യശാസ്ത്രം പൂര്‍ണ്ണമായി മതത്തിന്റെ പിടിയില്‍ നിന്നു മുക്തമായി. അതോടെ സ്വവര്‍ഗ്ഗരതി ആതുരമായ വ്യതിയാനമാണെന്നും ചികിത്സിക്കപ്പെടേണ്ട അവസ്ഥയാണെന്നുമുള്ള നിലപാട് വൈദ്യശാസ്ത്രം ഉപേക്ഷിച്ചു. തുടര്‍ന്ന് സ്വവറ്ഗ്ഗരതിയുടെ ഉദ്ഭവത്തെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങി. സ്വവര്‍ഗ്ഗരതിയുടെ ആരംഭം ജനിതകഘടനയിലാണെന്നാണ് ഒരു സിദ്ധാന്തം. ഭൌതികസാഹചര്യങ്ങളാണ് വ്യക്തികളെ സ്വവര്‍ഗ്ഗരതിക്കാരാക്കുന്നതെന്നാണ് രണ്ടാമത്തെ സിദ്ധാന്തം. യഥാര്‍ത്ഥത്തില്‍ രണ്ടും ചേര്‍ന്നാണ്‍ വ്യക്തികളെ സ്വവര്‍ഗ്ഗരതിക്കാരാക്കുന്നത്.
മാനസികപ്രശ്നങ്ങള്‍ സ്വവര്‍ഗ്ഗരതിക്കാരിലും അല്ലാത്തവരിലും ഒരുപോലെയാണെന്നാണ് എന്റെ ചികിത്സാരംഗത്തെ അനുഭവം തെളിയിക്കുന്നത്. കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹം സഫലമാകാന്‍ ആവശ്യമായ ശാസ്ത്രീയമായ ഉപദേശം ലഭിച്ചാല്‍ സ്വവര്‍ഗ്ഗദമ്പതികളുടെ വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അത് വൈദ്യശാസ്ത്രത്തിന്റെ ചുമതലയാണ്. സ്വവര്‍ഗ്ഗരതിക്കാര്‍ സന്തോഷത്തോടെ ജീവിക്കട്ടെ. സദാചാരപ്പോലീസുകാരും മതഭ്രാന്തരും അവരെ വെറുതെ വിടുക. അവര്‍ പാപമാണ് ചെയ്യുന്നതെങ്കില്‍ അതിനുള്ള ശിക്ഷ അവരനുഭവിച്ചുകൊള്ളുമെന്ന് കരുതിയാല്‍ പോരേ?
Feel Free To Read And Comment...Your comments would expose your culture.. സര്‍വ്വസ്വാതന്ത്ര്യത്തോടെ വായിക്കുക, അഭിപ്രായം രേഖപ്പെടുത്തുക... നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ സംസ്കാരം വെളിവാക്കും...

Friday, July 24, 2009

ഏഷ്യാനെറ്റിന്റെ സ്ത്രീപീഡനം

ഒരു സ്ത്രീ ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ അവരെ വ്യഭിചാരിണിയായി സമൂഹമധ്യത്തില്‍ ചിത്രീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഏഷ്യാനെറ്റ് ഇന്നത്തെ (2009 ജൂലായ് 24 രാത്രി 9 മണി) ന്യൂസ് അവര്‍ ചര്‍ച്ചയിലൂടെ അവരുടെ പ്രേക്ഷകര്‍ക്ക് നല്‍കിയ സന്ദേശം. അവരുടെ സ്ത്രീവിരുദ്ധ വിതണ്ഡാവാദം നിയമപരമായി ശരിയാണെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് കൂട്ടിനു കിട്ടിയതാകട്ടെ അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ എന്നൊരു നിയമജ്ഞനെയും! സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ. സര്‍പ്പിച്ച കുറ്റപത്രത്തിലെ സിസ്റ്റര്‍ സെഫി എന്ന കന്യാസ്ത്രീയെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു ചര്‍ച്ചാവിഷയം. കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതും കുറ്റാരോപണത്തിന് ആവശ്യമില്ലാത്തതുമായ പരാമര്‍ശങ്ങളാണുള്ളത്. സിസ്റ്റര്‍ സെഫി കൂട്ടുപ്രതികളാക്കപ്പെട്ട രണ്ട് പുരോഹിതന്മാരുമായി അവിഹിതബന്ധത്തിലേര്‍പ്പെടുന്നത് കാണാനിടയായ സിസ്റ്റര്‍ അഭയയെ മൂന്നു പേരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ.യുടെ കുറ്റാരോപണം. രണ്ട് പുരോഹിതന്മാര്‍ ഒരുമിച്ച് ഒരേ സമയം ഒരു കന്യാസ്ത്രീയുമായി അവിഹിത ബന്ധത്തിന് കന്യാസ്ത്രീ മഠത്തിലെത്തിയെന്നാണ് സി.ബി.ഐ. പറയുന്നത്. ശരാശരി ബുദ്ധിശക്തിയുള്ളവര്‍ ഈ വാദം അംഗീകരിക്കുമോ? അതിരിക്കട്ടെ. സിസ്റ്റര്‍ സെഫി പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാ‍മര്‍ശങ്ങള്‍ നടത്തിയത്. സമൂഹമധ്യത്തില്‍ ആ സ്ത്രീയെ വ്യഭിചാരിണിയായി ചിത്രീകരിക്കാന്‍ ആര്‍.എസ്.എസ്.നോട് ആഭിമുഖ്യമുള്ള ചില മാധ്യമങ്ങള്‍ക്ക് (ഏഷ്യാനെറ്റും അതില്‍ ഉള്‍പ്പെടുന്നു) സി.ബി.ഐ. കുറ്റപത്രം “ചോര്‍ത്തി” കൊടുക്കുകയുണ്ടായി. ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ പങ്കെടുത്ത നിയമജ്ഞനെന്ന് അവകാശപ്പെടുന്ന അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ സി.ബി.ഐ.യുടെ അസ്വീകാര്യമായ ആ പരാ‍മര്‍ശങ്ങള്‍ ഏഷ്യാനെറ്റിന്റെ പ്രേക്ഷകര്‍ക്കായി പരസ്യമായി വായിക്കുകയുണ്ടായി. അത് ഇവിടെ ആവര്‍ത്തിക്കുവാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ല എന്നു വരുത്താനായി സിസ്റ്റര്‍ സെഫി പ്ലാസ്റ്റിക് സര്‍ജറി ചെയ്യിച്ചു എന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ മുന്‍പില്‍ പരിശോധനയ്ക്ക് ഹാജരായി തന്റെ കന്യകാത്വം തെളിയിക്കാമെന്ന വെല്ലുവിളി സ്വീകരിക്കാന്‍ സി.ബി.ഐ. ഇതുവരെയും തയ്യാറായില്ല. മറ്റൊരു അപമാ‍നകരമായ പരാമര്‍ശം അവരുടെ സ്തനത്തെക്കുറിച്ചാണ്. ഇതും അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ ചാനലില്‍ പരസ്യമായി വായിക്കുകയുണ്ടായി. ഇയാള്‍ക്കെതിരെയും അതിനയാളെ പ്രേരിപ്പിച്ച എഷ്യാനെറ്റ് ന്യൂസ് എന്ന ചാനലിനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ ഞാന്‍ അവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും കൊടുക്കും. എഷ്യാ‍നെറ്റ് സ്ത്രീയെയും സ്ത്രീത്വത്തെയും അപമാനിക്കുന്നത് ഇത് ആദ്യമല്ല. പി.ഡി.പി. നേതാവ് മഅദനിയുടെ ഭാര്യ സൂഫിയയ്ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന നുണക്കഥ പ്രചരിപ്പിച്ചുകൊണ്ട് അവരെ പീഡിപ്പിച്ച കാര്യം മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചില മാധ്യമങ്ങള്‍ നടത്തുന്ന സ്ത്രീവിരുദ്ധ നിലപാടിനെതിരെ സമൂഹത്തിന്റെ മന:സാക്ഷി ഇനിയും ഉണരേണ്ടിയിരിക്കുന്നു. ഇടതുപക്ഷ മാധ്യമങ്ങള്‍ ഒഴികെ നമ്മുടെ മാധ്യമങ്ങള്‍ പൊതുവെ പ്രാന്തവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും എതിരാണ്. അവ സ്ത്രീകള്‍ക്കും സ്ത്രീത്വത്തിനും എതിരാണ്. ദളിതര്‍ക്കെതിരാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ....
Feel Free To Read And Comment

Thursday, July 2, 2009

വിശുദ്ധ യുദ്ധം എങ്ങനെ ഭീകര ജിഹാദായി?








ജമാ‍അത്തെ ഇസ് ലാമി, ഭീകര ജിഹാദ്, വിമോചന ജിഹാദ് എന്ന ശീര്‍ഷകത്തിലുള്ള പോസ്റ്റിനു കമന്റെഴുതിയ ഒരു സുഹൃത്ത്, ഹസന്‍ അല്‍-ബന്നയ്ക്കും മൌലാനാ മൌദൂദിക്കും മുമ്പ് ജിഹാദ് ഉണ്ടായിരുന്നില്ലേ എന്ന് പരിഹാസത്തോടെ ചോദിക്കുകയുണ്ടായി. മറ്റൊരു കമന്റ്, ബ്ലോഗറെ സഹായിക്കാനെന്ന നാട്യത്തില്‍ ജിഹാദിന്റെ തത്ത്വങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹം തന്നെ അത് പിന്നീട് ഡിലീറ്റ് ചെയ്തു. ഇവരൊക്കെ എന്തുകൊണ്ടാണ് സ്വന്തം പേരുകളില്‍ വെളിപ്പെടാതെ ചിന്തകന്‍, ഹെല്പര്‍ തുടങ്ങിയ പേരുകളില്‍ പ്രഛന്നരായി വരുന്നത് എന്ന കാര്യം അജ്ഞാതമാണ്. ജിഹാദിന്റെ ചരിത്രം ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഇസ് ലാമും രാഷ്ട്രീയ ഇസ് ലാമും - മന:ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഒരനേഷണം എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ജിഹാദിന് രണ്ട് അര്‍ഥതലങ്ങളാണുണ്ടായിരുന്നത്. ഒന്ന് ധാ‍ര്‍മ്മികതയുടേതാണ്. രണ്ടാമത്തെ അര്‍ഥം മതത്തെ രക്ഷിക്കാനുള്ള വിശുദ്ധ യുദ്ധം എന്നാണ്. മതമൌലികവാദികളായ ഹസന്‍ അല്‍-ബന്ന, സയ്യിദ് ഖുത്തുബ്, അബുല്‍ അ്ലാ മൌദൂദി എന്നിവരുടെ ജിഹാദ് സിദ്ധാന്തങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഇസ് ലാമിസ്റ്റുകള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അടിസ്ഥാനമാക്കി അമേരിക്കയിലെ സിയണിസ്റ്റ് പക്ഷപാതികളായ ബുദ്ധിജീവികള്‍ ജിഹാദിന് ഭീകരപ്രവര്‍ത്ത്നം എന്ന മൂന്നാമതൊരു അര്‍ഥതലം കൂടി കൊടുത്തിട്ടുണ്ട്.
ധാര്‍മ്മികത നിലനിറുത്താനുള്ള കഠിനയജ്ഞം എന്ന അര്‍ഥത്തിലായാലും മതത്തെ രക്ഷിക്കാനുള്ള വിശുദ്ധ യുദ്ധമെന്ന അര്‍ഥത്തിലായാലും ജിഹാദ് ഇസ് ലാമിന്റെ വിശ്വാസപ്രമാണത്തിലെ അവിഭാജ്യഘടകമാണെന്നാണ് എന്റെ അഭിപ്രായം. ഇസ് ലാം ആരംഭകാലത്ത് ഒരു മതം മാത്രമായിരുന്നില്ല, ജൂതമതത്തെപ്പോലെ മതവും രാഷ്ട്രവും ഒന്നിച്ചുള്ള ദൈവാധിപധ്യ രാഷ്ട്രം - Theocratic State - ആയിരുന്നു. ഇസ് ലാം എന്ന മതരാഷ്ട്രം ഉദ്ഭവിച്ചതും വളര്‍ന്നു വികാസം പ്രാപിച്ചതും യുദ്ധങ്ങളിലൂടെയാണ്. യുദ്ധത്തെ മഹത്വവത്കരിക്കുന്ന പല ഖുര്‍ആന്‍ വചനങ്ങളും ഉണ്ടായത് ഈ സാഹചര്യത്തിലായിരുന്നു. ഇസ് ലാം എന്ന മതം വ്യാപിച്ചത് യുദ്ധങ്ങളിലൂടെയാണെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. ഒരു കൈയില്‍ വാളും മറുകൈയില്‍ ഖുര്‍ ആനും പിടിച്ചാണ് ഇസ് ലാം മതം പ്രചരിപ്പിച്ചതെന്ന വാദം അടിസ്ഥാന രഹിതമാണ്.
‘അനഭിലഷണീയനായ എതിരാളിയുമായി ഏറ്റുമുട്ടുക’ എന്നര്‍ഥമുള്ള ധാതുവില്‍ നിന്നുദ്ഭവിച്ചതാണ് ജിഹാദ് എന്ന പദം. (Partisans of Allah - Jihad in South Asia by Ayesha Jalal page 6) യുദ്ധം എന്ന അര്‍ഥത്തില്‍ ജിഹാദ്, ഖിത്തല്, ഹര്‍ബ് എന്നീ പദങ്ങള്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. ആധുനികയുഗത്തില്‍ എല്ലാ വിശ്വാസികളും മതത്തിനു വേണ്ടി യുദ്ധം ചെയ്യണമെന്ന് പറയുന്നത് യുക്തിരഹിതമായതിനാല്‍ ജിഹാദ് എന്നാല്‍ വിശ്വാസിയുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്താന്‍ കാ‍മാ‍ര്‍ത്ഥ‍മോഹങ്ങള്‍ക്കെതിരെ സ്വന്തം മനസ്സില്‍ ചെയ്യേണ്ട ‘യുദ്ധം’ ആണെന്ന് സമാധാനകാംക്ഷികള്‍ വ്യാഖ്യാനിക്കുന്നു. അവരെ എതിര്‍ക്കേണ്ടതില്ല. പക്ഷേ ജിഹാദിന്റെ ചരിത്രം ‘മനസ്സിലെ യുദ്ധ’ത്തിന്റെ ചരിത്രം മാത്രമാണെന്ന് പറയുന്നത് ഇസ് ലാമിന്റെ ചരിത്രത്തെക്കുറിച്ച് വിവരമില്ലാത്തതു കൊണ്ടാണ്. മതസ്ഥാപകനായ മുഹമ്മദ് തന്നെ അറുപത്തഞ്ച് യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നബിചരിതങ്ങള്‍ പറയുന്നു. ഖലീഫമാര്‍ നടത്തിയ ജിഹാദുകളിലൂടെയാണ് മുഹമ്മദ് സ്ഥാപിച്ച ഇസ് ലാം എന്ന മതരാഷ്ട്രം ഇസ് ലാമിക സാമ്രാജ്യമായി വളര്‍ന്നത്. രണ്ടാം ഖലീഫ ഉമര്‍ ഇബ് നു അല്‍-ഖത്താബ് അമീറുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ സേനാനായകന്‍) എന്ന സ്ഥാനമാണ് സ്വയം സ്വീകരിച്ചത്. വിശ്വാസികള്‍ ഒന്നടങ്കം ഒരു സൈന്യമാണെന്നായിരുന്നു അന്നത്തെ സങ്കല്പം.
മതസ്ഥാപകനായ മുഹമ്മദും പിന്‍ഗാമികളായ ഖലീഫമാരും നടത്തിയ യുദ്ധങ്ങള്‍ ഇസ് ലാം എന്ന മതരാഷ്ട്രത്തിന്റെ വികസനത്തിന് ഉതകിയതു കൊണ്ട് ആ യുദ്ധങ്ങളെല്ലാം വിശുദ്ധങ്ങളായാണ് എണ്ണപ്പെടുന്നത്. നിഷ്പക്ഷമതിയായ ഒരു പണ്ഡിതന്‍ എഴുതി: “മുഹമ്മദും പിന്‍ഗാമികളും പ്രബോധനങ്ങളിലൂടെയും നയതന്ത്രങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ഇസ് ലാമിന്റെ ഭരണം വ്യാപിപ്പിച്ചതുപോലെ ആഗോളതലത്തില്‍ ഇസ് ലാമിന്റെ വാഴ്ച് അഥവാ ഇസ് ലാമിക മേഖല (ദാറുല്‍ ഇസ് ലാം) വ്യാപിപ്പിക്കലാണ് ഇസ് ലാമിക സമൂഹത്തിന്റെ ദൌത്യം. ബഹുദൈവാരാധകര്‍ക്കും (മുശ് രിക്കുകള്‍) മതത്യാഗം ചെയ്തവര്‍ക്കും (മുര്‍ത്തദ്ദ്കള്‍) ഇസ് ലാമിക ഭരണത്തിന് കീഴടങ്ങാത്ത വേദക്കാര്‍ക്കും (അഹല്‍-അല്‍-കിത്താബ്) മുസ് ലിമിന്റെ ഇടങ്ങളെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്നവര്‍ക്കുമെതിരെ യുദ്ധം ചെയ്യേണ്ടത് മുസ് ലിമിന്റെ കടമയാണെന്ന് ഇസ് ലാമിക നിയമം അനുശാസിക്കുന്നു. സ്വന്തം മതത്തിനും ദൈവത്തിനും സാക്ഷിയാകുന്നതിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് യുദ്ധത്തില്‍ ജീവഹാനി സംഭവിക്കല്‍. ശഹീദ് (രക്തസാക്ഷി) എന്ന അറബി വാക്ക് നിഷ്പാദിച്ചത് തന്നെ മതത്തില്‍ വിശ്വസിക്കല്‍ (ശഹാദ) എന്ന ധാതുവില്‍ നിന്നാണ്. ക്രിസ്തു മതത്തിലെന്ന പോലെ ഇസ് ലാമിലും രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം സ്വര്‍ഗ്ഗമാണ്.” (The Islamic Threat : Myth or Reality by John L. Esposito New York Oxford University press, 3rd Edition page 31)
ഇസ് ലാം എന്ന മതരാഷ്ട്രത്തിന് സ്ഥിരവും സുസംഘടിതവുമായ സൈന്യം ആയതോടെ എല്ലാ വിശ്വാസികളും ജിഹാദില്‍ പങ്കെടുക്കണമെന്നില്ലാതായി. മതപണ്ഡിതര്‍ ജിഹാദിന്റെ ധാര്‍മ്മിക വശത്തിന് ഊന്നല്‍ കൊടുക്കാന്‍ തുടങ്ങി. കാ‍മാര്‍ഥമോഹങ്ങള്‍ക്കെതിരെ സ്വന്തം മനസ്സില്‍ നടത്തുന്ന സമരമാണ് മഹത്തായ ജിഹാദ് (ജിഹാദ് അല്‍-അക്ബര്‍) എന്ന് പ്രചരിപ്പിക്കാനും തുടങ്ങി. ഖലീഫമാരുടെയും ഭരണവൃത്തങ്ങളിലെയും ആര്‍ഭാടജീവിതരീതി ഈ പ്രചാരണത്തിന് പശ്ചാത്തലം ഒരുക്കി. ഇസ് ലാം യൂറോപ്പിന്റെ കോളണിവാഴ്ചയില്‍ അമര്‍ന്ന കാലത്താണ് മതരാഷ്ട്രം അല്ലാതായിത്തീര്‍ന്നത്. ഇസ് ലാം ഒരു മതം മാത്രമാണെന്നും അതിന് രാഷ്ട്രീയം ഇല്ലെന്നും ഉള്ള ചിന്താഗതികള്‍ മുസ് ലിങ്ങളുടെ ഇടയില്‍ രൂപപ്പെട്ടത് ഇസ് ലാം കോളണിവാഴ്ചയില്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലയളവിലാണ്. പക്ഷേ, കോളണി വാഴ്ചയുടെ അടിമത്തത്തിലേയ്ക്ക് നിപതിച്ച മുസ് ലിങ്ങള്‍ തങ്ങളുടെ മതപരമായ സ്വത്വം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു. സ്വത്വപ്രതിസന്ധിയുടെ പ്രതികരണമെന്ന നിലയില്‍ വിശുദ്ധ യുദ്ധത്തിന് വീണ്ടും പ്രസക്തിയുണ്ടായി. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റശീദ് റിദ എന്നീ മതപണ്ഡിതര്‍ യൂറോപ്പിന്റെ കോളണിവാഴ്ചയ്ക്കെതിരെയുള്ള പോരാട്ടത്തിന് മതത്തെ ഉപയോഗിക്കണമെന്ന് വാദിച്ചു. ഈജിപ്തിലെ ഗ്രാന്റ് മുഫ്തി റഷ്യന്‍ വിപ്ലവത്തിനെതിരെ ബൊള്‍ഷെവിക്ക് വിരുദ്ധ ഫത് വ ഇറക്കിയപ്പോള്‍ അതിനെ ഖണ്ഡിച്ചുകൊണ്ട് എഴുതി: “ബോള്‍ഷെവിസത്തെക്കുറിച്ച് എന്താണഭിപ്രായമെന്ന് ചിലര്‍ നമ്മോട് ചോദിക്കുന്നു. ചില രാഷ്ട്രീയക്കാരും ഫത് വയും പറയുന്നത് പോലെ അതില്‍ തിന്മയും ദ്രോഹവും മാത്രമേയുള്ളോ? നമുക്ക് പറയാനുള്ളത് ഇതാണ്. സ്വന്തം രാജ്യങ്ങളിലെ തൊഴിലാളികളെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യുകയും മറ്റുള്ള രാജ്യങ്ങളെ കോളണി വാഴ്ചയില്‍ അടിമപ്പെടുത്തുകയും ചെയ്യുന്ന ഭരണാധികാരികളെ ബോള്‍ഷെവിസം സ്ഥാനഭൃഷ്ടരാക്കുന്നു... ജനതകളെ അടിമത്തത്തിലാഴ്ത്തുന്ന വ്യവസ്ഥിതിയെ തൂത്തെറിഞ്ഞ് സോഷ്യലിസം വിജയിക്കണമെന്ന് മുസ് ലിങ്ങള്‍ ആഗ്രഹിക്കുന്നു.... ബോള്‍ഷെവിക്കുകള്‍ മുസ് ലിങ്ങളല്ലാത്തതു കൊണ്ട് ഇസ് ലാമിക നിയമങ്ങള്‍ അതേ പടി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കരുത്.” (Socialism, Bolshevism and Religion by Muhammad Rashid Rida in Al-Manâr, Vol.21 No. 5. 29; 26 August 1919. Pages 252-256 Translated from Arabic by Muhammad Abu Nasr) ജമാലുദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിദ എന്നീ പുരോഗമനവാദികളായ മതപണ്ഡിതന്മാരുടെ കൊളോണിയല്‍ വിരുദ്ധ നിലപാടുകളെ തിരസ്കരിച് പ്രതിലോമപരമായ പുനരുജ്ജീവന നിലപാടുകളാണ് (revivalism) മൌദൂദിയും സയ്യിദ് ഖുത്തുബും ഹസന്‍ അല്‍-ബന്നയും സ്വീകരിച്ചത്. സാമ്രാജ്യത്വമായി വളര്‍ന്ന മുതലാളിത്തത്തിനും “നിരീശ്വര വാദത്തില്‍” അധിഷ്ഠിധമായ സോഷ്യലിസത്തിനും ബദല്‍ ആയിട്ടാണ് മൌദൂദി ഇസ് ലാമിസത്തെ അവതരിപ്പിച്ചത്. ബൊള്‍ഷെവിസത്തില്‍ നിരീശ്വരവാദം ഉണ്ടെങ്കിലും അതില്‍ മനുഷ്യ നന്മയ്ക്കാവാശ്യമായ അനേകം കാര്യങ്ങളുണ്ടെന്നാണ് റശീദ് റിദ പറഞ്ഞത്. സോഷ്യലിസത്തില്‍ എത്ര നന്മയുണ്ടെങ്കിലും അല്ലാഹുവിനെ അംഗീകരിക്കാത്തതു കൊണ്ട് സ്വീകാര്യമല്ലെന്നാണ് മൌദൂദിയുടെ വാദം. മൌദൂദിയുടെയും ബന്നയുടെയും കമ്യൂണിസ്റ്റ് വിരോധമാണ് അവരെ അപകടകരമായ ജിഹാദ് സിദ്ധാന്തത്തിലേക്ക് നയിച്ചത്. ലോകത്ത് എവിടെയെങ്കിലും മുസ് ലിങ്ങള്‍ ആക്രമിക്കപ്പെടുകയോ മുസ് ലിങ്ങളുടെ ഇടങ്ങള്‍ മുസ് ലിങ്ങളല്ലാത്തവര്‍ കൈയടക്കുകയോ ചെയ്താല്‍ അതിനെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തെങ്ങുമുള്ള മുസ് ലിങ്ങള്‍ക്ക് മതപരമായ ബാധ്യതയുണ്ടെന്നാണ് ഇവരുടെ ജിഹാദ് സിദ്ധാന്തം. ലോകം മുഴുവന്‍ അധികം താമസിയാതെ കമ്മ്യൂണിസം വ്യാപിക്കുമെന്ന ഭയത്തില്‍ നിന്നാണ് ഈ ജിഹാദ് സിദ്ധാന്തം ഉരുത്തിരിഞ്ഞത്. മൌദൂദിയുടെ മനസ്സില്‍ കമ്മ്യൂണിസത്തിന്റെ വ്യാപനത്തെക്കുറിച്ച് ഭയം ജനിക്കാന്‍ തെലുങ്കാന സമരത്തിന്റെ നേരനുഭവം മന:ശ്ശാസ്ത്രപരമായ ഒരു കാരണമാണ്. തെലുങ്കാനാ സമരകാലത്ത് മൌദൂദി ഹൈദരാബാദിലായിരുന്നു. മൌദൂദിയുടെയും ബന്നയുടെയും ജിഹാദ് സിദ്ധാന്തങ്ങള്‍ക്കു പുറമെ സൌദി അറേബ്യയിലെ വഹ്ഹാബിയത്ത് (വഹ്ഹാബിസം) ആണ് ഇസ് ലാ‍മിലെ ജിഹാദിനെ ഭീകരജിഹാദാക്കി മാറ്റാന്‍ സഹായകമായ മറ്റൊരു ഘടകം. വഹ്ഹാബിസം സന്മാര്‍ഗ്ഗമാത്രവാദത്തില്‍ (puritanism) അധിഷ്ഠിതമായ മതപുനരുജ്ജീവന പ്രസ്ഥാനമാണ്. ഉസാമ ബിന്‍ ലാദിന്‍ വഹ്ഹാബിസത്തിന്റെ ആളാണ്. വഹ്ഹാബിയത്തിന്റെ ചരിത്രം ഇസ് ലാമും രാഷ്ട്രീയ ഇസ് ലാമും എന്ന പുസ്തകത്തില്‍ ഞാന്‍ വിവരിച്ചിട്ടുണ്ട്.
മൌദൂദിയുടെ ജിഹാദ് സിദ്ധാന്തത്തെ ഉപയോഗപ്പെടുത്തി ആഗോള ഭീകരജിഹാദ് ആരംഭിച്ചത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ആണ്. അഫ്ഗാനിസ്ഥാനിലെ സോഷ്യ് ലിസ്റ്റ് ഗവണ്മെന്റിനെതിരെ അവിടത്തെ ഇസ് ലാമിസ്റ്റുകള്‍ പാകിസ്ഥാനിലെ ജമാ‍അത്തെ ഇസ് ലാമിയുടെയും പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെയും ഒത്താശയോടെ ആരംഭിച്ച പ്രതിവിപ്ലവത്തെയാണ് സി.ഐ.എ. ആഗോള ജിഹാദാക്കി മാറ്റിയത്. അഫ്ഗാന്‍ പ്രതിവിപ്ലവത്തെ ഇസ് ലാമിക ജിഹാദാക്കി മാറ്റാനും അതിനുവേണ്ടി ആഗോള തലത്തില്‍ മുജാഹിദീനുകളെ (ജിഹാദ് ചെയ്യുന്ന ആളാണ് മുജാഹിദ്. ബഹുവചനമാണ് മുജാഹിദീന്‍) റിക്രൂട്ട് ചെയ്യാനുമായി സി.ഐ.എ. അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു വന്നതായിരുന്നു ഉസാമാ ബിന്‍ ലാദിനെ. ഉസാമ സി.ഐ.എ.യുടെ സഹായത്തോടെ സ്ഥാപിച്ച റിക്രൂട്ടിംഗ് കേന്ദ്രങ്ങളാണ് അല്‍-ഖാഇദ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മൌദൂദിയുടെയും ബന്നയുടെയും ജിഹാദ് സിദ്ധാന്തം പ്രയോഗിക്കാനുള്ള ഇസ് ലാമിസ്റ്റുകളുടെ ആദ്യത്തെ അവസരമായിരുന്നു അഫ്ഗാന്‍ പ്രതിവിപ്ലവവും അതിനെ ചെറുക്കാന്‍ സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാന്‍ പ്രവേശവും.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഉസാമ ബിന്‍ ലാദിന്‍ തിരിഞ്ഞത് പാലസ്തീനിലെ “മുസ് ലിം സഹോദരങ്ങളെ” കൊല ചെയ്യാന്‍ ഇസ്രായേലിന് സഹായം ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് എതിരെയാണ്. പാലസ്തീന്‍ ജനത തങ്ങളുടെ വിമോചനപ്പോരാട്ടങ്ങളെ ഇസ് ലാമിക ജിഹാദാക്കി മാറ്റാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസ്സികള്‍ ബോംബ് വെച്ചു തകര്‍ത്തുകൊണ്ടായിരുന്നു ആഗോള ജിഹാദിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം. അതിന്റെ മൂര്‍ദ്ധന്യമായിരുന്നു മുവ്വായിരം പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബര്‍ 11 ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. അഫ്ഗാന്‍ ജിഹാദ് മുതല്‍ ലോകത്താകെ നടന്നുകൊണ്ടിരിക്കുന്ന ഭീകരജിഹാദ് ആക്രമണങ്ങളുടെ ധാര്‍മ്മികമായ ഉത്തരവാദിത്വം (vicarious responsibility) ആഗോള ജിഹാദ് സിദ്ധാന്തം ആവിഷ്കരിച്ച അബൂല്‍ അ-അലാ മൌദൂദിക്കും ഹസന് അല്‍-ബന്നയ്ക്കും തന്നെയാണ്‍.

Wednesday, July 1, 2009

ബാബറി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കണം


ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നു, പ്രധാന മന്ത്രിക്ക്. പതിനേഴു കൊല്ലമെടുത്തു കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. കക്ഷികള്‍ സഹകരിക്കാത്തതു കൊണ്ടാണ് ഇത്ര കാലതാമസം വന്നതെന്ന് കമ്മിഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ്‌ ലിബര്‍ഹാന്‍ പറയുന്നു. ആരാണ് കക്ഷികള്‍? അഥവാ പ്രതികള്‍? ഒന്നാം പ്രതി സംഘപരിവാറും രണ്ടാം പ്രതി കോണ്‍ഗ്രെസ്സുമാണ്. പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവു പള്ളി പൊളിക്കാന്‍ അനുവാദം കൊടുത്തില്ലായിരുന്നുവെങ്കില്‍ ബാബറി മസ്ജിദ് ഇന്നും അവിടെത്തന്നെ ഉണ്ടാകുമായിരുന്നു. അതിന് പുരാവസ്തു എന്നതില്‍ക്കവിഞ്ഞ് യാതൊരു പ്രാധാന്യവും ഇല്ലായിരുന്നു. സംഘപരിവാറിന്റെ പ്രചാരണങ്ങളില്‍ മുസ്‌ലിങ്ങള്‍ വീണുപോയത് കൊണ്ടാണ് അന്യം നിന്നു പോയ പള്ളിക്ക് മതപരമായ പ്രാധാന്യം കിട്ടിയത്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ബാബറി പള്ളിയുടെ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം. പകരം സ്ഥലം തരാന്‍ ആവശ്യപ്പെടണം. ഒപ്പം പള്ളി തകര്‍ത്ത ക്രിമിനലുകളെ ശിക്ഷിക്കാന്‍ പ്രക്ഷോഭം, ജിഹാദല്ല, നടത്തണം. ബാബറിപ്പള്ളി നിന്നിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതിന് ശേഷം പുതിയ പള്ളി പണിയാനുള്ള സ്ഥലം വേണമെന്നും ബാബറിപ്പള്ളി തകര്‍ത്തവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും മുസ്‌ലിം സംഘടന രംഗത്ത്‌ വന്നാല്‍ മാര്‍ക്സിസ്റ്റ്‌ ആയ ഞാന്‍ അവരോടൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കാരണം അത് വിമോചന ജിഹാദിന്റെ ഒരു രൂപമാണ്. ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള കാര്‍ട്ടൂണിനു ഹിന്ദു ദിനപത്രത്തിനോട് കടപ്പാട്.

Sunday, June 28, 2009

ജമാത്തെ ഇസ്ലാമി, ഭീകരജിഹാദ്, വിമോചന ജിഹാദ്

ഇസ്‌ലാം അതിന്റെ ആരംഭഘട്ടത്തില്‍ ഒരു മതരാഷ്ട്രമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതൊരു സാമ്രാജ്യമായി. ആത്മീയം, രാഷ്ട്രീയം , സാംസ്കാരികം എന്നീ മൂന്നു തലങ്ങളുണ്ട് ഇസ്ലാമിന്. ഇസ്ലാമിന്റെ രാഷ്ട്രീയ തലത്തിലുള്ള ജിഹാദിനെ ആദ്യം ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ പാകിസ്ഥാന്റെ ഒത്താശയോടെ തുടങ്ങിയ പ്രതിവിപ്ലവത്തെ ആഗോള ഭീകര ജിഹാദാക്കി മാറ്റിയത് സി.ഐ.എ. ആണ്. താലിബാന്‍, അല്-ഖൈദ എന്നീ ഭീകരജിഹാദ് സംഘടനകള്‍ക്ക് രൂപം കൊടുത്തത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ചേരിയേയും തകര്‍ക്കാനുള്ള കോടാലി ആയാണ് ഇസ്ലാമിസത്തെ അമേരിക്ക ഉപയോഗിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്ക ഇസ്ലാമിസത്തെ ഉപേക്ഷിച്ചു. ഭീകരജിഹാദിസ്ട് പ്രസ്ഥാനം അമേരിക്കയുടെ നേരെ തിരിയാന്‍ തുടങ്ങി. കാരണം ഇസ്രായേല്‍ എന്ന സിയോണിസ്റ്റ്‌ തെമ്മാടിരാഷ്ട്രം അമേരിക്കയുടെ ഒത്താശയോടെയാണ് പാലസ്തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു കൊണ്ടിരുന്നത്. പാലസ്തീന്‍ ജനത തങ്ങളുടെ വിമോജനപ്പോരാട്ടങ്ങളെ ഇസ്ലാമിന്റെ ജിഹാദായിട്ടല്ല കണ്ടിരുന്നത്‌. പാലസ്തീനില്‍ കൊല്ലപ്പെടുന്നത് മുസ്‌ലിം സഹോദരങ്ങള്‍ ആണെന്നും അതിന്റെ പേരില്‍ അമേരിക്കക്കെതിരെ ജിഹാദ് ചെയ്യാന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും മതപരമായ കടമ ഉണ്ടെന്നുമാണ് ഭീകരജിഹാദ്കാരുടെ വാദം. അവരുടെ വീക്ഷണത്തില്‍ ഇപ്പോള്‍ ജിഹാദ് എന്നാല്‍ അമേരിക്കയോട് പകരം വീട്ടുക എന്നാണ്. പാലസ്തീന്‍ ജനതയെ കൊല്ലുന്നതിനു പകരം വീട്ടിയതായിരുന്നു മുവായിരം പേരുടെ മരണത്തിനിടയാക്കിയ ലോകവ്യാപാര കേന്ദ്രത്തിനെതിരെയുള്ള ആക്രമണം. അതോടെ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ബുഷ്‌ ഇസ്ലാമിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചു. ബാരക്‌ ഒബാമ കുരിശുയുദ്ധത്തിന്റെ ഭാഷ ഉപേക്ഷിച്ചിട്ടുണ്ട്. അത്രയും നല്ലത്.
ആഗോള ഭീകരജിഹാദ് നടത്തുന്നത് അല്-ഖൈദ തുടങ്ങിയ സംഘടനകള്‍ ആണെങ്കിലും അതിന്റെ പ്രത്യയ ശാസ്ത്രം ജമാഅത്തെ ഇസ്ലാമി, മുസ്‌ലിം ബ്രദര്‍ഹുഡ് എന്നീ തീവ്രവാദി സന്ഘടനകളുടെതാണ്. ലോകത്തെമ്പാടുമുള്ള മുസ്ലിങ്ങള്‍ തീവ്രവാദി സംഘടനകളുടെ പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ചു സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന പ്രസ്ഥാനങ്ങളോട് ചേരുകയാണ് വേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭീകര ജിഹാദ് ഉപേക്ഷിച്ചു വിമോചനജിഹാദിന്റെ മാര്‍ഗം സ്വീകരിക്കണം. മുസ്ലിങ്ങള്‍ക്ക്‌ ക്രിസ്ത്യാനികളുടെ വിമോചനദൈവശാസ്ത്രത്തില്‍ നിന്നും ചിലത് പഠിക്കാനുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ കാര്യം അടുത്ത പോസ്റ്റില്‍ അവതരിപ്പിക്കാം.

Thursday, June 25, 2009

STORY OF ADBUL RAHIMAN THE MURTHADDH

On the 28th of March 2006, Tuesday, I saw in BBC WORLD the news of release of one Abdul Rahiman from the Afghan jail. I followed the story in the website of BBC. "Abdul Rahman was charged with rejecting Islam but his case was dismissed after he was deemed mentally unfit to stand trial, officials said."
Abdul Rahman converted to Christianity some 18 years back. He was imprisoned, tried and sentenced to death. The BBC news published opinions of Islamic scholars who argued that there is no Qur'anic verse or reliable Hadith (Tradition) prescribing death to those Muslims who left Islamic Faith and embraced some other faith or became atheists. But the fact remains that the Shari'a court in Ahghanistan sentenced a person who converted from Islam to Christianity to death. Thanks to the intervention of NATO which now occupies Afghanistan, the Christian convert was set free from the gallows on the plea of insanity. But many hundreds of thousands of believers rallied to protest his release. Even if all the news channels of the world and print media brought forth opinions of Islamic scholars who are moderate against the death sentence, a murthadd (a Muslim who relinquishes Islamic faith) would be sentenced to death. A person who caricatures or draws or describes Prophet, if such a piece is interpreted as derogatory, the person who produced it will be sentenced to death. Prophet Muhammad himself, after the bloodless conquest of Mecca, put to death a poet who ridiculed the Messenger of Allah through verses, and thus death to those who ridicule the Prophet became the rule.
If the Muslims want to change, the believers have to get rid of the tribal culture of the Arabian Peninsula of the 7th Century. They have to take a stand that whatever Prophet Muhammad said and did was in the historical context. They can of course believe that Muhammad was really the Messenger of Allah, the Almighty. But one has to accept the historical fact that the Prophet lived in the last quarter of the sixth and the first quarter of the 7th Century of Common Era. His deeds and sayings have to be taken into consideration in the historical context. Unless and until the Muslims take this stand they cannot come out of the 7th Century's tribal culture.

Wednesday, June 3, 2009

HIDDEN AGENDA OF ASIANET NEWS

The Special Investigation Team (SIT) of the Kerala police was set up to investigate the clandestine activities of terrorists in Kerala State. The SIT grilled Mr. Abdal Nasar Ma'dani and his wife Ms. Soofiya Ma'dani for two long days some weeks ago. The interrogation was initiated to find out whether there was any truth in the scandal raised against Ms. Soofiya Ma'dani by Asianet News, the Television channel owned by the media giant Mr. Rupert Murdoch. The scandal started just after Mr. Ma'dany and his Peoples' Democratic Party decided to support the Left Democratic Front in Kerala in the Parliament election.
Even after the lapse of some weeks following the interrogation, no action is taken against the couple by the SIT. The media men who indulge in the so-called investigative journalism are still lurking in the dark or keeping silence. Any person with COMMONSENSE will infer that there is no case against Ms. Soofiya Ma'dani, nor against Mr. Ma'dani. Had there been any case SIT would have taken them into custody.
Another inference of commonsense is that the 'exclusive' telecast by the Asianet News showing 'evidences' of terrorist connections of Ms. Soofiya Ma'dani was blatant lie. The channel relentlessly repeated this lie not only tarnishing the fair name of a pious Muslim woman but also with the malicious intention of demonizing her.
This is not an example of yellow journalism but of media terrorism. And what was the aim of propagating such lies against a Muslim lady? Was it to help the pro-American United Democratic Front in the Parliament election? Yes; that was only an apparent objective.
There was a hidden agenda. It was to help the Rashtriya Swayam Sevak Sangh, the Hidutwa Fascist organization. If it is established by the news channel that even the Muslim women in Kerala are having connections with the terrorist organizations the RSS gets some mileage in their anti-Muslim propaganda.
Some media men (not true journalists) in Asianet News and some in the higher echelons of the channel have strong links with the RSS.

Monday, May 25, 2009

Godman in prison, Asianet in the dock!

Mr. Santhosh Madhavan, the god man with godly name Swamy Amritha Chaithanya is now languishing in prison for raping two minor girls. There are other cases against him related to cheating and embezzlement. The media which tried to create a halo around the head of Mr. Santhosh Madhavan are still in the dock. The Media foolishly think that memory of the viewers is very short.
In the evening of the very same day on which the police raided the Aashram of Mr. Santhosh Madhavan, Asianet, the most popular television channel in Malayalam telecast an interview with Mr. Sathosh Madhavan. The channel gave him 6 minutes in the prime news cast to explain to its viewers that the police raided his Aashram because of mistaken identity. The presenter of the news explained to the viewers that the police mistook Swamy Amritha Chaithanya for a Santhosh Madhavan who was involved international arms smuggling and who was in the Interpol look out. Following the Swamy's interview there came footage of weeping parents of Mr. Santhosh Madhavan, who lamented the atrocious behaviour of the police. Other visual media craving for "news" jumped to bandwagon. The interview with the criminal and the footage on his weeping parents were telecast with the malicious intention of saving the criminal who had connections with media men, politicians, police officers and other big guns in the society.
A socially responsible television channel should have verified the veracity of what Mr. Santhosh Madhavan said before airing it to the viewers.
On viewing the interview with Mr. Santhosh Madhavan Ms. Seraphim Edwin who was cheated by him telephoned to all visual media and told that the Interpol put the god man in the look out on her own complaint and he was really a criminal. The Kairali/People channel telecast her version at the very same night after Asianet had telecast the interview. Ignoring the publicity given by the media the police acted diligently and the god man went to jail.
Till this time Asianet and other channels that followed it did not express any remorse in telecasting the interview with the criminal nor did they mention it while telecasting the news on god man's conviction and sentence in the rape case!

Monday, May 18, 2009

OBAMA FACTOR IN THE INDIAN ELECTION

Today morning one of my mental patients came for review. He is suffering from Obsessive Compulsive Disorder (OCD). To my pleasant surprise he is recovering fast from his OCD. The young man is coming from the eastern suburb of Thiuruvananthapuram, the capital city of Kerala. After psychiatric interview was over I asked in a chatting mode whether he cast his vote or not. Instead of answering in words he proudly showed the back of his index finger and on the nail I saw the fading mark with indelible ink. Then I asked who was his favourite. He admitted with some hesitancy that this time he chose the Indian National Congress candidate Mr. Sasi Tharoor, the former undersecretary of the UN. In the area from where he comes Muslims are in majority. In the previous election the Muslims in that area chose the Left Democratic Front candidate. I asked him why this change occurred. He bluntly told: "Everything changed after Barak Hussain Obama became the President of the evil empire." There was a stress on the middle name. When I have seen all the patients, I started scanning the Hindu and my attention was caught by the caption "U.S.-Israel partnership: fraying at the edges?" of the article by Jeremy Walker in the OP-ED page. I started reading interestingly. When finished I remembered the words of the young man with OCD coming from the Muslim majority suburb. Immediately an intuition irrupted in my mind. It was the 'Barak Hussain Obama factor' that gave surprising booster for the Indian National Congress and its allies in the election. Those who have not yet seen the article by Jeremy Walker Please click on http://www.hindu.com/2009/05/18/stories/2009051854931100.htm

Wednesday, May 13, 2009

ISLAM PROPAGATING OBSCURANTISM FOOLISHLY


All religions are obscurantist. But Islam is foolishly obscurantist. I came to this conclusion when I went through an email forwarded to me by the noted rationalist Mr. E A Jabbar Mash. The email evidently originated in a west Asian country. The relevant portions are quoted below:
"In this photo 18-year old young Arab boy who died in one of the hospitals of Oman. The boy died in hospital and was buried under the Islamic law on the same day after obligatory ablution [washing] of the body. However after funeral the father doubted the diagnosis of doctors and wanted to identify the true reason of his death. The corpse of the boy had been dug out from the grave within 3 hours after his funeral as his father insisted to know the truth. Relatives and his friends [were] shocked when they saw the corpse.
He was completely different within 3 hours. He turned grey as if he was a very old man, with traces of obvious tortures and the most severe beating, with the broken bones of hands and legs, with the edges broken and pressed into a body. All of his body and face were full of bruise. The open eyes-showed hopeless fear and pain. The blood obviously indicated that the boy has been subjected to the most severe torture. Close relatives of the dead boy approached Muslim Scholars who have unequivocally declared that it is the result of torture in grave; which Allah (s.w.t) and Prophet Muhammad (s..a.w) have warned. The shocked father of the boy has admitted that his son was spoilt child, did not obey his parent, did not do Salat (prayers / namaz) and had a carefree way of life, having involved in different sins. Every person after death comes across tests in the tomb, except Shaheed who died in the way of Allah. This is first test which the person comes across after death but before the Doomsday.In Hadis it is said, that Angels will severely beat the sinners during interrogation in the tomb and this torture will be awful. It is informed also, that our Messenger (s.a.w) supplicated to Allah to protect Him from tortures of the grave and asked other people to do so."
The mailer goes on quoting hadith:
"The Prophet (s.a.w) said: 'The grave is the first stage of the hereafter. If a person is saved from its torment, then what comes after it is really easy. If one is not saved from it, what follows is really severer.' (Ibn Maja) The Prophet (s.a.w) said: ' I have never seen a more horrible sight than that of the grave. ' (Ibn Maja, Al Termizi)
This true story of 18-year old young Arab boy is an eye opener for Momins - true believers and for others nothing but a horror story as their hearts are sealed by Allah. They look but do not see, listen but do not hear?"
The pictures he sent are that of a putrefying corpse. Putrefaction sets in immediately after death in tropical areas. The process of putrefaction is depicted as torture in the Qabarr (grave)! This is an imbecilic propagation of obscurantism.