Sunday, November 25, 2012

The Hindu : News / National : In midnight drama, two AI crew members were held under IT Act

The Hindu : News / National : In midnight drama, two AI crew members were held under IT Act
അന്തരിച്ച  പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച്  മുന്‍ നക്സല്‍ നേതാവ്  കെ. വേണു നടത്തിയ വിലയിരുത്തലിനോട് (നവംബര്‍ 24 ലെ മാതൃഭൂമി ദിനപത്രം  നോക്കുക) യോജിക്കുന്നു. പക്ഷെ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം സ്വീകരിച്ചത് കൊണ്ടാണ് പി. ജി. യുടെ ചിന്തകള്‍ പുതു തരംഗങ്ങള്‍ ഉയര്‍ത്താതിരുന്നത് എന്ന വിലയിരുത്തല്‍ മന:ശാസ്ത്രപരമായും ചരിത്രപരമായും തെറ്റാണ്. സര്‍ഗാത്മകത ഉള്ളവര്‍ക്കേ ചിന്തകളില്‍ പുതുതരംഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ. പി.ജി., തീസിസും ആന്റി തീസിസും ശേഖരിച്ചു വെച്ച  ഒരു വിജ്ഞാന കോശം മാത്രം ആയിരുന്നു. സിന്തെസിസ്‌ നടത്താനുള്ള സര്‍ഗാത്മകത പി.ജി.ക്ക് ഇല്ലായിരുന്നു. 

Thursday, September 6, 2012

ദേശാഭിമാനി നിര്‍ഭയമായി നേരിടും


ഇന്നത്തെ (6/9/2012) ദേശാഭിമാനിയുടെ മുഖ പ്രസംഗം 

ദേശാഭിമാനി പിറന്നിട്ട് എഴുപതു വര്‍ഷം തികയുകയാണിന്ന്. 1942 സെപ്്തംബര്‍ ആറിനാണ് കോഴിക്കോട്ടുനിന്ന് വാരിക യായി ദേശാഭിമാനി പ്രസിദ്ധീകരണമാ രംഭിച്ചത്. അന്നുതൊട്ടിന്നുവരെ ഒരു ഭീഷ ണിക്കും വഴങ്ങാതെ, ഒരുതരത്തിലുള്ള അടിച്ചമര്‍ത്തലിനും കീഴ്പ്പെടാതെ, നേരു നെഞ്ചിലേറ്റി സഞ്ചരിച്ച പാരമ്പര്യമാണ് ദേശാഭിമാനിയുടേത്. സത്യത്തിന്റെ നിര്‍ഭയമായ ശബ്ദത്തെ ഭീഷണികൊണ്ട് അമര്‍ച്ചചെയ്യാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ധിക്കാരപരമായ കണക്കുകൂട്ടലാണ് ദേശാഭിമാനിക്കെതിരെ ഇപ്പോള്‍ വന്നിട്ടുള്ള പൊലീസ് കേസ്. സത്യം പുറത്തുവരുന്നതിനെ അസത്യത്തിന്റെ ശക്തികള്‍ ഭയക്കും. ആ ഭയം സമനിലവിട്ടുള്ള പെരുമാറ്റങ്ങളിലേക്ക് അവരെ നയിക്കും. അത്തരത്തിലുള്ള ഒന്നായേ ദേശാഭിമാനി ഇതിനെ കാണുന്നുള്ളൂ. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന ഭരണാധികാരത്തിന്റെ മൂഢചിന്തയെ തൃണവല്‍ഗണിച്ചുകൊണ്ട് സത്യത്തിന്റെ സൂര്യോദയത്തിനായുള്ള യത്നങ്ങളില്‍ ദേശാഭിമാനി തുടര്‍ന്നും അനവരതം ഏര്‍പ്പെട്ടുകൊണ്ടേയിരിക്കും എന്ന് ഈ കേസിന്റെ പശ്ചാത്തലത്തില്‍ അധികൃതരെ ആവര്‍ത്തിച്ചറിയിക്കട്ടെ.


ഭയന്ന് പിന്മാറുമെന്ന് കരുതേണ്ട. കൂടുതല്‍ കരുത്തോടെ നേരിടുകതന്നെചെയ്യും. അത് വായനക്കാരോടുള്ള ദേശാഭിമാനിയുടെ പ്രതിബദ്ധതകൂടിയാണ്. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസ് കേസ് എടുത്തത് നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തതിന്റെ പേരിലല്ല, മറിച്ച് പൊലീസിന്റെ നിയമവിരുദ്ധമായ പ്രവൃത്തി തുറന്നുകാട്ടിയതിനാണ്. നിയമവിരുദ്ധവും കോടതിയലക്ഷ്യവും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനവുമായ പ്രവൃത്തിയിലേര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു ഉത്തരവാദിത്തബോധമുള്ള ഭരണാധികാരി യായിരുന്നെങ്കില്‍ ജനാധിപത്യവ്യവസ്ഥയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്യേണ്ടിയി രുന്നത്. അതിന് അദ്ദേഹത്തിന് ധൈര്യമില്ല. കാരണം, പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത പടിയായി പുറത്തുവരിക നിയമവിരുദ്ധ കൃത്യങ്ങള്‍ അവരെക്കൊണ്ട് ചെയ്യിച്ചതിലുള്ള തന്റെ ഭരണഘടനാ വിരുദ്ധമായ പങ്കായിരിക്കുമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ തെറ്റുചെയ്തവനെ വിട്ട് അത് കണ്ടെത്തിയവനെ പിടിക്കാന്‍ അദ്ദേഹം പുറപ്പെടുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രാഷ്ട്രീയലക്ഷ്യത്തോടെ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാകത്തില്‍ അന്വേഷണച്ചുമതലയുള്ള പൊലീസ് ഓഫീസര്‍മാര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് ദേശാഭിമാനി എഴുതിയിരുന്നു. പൊലീസ് മാധ്യമങ്ങളെ ബന്ധപ്പെട്ടിട്ടേയില്ല എന്നതായിരുന്നു ഇതിനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ മറുപടി. പ്രശ്നം കോടതിയിലെത്തിയപ്പോള്‍ തങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നില്ലെന്ന് അന്വേഷണസംഘത്തില്‍പ്പെട്ട ഡിവൈഎസ്പി ജോസി ചെറിയാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതിയിലടക്കം പൊലീസ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാ യിരുന്നു ദേശാഭിമാനി വാര്‍ത്ത. അന്വേഷണ ഉദ്യോഗസ്ഥന്‍ മൂവായിരം തവണ മാധ്യമങ്ങളെ വിളിച്ചതിന്റെ തെളിവ് ദേശാഭിമാനി പുറത്തുവിട്ടു. ഈ തെളിവ് സത്യവിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിനോ അഭിപ്രായമില്ല. ആ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി ചെയ്യേണ്ടത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അസത്യവാങ്മൂലം സമര്‍പ്പിച്ച ഡിവൈഎസ്പിക്കെതിരെ നടപടി എടുക്കുകയല്ലേ? ഭരണഘടനാപരമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ആഭ്യന്തരമന്ത്രി കോടതിയലക്ഷ്യം ബോധ്യപ്പെട്ടശേഷവും അത് ചെയ്തവരെ പരിരക്ഷിക്കുകയാണോ വേണ്ടത്? അങ്ങനെ ചെയ്യുന്നയാള്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ? ഇത്തരം ചോദ്യങ്ങള്‍ക്ക് നാളെ തിരുവ ഞ്ചൂരിന് സമാധാനം പറയേണ്ടിവരും. അത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇവിടെ തിരുവഞ്ചൂര്‍ ചെയ്യേണ്ടത് ചെയ്തില്ല എന്നുമാത്രമല്ല, ചെയ്യരുതാത്തത് ചെയ്യാന്‍ പച്ചക്കൊടി വീശുക എന്ന കൃത്യം ചെയ്യുകകൂടി ചെയ്തു. അതിന്റെ ഫലമാണ് ഈ കേസ്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍- അന്വേഷണഘട്ടത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കരുത് എന്നത്- ലംഘിക്കല്‍ മുതല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുക വരെ ചെയ്ത പൊലീസിനെ സംരക്ഷിച്ചുകൊണ്ട്, പൊലീസിന്റെ കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന ദേശാഭിമാനിക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കി. പൊലീസിനെ ഉപയോഗിച്ച് കള്ളക്കളി നടത്തിയതിന്റെ ജാള്യം മറയ്ക്കാന്‍ ഇതാണോ വഴി?

മദിരാശി സര്‍ക്കാരിന്റെയും കൊച്ചി സര്‍ക്കാരിന്റെയും ദിവാന്‍ ഭരണത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തന്നെയും നിരോധനങ്ങളെയും ശിക്ഷകളെയും മറികടന്ന് വളര്‍ന്നുവന്ന പാരമ്പര്യമുള്ള പത്രമാണ് ദേശാഭിമാനി. രാജന്‍ കക്കയംക്യാമ്പില്‍ നടന്ന ഭേദ്യത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും വര്‍ഗീസിനെ കസ്റ്റഡിയില്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ഒക്കെ കേരളത്തോട് ആദ്യം പറഞ്ഞ പത്രമാണിത്. ആ പാരമ്പര്യം ഞങ്ങള്‍ നിര്‍ഭയം നിരന്തരം തുടരുകതന്നെ ചെയ്യും. കൂടുതല്‍ ഉറക്കെ, കൂടുതല്‍ കരുത്തോടെ; കൂടുതല്‍ നിര്‍ഭയത്വത്തോടെ. ഈ കേസ് ദേശാഭിമാനിക്കെതിരെ മാത്രമുള്ളതല്ല, സത്യം അറിയാനുള്ള കേരളീയരുടെ അവകാശത്തിനാകെ എതിരായുള്ള കേസാണ്. അതിനെ അര്‍ഹിക്കുന്ന വിധത്തില്‍തന്നെ നേരിടാനുള്ള കരുത്ത് ദേശാഭിമാനിക്കുണ്ട്; അതിനു പിന്നിലുള്ള പ്രസ്ഥാനത്തിനുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അത് തിരിച്ചറിയുന്നെങ്കില്‍ അവര്‍ക്ക് നന്ന്.

Tuesday, August 28, 2012

Can we close down the mental health centers?


Recently I received a request to sign an online mass memorandum requesting the authorities concerned to close the mental health centers in Kerala. Being a down-to-earth practitioner in psychiatry I couldn’t sign the memorandum.

The hue and cry of psychiatrists for closure of mental health centers started up as a consequential effect of the murder of a young law student who was in the maniac phase of bipolar mood disorder. As I pointed out in the last post, in Malayalam, of this blog the murder of Satnam Singh Mann was the culmination of malicious and murderous process triggered by the attitudes prevailing in Kerala. He was accused of being Islamic terrorist attempting to murder Amruthanadamayi, the internationally known human-god managed by the Rashtreeya Swayam Sevak Sangh. The last scene of the murderous process occurred in the Government Mental Health Centre, Trivandrum. He was locked up in a cell of the ‘asylum’ with other patients and he was found to be unconscious next day. He was transferred to the Medical College Hospital where he succumbed to the injuries he sustained.

I understand from the press reports that the professor of psychiatry, Trivandrum, certified the ‘patients’ locked up in the cell with Satnam are ‘normal’. It means that these ‘patients’ can be held criminally responsible for the murder of Satnam! 

Asylum culture prevails

Thirty years ago I was working as psychiatrist at Kuthiravattom. A young, good-looking, unmarried lady in good physical health, suffering from epilepsy and psychosis, under my treatment, was admitted in the female ward. That was the fourth “incarceration” of the young lady. When the psychosis remits she is discharged and when it relapses she is brought back.

After a few days of the fourth admission, one morning one of the nurses informed me 'secretly' that "something brutal" was done to the young lady at night by a male nursing assistant. I interviewed the patient. She narrated that one nursing assistant raped her last night. She could not cry or fight because she was heavily sedated. I reported the matter to both the superintendent and resident medical officer in writing. They didn’t take any action. Next day I went to the Medical College Police station and lodged a written complaint. The Inspector called the superintendent and enquired. The inspector expressed his helplessness, because the superintendent said that nothing of the sort occurred in the hospital. I was in an embarrassing situation.

Rosewood Campus in UK

I had no other option than bringing the matter to the public notice. I contacted the young lady’s brother, who was a teacher in a government college. I got the consent from him to ‘leak’ matter to the press without disclosing the identity of the young lady. I contacted the city bureau chief of the Malayala Manorama (I still remember his name) and narrated the story. The bureau chief and his wife, working in the telephone exchange, came to the hospital under the pretext of the close relatives of the young lady. I gave them permission in the form of a ‘pass’ to visit the patient and interview her. (An illegal act, perhaps!) Next day, as I expected, a bomb exploded. Waves of protests by various political parties thronged the premises of the Mental Hospital. Both the superintendent and the resident medical officer were kept under suspension pending departmental enquiry. Criminal case was charged against the culprit and punished by the court of law.

I am not repeating the narration of incident of murder of the mental patient Martin Mendes which I narrated in the last post. It took place in the mental health centre, Trivandrum, ten year after the Kuthiravattom incident.

Immediately after the murder of Satnam Singh, another murder took place in the Mental Health Centre, Kozhikode.

All these incidents are, in my opinion, the symptoms of serious malady, that is, the asylum culture still prevailing in our mental health centers. The psychiatrists working in these institutions are vicariously responsible for it. Closure of the mental health centers is not the remedy.

What happened in western world?

Melanie Mcfadyean wrote on the closure of Tooting Bec Hospital with 2500 inmates, in 1995 in South London, after its existence almost 100 years, in The Independent: “Once, they were conveniently locked away in mental hospitals. Today, the mentally ill are back on the streets, more visible than at any time in living memory. Have they simply been cast out to save money? Or have their difficult lives actually been made more tolerable by the modern patchwork of 'community care' schemes?” 

She wrote: “June McKerrow of the Mental Health Foundation explains: 'In some areas community care is working, but in others services are clearly feeling beleaguered, defensive and dumped on, expected to provide simple solutions to impossible problems by government and public alike.' The NHS and Community Care Act of 1990 devolved power away from the NHS and on to the social services. The result has been to stretch social service professionals and health professionals beyond their limits.”
If such is the situation in UK, a developed country with much less population than ours, what will be condition of the chronic psychotic patients who will be thrown out of the mental health centers? Decades ago, one of the superintendent of the MHC Kozhikode discharged a large number of ‘inmates’ on an experimental basis. After a few weeks I happened to go to Palakkad in connection with organizational work. After the work I arrived at the Palakkad bus station. One person came to me and joyously lunged “Doctor! Doctor!” The public gathered around us and questioned me. I confessed. Yes, I am a doctor. I know this man. He is Mr. Mariyappan, an inmate of MHC Kozhikode. The people around us told me that Mariyappan has no place in this world to go other than the Mental Health Centre, Kozhikod! The public collected some money and tried to give it me to meet the expenditure of taking Mariyappan back to Kozhikode MHC. I refused to accept the money, but promised them to take the patient back to the hospital, which I carried out honestly. I had narrated this incident under the caption, “Mariyappante Thiricuvaravu” in my Malayalam book on anecdotes, titled Thalam Thettiya Jeevithakathakal. While these articles were being serialized in the Deshabhimani Weekly, one of my colleagues in Kozhikode MHC bluntly ridiculed me as populist writer because of my writings in Malayalam, in the lay press!
The psychiatrist, basically being scientists, should not be carried away by the sentimentalism propagated by the popular media and the publicity mongers.  They have to consider the ground reality before taking up the popular slogans like closure of mental hospitals.
The remedy for the malady is eradication of "asylum culture" still prevailing in our mental health institutions.  

Monday, August 20, 2012

സത്നാം സിങ്ങിന്‍റെ കൊല

Satnam Singh Mann

ഇരുപതിനാല് വയസ്സ് തികയാത്ത സത്നാം സിംഗ് മന്‍ ഒരു മനോരോഗി ആയിരുന്നു. ഈ മനോരോഗി കൊല്ലപ്പെട്ടത് ഒരു സംഘട്ടനത്തിലോ പെട്ടെന്നുള്ള ആക്രമണത്തിലോ ആയിരുന്നില്ല. ഒരു പ്രക്രിയയുടെ അന്ത്യത്തിലാണ് ആ ദാരുണമായ കൊല നടന്നത്.
വിഷാദ-ഉന്മാദ മാനസികാവസ്ഥകള്‍ മാറിമാറി വരുന്ന ബൈപോളാര്‍ മൂഡ്‌ ഡിസോര്‍ഡര്‍ (Bipolar Mood Disorder) എന്ന മനോരോഗം ബാധിച്ച നിയമ വിദ്യാര്‍ഥി ഉന്മാദാവസ്ഥയില്‍ കാര്യകാരണചിന്താശേഷിയും അപകട സാധ്യതകളെ കുറിച്ചുള്ള തിരിച്ചറിവും (insight) നഷ്ടപ്പെട്ട അവസ്ഥയിലാണ് ശ്രീ ബുദ്ധന്‍റെ വിഹാര രംഗം ആയിരുന്ന ബീഹാറിലെ ഗയയില്‍ നിന്നും ഗുരുസ്മരണയില്‍ വിളങ്ങുന്ന ശിവഗിരിയിലെത്തിയത്. അമൃതാനന്ദമയിയെ കുറിച്ച് കേട്ടറിഞ്ഞ ഉന്മാദരോഗി ശിവഗിരിയില്‍ നിന്ന് നേരെ പോയത്‌ വള്ളിക്കാവിലെ ആശ്രമത്തിലേക്കാണ്. മുന്‍പില്‍ വരുന്നവരെ കെട്ടിപ്പിടിച്ചു അനുഗ്രഹിക്കുന്ന “അമ്മയെ” കണ്ടപ്പോള്‍ സത്നാമിന്റെ ഉന്മാദം ഇളകി. ബിസ്മില്ലാഹി റഹ്മാനി റഹീം (പരമ കാരുണികനും കരുണാവാരിധിയും ആയ അല്ലാഹുവിന്‍റെ നാമത്തില്‍) എന്ന് ഉറക്കെ ഉരുവിട്ടുകൊണ്ടാണ് ഉന്മാദരോഗി കണ്‍ കണ്ട  ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിക്കാന്‍ അടുത്തത്.
അമ്മയെ കൊല്ലാന്‍ ശ്രമിച്ചു എന്ന് ഹിന്ദി ലിഖിതം 
അമൃതാനന്ദമയി ആശ്രമത്തില്‍ മുസ്ലിം വേദഗ്രന്ഥമായ ഖുര്‍’ആനിലെ അധ്യായങ്ങളുടെ ആരംഭസൂക്തമായ “ബിസ്മി” സൂക്തം ഉരുവിടുന്നവന്‍ മുസ്ലിം ഭീകരന്‍ അല്ലാതെ പിന്നാര്? അങ്ങനെയാണ് അമൃതസ്വരൂപാനന്ദനും അമ്മയുടെ ആരാധകരും ചിന്തിച്ചത്. അമൃത സ്വരൂപാനന്ദന്‍ അത് ചാനലുകളില്‍ ഇരുന്നുകൊണ്ട് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. ഒരു മുസ്ലിം ഭീകരനെ കൈയില്‍ കിട്ടിയാല്‍ വേണ്ടത് പോലെ പെരുമാറാതെ വെറുതെ വിടുന്നത് പാപമല്ലേ? കൃത്യവിലോപമല്ലേ? കരുണാമൂര്‍ത്തിയായ അമ്മയുടെ ശിഷ്യരും ആരാധകരും ചേര്‍ന്ന് സത്നാം സിംഗിനെ “വേണ്ടത് പോലെ” പെരുമാറി. അതിനു ശേഷം പോലീസിനെ ഏല്‍പ്പിച്ചു. വള്ളിക്കാവിനു സമീപത്തുള്ള പോലീസ് സ്റ്റേനിലെ പോലീസുകാരും അമ്മയുടെ ആരാധകര്‍ തന്നെ. അവരും സത്നാമിനെ “വേണ്ടത് പോലെ പെരുമാറി”.
അപ്പോഴേക്കും വിവരം അറിഞ്ഞ അമൃതഭക്തനായ ആഭ്യന്തര മന്ത്രി ആശ്രമത്തിലെത്തി. സത്നാം സിംഗ് എന്ന മനോരോഗിക്ക് എതിരെ വധശ്രമത്തിന് കേസ്‌ എടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്തു. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന അനുസരണയുള്ള പോലീസ്! അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ച മുസ്ലിം ഭീകരനെ മജിസ്ട്രേട്ടിന്‍റെ മുമ്പില്‍ ഹാജരാക്കി. മജിസ്ട്രേട്ടിന് മറ്റെന്തു മാര്‍ഗം? മനോരോഗിയായ സത്നാം കൊല്ലം സബ്ജയിലില്‍ എത്തി. കൊല്ലത്തെ ജയില്‍ വാര്‍ഡര്‍മാര്‍ വള്ളിക്കാവിലമ്മയുടെ ആരധകരല്ലാതെ വരുമോ? അമ്മയെ കൊല്ലാന്‍ ശ്രമിച്ച സത്നാമിനെ ജയില്‍ വാര്‍ഡര്‍മാരും പെരുമാറി. മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള പ്രതികരണം ആയിരുന്നില്ല സത്നാമില്‍ നിന്നുണ്ടായത്‌. സംശയം തോന്നിയ ജയിലധികാരികള്‍ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിലെ മനോരോഗ ചികിത്സകന്‍റെ മുമ്പില്‍ ഹാജരാക്കി. അദ്ദേഹത്തിനു ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു: അയാളൊരു ഉന്മാദ രോഗി ആണ്! മനോരോഗി ആണെങ്കില്‍ പിന്നെ കൂടുതല്‍ ദേഹപരിശോധനയൊന്നും വേണ്ടല്ലോ!!! ഊളംപാറയിലേക്ക്‌ റെഫര്‍ ചെയ്തു. അങ്ങനെയാണ് കൈകളും കാലുകളും ബന്ധിച്ച നിലയില്‍ സത്നാം സിംഗ് ഒരു “അണ്ടര്‍ട്രയല്‍ പ്രിസണര്‍” ആയി  മനോരോഗാശുപത്രിയില്‍ എത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ സത്നാമിന് ഉന്മാദാവസ്ഥയ്ക്ക്‌ ശമനം വരാനുള്ള മരുന്നുകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഫോരെന്‍സിക് വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്തു. മുന്‍പ്‌ ഈ വാര്‍ഡിന്റെ പേര് ക്രിമിനല്‍ വാര്‍ഡ്‌ എന്നായിരുന്നു! ഫോരെന്‍സിക് വാര്‍ഡിലെ ഒരു സെല്ലില്‍ വെച്ചു മറ്റു രോഗികളുടെ മര്‍ദ്ദനമേറ്റ്‌ സത്നാം സിംഗ് എന്ന ഇരുപത്തി മൂന്നു കാരന്‍ മരിച്ചു. പലരും ചേര്‍ന്ന് പല സ്ഥലങ്ങളില്‍ വെച്ച് മര്‍ദ്ദിച്ച്  മര്‍ദ്ദിച്ച് സത്നാമിനെ കൊന്നു!
മാര്‍ട്ടിന്‍ മെന്‍ഡാസിന്‍റെ കൊല
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ ഈ ലേഖകന്‍ ഊളമ്പാറ ആശുപത്രിയില്‍ ജോലി ചെയുമ്പോള്‍ മാര്‍ട്ടിന്‍ മെന്‍ഡാസ് എന്ന മുപ്പതു കാരനായ ഉന്മാദരോഗി കൊല്ലപ്പെടുകയുണ്ടായി. ഞാന്‍ രോഗികളെ അഡ്മിറ്റ്‌ ചെയ്യുന്ന ദിവസം മെന്‍ഡാസിനെ അഡ്മിറ്റ്‌ ചെയ്യാന്‍ അമ്മയും അച്ഛനും മറ്റ് രണ്ടു ബന്ധുക്കളും ചേര്‍ന്നാണ് കൊണ്ട് വന്നത്. ഉന്മാദത്തില്‍ ഇളകി മറിഞ്ഞിരുന്ന മെന്‍ഡാസിനെ ഇന്ചെക്ഷന്‍ കൊടുത്തു മയക്കിയതിനു ശേഷം ഉന്മാദ രോഗികളെ പാര്‍പ്പിക്കുന്ന ഇരുപത്തേഴാം വാര്‍ഡിലേക്ക് അയച്ചു. മെന്‍ഡാസിനെ ഒറ്റയ്ക്ക് ഒരു സെല്ലില്‍ പാര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശം എഴുതി അടിവരയിട്ടു. ഉച്ചയ്ക്ക് ഒരു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനു മുന്‍പ്‌ ഡ്യൂട്ടി റൂമില്‍ നിന്ന് അര കിലോമീറ്റര്‍ അകലത്തുള്ള ഇരുപത്തെഴേം വാര്‍ഡില്‍ പോയി നോക്കി. മെന്‍ഡാസ് മയക്കത്തിലായിരുന്നു. 
പിറ്റേന്ന് രാവിലെ പുതുതായി അഡ്മിറ്റ്‌ ചെയ്ത രോഗിയെ നോക്കാന്‍ ചെന്നപ്പോള്‍ കിട്ടിയ വാര്‍ത്ത എന്നെ ഞെട്ടിച്ചു. മെന്‍ഡാസിനെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലേക്കയച്ച്ചു! ആര് മര്‍ദ്ദിച്ച് അവശനാക്കി? കൂടെ ഉണ്ടായിരുന്ന രണ്ടു രോഗികള്‍. ആര് പറഞ്ഞിട്ടാണ് അയാളുടെ കൂടെ വേറെ രോഗികളെ പാര്‍പ്പിച്ചത്? സൂപ്രണ്ട് പറഞ്ഞു! സൂപ്രണ്ടിനോട് ചോദിച്ചു: "മാനിയാക് എക്സൈറ്റ്‌മെന്‍റ് ഉള്ള രോഗിയെ ഒറ്റയ്ക്ക് സെല്ലില്‍ പാര്‍പ്പിക്കണമെന്നു നിര്‍ദ്ദേശം കൊടുത്തിരുന്നു...."
"നിര്‍ദ്ദേശം ശരി തന്നെ. പക്ഷെ ഇവിടെ അതിനുള്ള ഇടം വേണ്ടേ? അനുവദിച്ച സ്ട്രെങ്ങ്തിന്‍റെ ഇരട്ടിയാണ് രോഗികള്‍!"
മെന്‍ഡാസ് പിറ്റേന്ന് മരണമടഞ്ഞു. സൂപ്രണ്ട് ഭരണതലത്തില്‍ സ്വാധീനമുള്ള ആളായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും ഫലം സ്വാഹ!
അമൃതാനന്ദമയി ആശ്രമത്തില്‍ നിന്ന് തുടങ്ങിയ മര്‍ദ്ദനം ഏറ്റ് അവശനായ സത്നാം സിങ്ങിന്‍റെ അന്ത്യം മാര്‍ട്ടിന്‍  മെന്‍ഡാസിന്റേതു പോലെ ആയിരുന്നു.
ആരൊക്കെയാണ് പ്രതികള്‍?
സത്നാം സിംഗിനെ മര്‍ദ്ദിച്ചവരെല്ലാം ഈ കൊലക്കേസിലെ പ്രതികളാണ്. സത്നാമിനെ അഡ്മിറ്റ്‌ ചെയ്തപ്പോഴും അതിനു ശേഷവും പരിശോധിച്ച ഡോക്ടര്‍മാരുടെ പരിശോധനയില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ കാണാതിരുന്നതു കൊണ്ട് ആശുപത്രിയില്‍ കൊണ്ട് വരുന്നതിനു മുമ്പ് അയാള്‍ക്ക്‌ മര്‍ദ്ദനം ഏറ്റിട്ടില്ല എന്ന് പറയുന്നത് ഷാനി പ്രഭാകരന്‍ - വേണു - വിനു - നികേഷ്‌ കുമാര്‍ പ്രഭൃതികളുടെ വാദത്തിനു സമാനമാണ്. (മെഡിക്കല്‍ പരിശോധനയില്‍ തെളിയാതിരുന്നത് കൊണ്ട് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം നടന്നില്ല എന്നാണു ഇക്കൂട്ടരുടെ വാദം. മലദ്വാരത്തില്‍ ദണ്ട് കയറ്റി അത് വായില്‍ വെച്ചാല്‍, കൈ കൊണ്ട് ഇടിച്ച്ചാല്‍, മെഡിക്കല്‍ പരിശോധനയില്‍ തെളിയുമോ?)
സത്നാം സിംഗിനെ ഒരു മുസ്ലിം ഭീകരനായി ചിത്രീകരിച്ച് മര്‍ദ്ദനത്തിന് പ്രേരണ കൊടുത്ത അമൃതസ്വരൂപാനന്ദ സ്വാമികള്‍ ഈ കൊലക്കേസിലെ പ്രതിയാണ്.
ഒരു മനോരോഗിക്കെതിരെ വധശ്രമിത്തിനു കേസെടുക്കാന്‍ നിര്‍ദ്ദേശം കൊടുത്ത ആഭ്യന്തര മന്ത്രിക്കു ഈ കൊലപാതകത്തില്‍ ബദല്‍ ബാധ്യത (vicarious responsibility) ഉണ്ട്. അദ്ദേഹം പ്രതിസ്ഥാനത്താണ്.
മനോരോഗാശുപത്രിയിലെയും കൊല്ലം ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ കുറ്റകരമായ അനാസ്ഥ (criminal negligence) കാണിച്ചു. അവരും പ്രതിസ്ഥാനത്താണ്.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം! 
ഈ കൊലക്കേസില്‍ അന്വേഷണം നടത്തുന്നത് പ്രതികളെ പിടി കൂടി നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരാനല്ല, മറിച്ചു ചില പ്രതികളെ ഒഴിവാക്കാന്‍ ആണ്. അമൃതഭക്തയായ ക്രൈം ബ്രാഞ്ച് ഐ. ജി. ബി. സന്ധ്യ ഐ. പി.എസിന് ഭാരിച ചുമതലയാണ്. പ്രതികളായ ഉന്നതര്‍ക്ക് രക്ഷപ്പെടാനുള്ള വലിയ വാതായനങ്ങള്‍ (ചെറിയ പഴുതുകള്‍ പോര) പണിയേണ്ടത് ക്രൈം ബ്രാഞ്ച് ഐ.ജി.യുടെ ചുമതലയാണ്.

Thursday, August 16, 2012

ടി.പി.വധം: തുരങ്കത്തിന്‍റെ മറ്റേ അറ്റത്തെ പ്രകാശം കണ്ടു തുടങ്ങി

ടി.പി. ചന്ദ്രശേകാരനെ കൊന്നവരുമായി സി.പി.എം.നെ ബന്ധപ്പെടുത്തുന്ന  ഒരു തെളിവും കുറ്റപത്രത്തില്‍ ഇല്ല! 
ടി.പി.ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിനു ശേഷം കേരളീയ സമൂഹത്തെ ഇരുട്ട് നിറഞ്ഞ ഒരു തുരംഗത്തിലൂടെ കൊണ്ട് പോകുകയായിരുന്നു മാര്‍ക്സിസ്റ്റ്‌ വിരോധികളായ പാര്‍ട്ടികളും മാധ്യമങ്ങളും. കൊല നടത്തിയത് ഒരു വാടക കൊലയാളി സംഘം ആണെന്നും ആരോ സ്വകാര്യമായ കാരണത്താല്‍ ചെയ്യിച്ചതാനെന്നും പോലീസിന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു രാഷ്ട്രീയ കൊലപാതകം അല്ലെന്നും അദ്ദേഹം പറഞ്ഞു!
കേന്ദ്ര ആഭ്യന്തര സഹമന്ത്രി, കേരള ആഭ്യന്തര മന്ത്രി, കേരള മുഖ്യമന്ത്രി, കെ. പി. സി. സി. പ്രസിഡണ്ട്‌ എന്നിവര്‍ ചേര്‍ന്ന് പോലീസ് മേധാവി പറഞ്ഞത് തെറ്റാണെന്നും ടി. പി. യെ. കൊല്ലിച്ചത് സി.പി.എം. ആണെന്നും പ്രഖ്യാപിച്ചു. അതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിച്ചത് കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ വാക്കുകളാണ്!! സി.പി.എം. വിരോധികളായ മാധ്യമങ്ങള്‍ അത് ഏറ്റ് പ്രചരിപ്പിച്ചു. തിരുവഞ്ചുരും, മുല്ലപ്പള്ളിയും തയ്യാറാക്കിയ തിരക്കഥ അനുസരിച്ചു പോലീസ് ആടാനും തുടങ്ങി. എഴുപതോളം പാര്‍ട്ടിക്കാരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ജയിലില്‍ അടച്ചു.
 പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോയവരെ കൊല്ലുന്നത് പാര്‍ട്ടിയുടെ നയമല്ല, ഈ നയത്തിന് വിരുദ്ധമായി ഏതെങ്കിലും പാര്‍ട്ടിക്കാര്‍ കൊലയില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികള്‍ ആയിട്ടുണ്ട് എങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കും എന്ന് പാര്‍ട്ടി ആവര്‍ത്തിചു പറഞ്ഞിട്ടും ടി.പി.യെ കൊല്ലിച്ചത് സി.പി.എം. തന്നെ എന്ന് ആവര്‍ത്തിച്ചു പ്രചരിപ്പിച്ചു കൊണ്ടിരുന്നു.
കുറ്റപത്രം കോടതിയില്‍ എത്തിയപ്പോള്‍ ടി.പി.യെ കൊല്ലിച്ചത് പാര്‍ട്ടി ആണെന്ന് തെളിഞ്ഞു കഴിഞ്ഞതായി ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. പക്ഷെ ഒരു പത്രത്തിന് കുറ്റപത്രത്തിലെ കുറവു കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങിയ ദി ഹിന്ദു ദിനപത്രത്തില്‍  കുറ്റപത്രത്തെ കുറിച്ചുള്ള ആറു കോളം ശീര്‍ഷകവലിപ്പമുള്ള വാര്‍ത്തയുടെ ഹൃദയ ഭാഗത്ത് തിളങ്ങുന്ന സത്യം വായനക്കാരെ നോക്കി പുഞ്ചിരിക്കുന്നു. കൊലയാളികളുമായി സി.പി.എം.നെ ബന്ധിപ്പിക്കുന്ന ഒന്നും കുറ്റപത്രത്തില്‍ കാണുന്നില്ല. കൊലയാളികളുടെ തലവന് സി.പി.എം.കാര്‍ കൊടുത്തു എന്ന് പറയുന്ന പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചും ഒരു സൂചനയും കുറ്റപത്രത്തില്‍ ഇല്ല!!!
പ്രിയ. എ.എസ്. ആഗസ്റ്റ്‌ 19ന്റെ  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ "അപ്പക്കാര സാക്ഷി" എന്ന  കഥയില്‍ നിന്ന്ചില വരികള്‍ ഉദ്ധരിച്ച് ചേര്‍ത്ത് ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.
"പാര്‍ട്ടി നടത്തിയ കല്യാണത്തില്‍ നിന്ന് പാര്‍ട്ടി നടത്തിയ അടിയന്തിരത്തിലേക്കുള്ള ദൂരമായി ഈ ഞാനും എന്‍റെ പതിനഞ്ചു പിറന്നാളുകളും.
....
അന്ന് അഛനെ മണ്‍മറയത്താക്കുന്നേരം അമ്മയ്ക്ക് ബോധം മറഞ്ഞു.ജീവിതവും എന്‍റെ നാടകവും ഞങ്ങള്‍ കണ്ട സിനിമകളും എല്ലാം ചേര്‍ത്ത് അമ്മ എന്‍റെ മടിയില്‍ കിടന്നു എന്തെല്ലാമോ പുലമ്പിക്കൊണ്ടേയിരുന്നു.
അമ്മയെ ചേര്‍ത്തു പിടിച്ച് അങ്ങനെ മരവിച്ചിരിക്കുമ്പോള്‍, എന്‍റെ സ്കൂളിലെ നാടകത്തിലെന്നപോലെ ഒരാള്‍ തന്നെ പലരായി അഭിനയിച്ചു എന്‍റെ മുന്നിലൂടെ കടന്നു പോകുന്നത് കാണാമായിരുന്നു എനിക്ക്.....
.....
ഇല്ലാതായ അഛനെ, കുളിപ്പിച്ചു കുളിപ്പിച്ചു ഒന്നുകൂടി ഇല്ലാതാക്കും എല്ലാവരും കൂടി എന്ന ബോധത്തോടെ, ഉള്ളിലൊരു ഈറന്‍ ചിരിയോടെ ഞാനിരുന്നു.
.....
പക്ഷേ, സാഹിത്യകാരന്മാരും കൂടി പങ്കെടുക്കും കുളിപ്പിച്ചച്ഛനെ ഇല്ലാതാക്കലില്‍  എന്ന് ഞാന്‍ കരുതിയതേയില്ല.ചാനലുകളെയും പത്രങ്ങളെയും പോലെ തന്നെ ഒന്നും ചെയ്യാനില്ലാതിരിക്കുവായിരുന്നു അവരും എന്ന് തോന്നുന്നു. തുണ്ടുകളുടെ എണ്ണം, അതാണ്‌ പ്രശനം ആയത്. അച്ഛനെ മലയാള അക്ഷരമാല എന്ന പോലെ മലയാള സാഹിത്യം ഏറ്റെടുത്തു.
ഒന്നാമത്തെ ആഴ്ച മൂന്ന് കവിത വന്നു, പല പ്രസിദ്ധീകരണങ്ങളിലായി.
രണ്ടാമത്തെ ആഴ്ച, മൊത്തം ആറു കവിതകളും മൂന്നു മിനിക്കഥകളും നാല് ചെറുകഥകളും കോടി പിടിച്ചു.
മൂന്നാമത്തെ ആഴ്ച പ്രതികരിക്കാതിരിക്കുന്നവരെക്കുറിച്ചുള്ള പ്രതികരണപ്പടക്കങ്ങലായിരുന്നു.
നാലാമത്തെ ആഴ്ച, അച്ഛന്‍റെ മരണത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നവരെ കുറിച്ചുള്ള സോദ്ദേശ നാടകം.
പിന്നെ എന്നെ കുറിച്ച്, അമ്മയെ കുറിച്ച്, അപ്പൂപ്പനെ കുറിച്ച്, അമ്മയുടെ സഹോദരരിയെ കുറിച്ച്, ഞങ്ങളുടെ പൂച്ചയെ കുറിച്ച്, ഞങ്ങളുടെ വീടിന്‍റെ മുകളിലൂടെ പറക്കാറുള്ള കാക്കകളെ കുറിച്ച് ഒക്കെ സാഹിത്യം പെറ്റ് വീണു. അത് ളെള, ളെള എന്ന് കരഞ്ഞപ്പോള്‍ എടുത്ത്‌ തോളത്തിട്ടു താലോലിക്കാന്‍ പാര്‍ട്ടിക്കാരും സാഹിത്യകാരന്മാരും ഊഴം വെച്ച് കാത്തിരുന്നു.
.....
അച്ഛനെ കുറിച്ചു എഴുതാത്തവാന്‍ സാഹിത്യകാരനല്ല എന്ന സ്ഥിതി.സാഹിത്യ വൃത്തത്തില്‍ നിന്ന് പുറത്താക്കപ്പെട്ടാലോ എന്ന് പേടിച് എല്ലാവരും നീളത്തിലും ചതുരത്തിലും വട്ടത്തിലും എഴുത്തോടെഴുത്ത്....
.....
അമ്മയെ കാണാന്‍ മഹാ ശ്വേതാ ദേവി വന്നിരുന്നു...
(കഥാകാരി പ്രിയ എ.എസിനും കഥ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച കമല്‍ റാം സജീവിനും  ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!)

Wednesday, July 25, 2012

മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് നുണകള്‍ മാത്രം!!!



കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി പ്രമേയം
Posted on: 25-Jul-2012 01:59 AM
(2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)
കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.

1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.

2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.

3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.

4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.

6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. (പേജ് ഒന്നിന്റെ തുടര്‍ച്ച)

8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.

9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.

10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.

11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.

12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.

13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.

14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.

15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.

16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.

17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.

18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.

19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.

20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

Monday, July 23, 2012

വിളവെടുപ്പ്‌ കഴിഞ്ഞു! ഇനിയെന്ത്‌?



ദാരുണവും ബീഭത്സവും ആയ ഒരു കൊലപാതകത്തെ രാഷ്ട്രീയലക്ഷ്യം നേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തിപരമായ നേട്ടനങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വ്യക്തിക്കും എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍. 2012 മെയ്‌ നാലിന് നടന്ന കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ ക്ലൈമാക്സ് (അഥവാ ആന്‍റിക്ലൈമാക്സ്) ആയിരുന്നു ജൂലൈ ഇരുപത്തിനാലിന് ഡല്‍ഹിയില്‍ അരങ്ങേറിയത്‌.
കൊലപാതകത്തിന്‍റെ വിളവെടുപ്പ് കഴിഞ്ഞു എന്നതിന് തെളിവാണ് കേന്ദ്ര അഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാക്കുകള്‍. അദ്ദേഹം പറഞ്ഞു: “ടി.പി. വധത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ യു. ഡി. എഫ്. ഗവണ്‍മെന്റിനു കഴിഞ്ഞില്ല.” എന്ന് വെച്ചാല്‍ അദ്ദേഹം മുന്‍പൊരിക്കല്‍ നിര്‍ദ്ദേശിച്ചത് പോലെ “വന്പന്‍ സ്രാവുകളെ” പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് പിടിച്ചില്ല! പിണറായിയെയും പി. ജയരാജനെയും അറസ്റ്റ്‌ ചെയ്യാന്‍ യു. ഡി. എഫ്. സര്‍ക്കാരിന് കഴിഞ്ഞില്ല! അതുകൊണ്ട് ടി.പി. വധത്തിന്‍റെ ഗുണഫലം നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ഒതുങ്ങിപ്പോകുമോ എന്നാണു മുല്ലപ്പള്ളി സംശയിക്കുന്നത്. വലിയ സ്രാവുകളെ പിടിച്ചിരുന്നെങ്കില്‍ അടുത്ത പാര്‍ല്യമെന്‍റ് തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാകുമായിരുന്നു എന്നാണു മുല്ലപ്പള്ളി വിശ്വസിക്കുന്നത്.
നേട്ടം ഉണ്ടാക്കിയത് യു. ഡി. എഫ്. മാത്രമാണോ? അല്ലേ അല്ല. മാധ്യമങ്ങള്‍, വിശേഷിച്ചു ഏഷ്യാനെറ്റ്‌ ന്യൂസ്‌, മനോരമ ചാനല്‍, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താചാനലുകള്‍ കോടിക്കണക്കിനു രൂപയുടെ അധിക വരുമാനമുണ്ടാക്കി. എങ്ങനെ? അവര്‍ മെയ്‌ നാല് രാത്രി മുതല്‍ ജൂലൈ ഇരുപത്തിരണ്ടു രാത്രി വരെയുള്ള  അമ്പതു ദിവസങ്ങളിലായി 100 മണിക്കൂറുകളാണ് കൂടുതലായി വാര്‍ത്ത‍ പ്രക്ഷേപണം ചെയ്തത്. ഈ അധിക മണിക്കൂറുകളില്‍ പരസ്യത്തില്‍ നിന്ന് കിട്ടിയ അധിക വരുമാനം കോടിക്കണക്കിനു രൂപയാണ്. സി.പി.ഐ. എം. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടി ആണ്. ആ പാര്‍ട്ടിയെ കുറിച്ചുള്ള വാര്‍ത്ത കാണാന്‍ ആളുകള്‍ കൂടുതലായിരിക്കും. റേറ്റിംഗ് വര്ധിക്കുന്നതിനനുസരിച്ച്ചു പരസ്യവും കൂടുതല്‍ കിട്ടും. അതുകൊണ്ടാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഒരു കൊലപതക്കേസിനെ ഇത്രയും നാള്‍ കൊണ്ടാടിയതും യു.ഡി. എഫിന്‍റെ കൈയാളായി പ്രവര്‍ത്തിച്ചതും.
ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കിയ വ്യക്തി ആരാണെന്ന് ഞാന്‍ പറയുന്നില്ല. അതിനു പകരം മുന്‍പ്‌ ഒരിക്കല്‍ ഉണ്ടായ ചരക്കേസിനെ കുറിച്ചു പറയാം. ചാരക്കേസ് ഒരു “ഇല്ലാക്കേസ്” ആയിരുന്നു എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുമല്ലോ. തുടക്കം ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പറ്റിയ അബദ്ധം ആയിരുന്നു. അയാള്‍ ഒരു മാലി ദ്വീപു കാരിയെ അനാശാസ്യം ആരോപിച്ചു അറസ്റ്റ്‌ ചെയ്തു. അവരുടെ വിസ കാലാവധി കഴിയുന്നതിനു തൊട്ടു മുന്‍പായിരുന്നു അറസ്റ്റ്‌. വിസയുടെ കാലാവധി തീരുന്ന കാര്യം എസ്. ശ്രദ്ധിച്ചില്ല. കേസ്‌ എസ്.ഐ.യുടെ പേരില്‍ ആകാതിരിക്കാന്‍ മറിയം റഷീദ ചരപ്രവൃത്തി ചെയ്യുകയായിരുന്നു എന്ന് ആരോപിച് എന്‍. എസ്. എ. പ്രകാരം അറസ്റ്റ്‌ ചെയ്തു. ചാരപ്രവൃത്തി നടന്നത് കണ്ടു പിടിക്കാന്‍ കേരളത്തിലെ പോലീസിന് കഴിഞ്ഞില്ല എന്ന് വ്യാപകമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അതിനു പിന്നില്‍ കോണ്ഗ്രസിലെ എ. കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും ആയിരുന്നു അവരുടെ രാഷ്ട്രീയ ലക്‌ഷ്യം ആഭ്യന്തരവകുപ്പ്‌ ഭരിച്ചിരുന്ന മുഖ്യമന്ത്രി കെ. കരുണാകാരനെ പുകച്ചു പുറത്തു ചാടിക്കണം. സ്വന്തം പാര്‍ടിയിലെ നേതാവിനെ വക വരുത്തണം. അവരുടെ വ്യക്തിപരമായ രാഷ്ട്രീയലക്‌ഷ്യം നേടാന്‍ വേണ്ടി നിരപരാധിനിയായ ഒരു വനിത ദുരിതം അനുഭവിക്കേണ്ടി വന്നു. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്‍ ബലി കഴിക്കപ്പെട്ടു. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ ചരക്കേസല്ല. പക്ഷേ ചില സമാനതകളുണ്ട്! അത്രമാത്രമേ എനിക്ക് പറയാന്‍ പാടുള്ളൂ.
ഒടുവില്‍ എന്ത് സംഭവിക്കും? ചന്ദ്രശേഖരനെ കൊന്ന വടകക്കൊലയാളികളില്‍ ചിലര്‍ ശിക്ഷിക്കപ്പെടും. അവര്‍ക്കെതിരെ തെളിവുണ്ട്. ഗൂഡാലോചനക്കുറ്റം ചുമത്തി പ്രതിചേര്‍ത്ത നിരപരാധികളെ വെറുതെ വിടും. അവര്‍ക്കെതിരെ തെളിവൊന്നുമില്ല.  
യഥാര്‍ത്ഥത്തില്‍ കൊലയാളിസംഘത്തെക്കൊണ്ട് ചന്ദ്രശേഖരനെ കൊല്ലിച്ചത് ആരെന്നു കണ്ടു പിടിക്കാന്‍ ഇടതുപക്ഷ ജനാധിപധ്യ മുന്നണി വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം കേസിന്‍റെ തുടരന്വേഷണം നടത്തണം. അതുവരെ സത്യം പുറത്തു വരില്ല.

Sunday, July 22, 2012

മിയ കുള്‍പ! മിയകുള്‍പ!! എന്റെ പിഴ! എന്റെ പിഴ!!




ഞായറാഴ്ച (July 22) ചാനലുകളിലെ വെടിവട്ടങ്ങള്‍ പൊടി പാറി. വി.എസ്. വിജയിച്ചു എന്ന് പണ്ഡിറ്റ്‌മാര്‍ പലരും ആവര്‍ത്തിച്ച്‌ പറഞ്ഞു. അതിരിക്കട്ടെ, സി. പി. ഐ. എം. കേന്ദ്രക്കമ്മിറ്റിയുടെ കമ്യൂണിക്കേയുടെ പൂര്‍ണ രൂപം ചുവടെ കൊടുക്കുന്നു. പാര്‍ട്ടി എന്താണ് യഥാര്‍തത്തില്‍ പുറത്ത്‌ പറഞ്ഞതെന്ന് അറിയാന്‍ താല്പര്യമുള്ളവര്‍ വായിക്കുക.  
യഥാര്‍ത്ഥത്തില്‍ എന്താണ് അകത്തു സംഭവിച്ചിരിക്കുക എന്ന് ഊഹിക്കാനേ കഴിയൂ. ഞായറാഴ്ച രാവിലെ വി.എസിനെ പോളിറ്റ്‌ ബ്യൂറോ വിളിച്ചു വരുത്തി. കുറച്ചു കൂടി മോശപ്പെടുത്തി പറഞ്ഞാല്‍ “സമന്‍ ചെയ്തു വരുത്തി.” പോളിറ്റ്‌ ബ്യൂറോയുടെ “വിചാരണ” തുടങ്ങുന്നതിനു മുന്‍പ്‌ പ്രകാശ്‌ കാരാട്ട് വി.എസുമായി സംസാരിച്ചു. എന്തായിരിക്കും സംസാരിച്ചിരിക്കുക? വി.എസിന്‍റെ മാനസികാവസ്ഥ എനിക്ക് നന്നായി അറിയാം. പതിനാറു കൊല്ലക്കാലം കൊണ്ട് മനസ്സിലാക്കിയതാണ്. ഞാന്‍ മനസ്സിലാക്കിയത് പോലെയോ അതിനേക്കാള്‍ കൂടുതലായോ കാരാട്ട് മനസ്സിലക്കിയിരിക്കുമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട് കാരാട്ട് പറഞ്ഞിരിക്കും: “നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ദിവസം ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി സീന്‍ ഉണ്ടാക്കിയതും ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നത് ‘നല്ല അരിയുടെ ചോറ് തിന്നുന്നവര്‍ വിശ്വസിക്കുകയില്ല’ എന്ന് പരസ്യമായി പറഞ്ഞതും തെറ്റായിപ്പോയി എന്ന് പി. ബി. യുടെ മുന്‍പിലും സി. സി.യിലും കുറ്റസമ്മതം നടത്തുക.” അല്ലെങ്കില്‍ സി. സി.യില്‍ നിന്ന് തരം താഴ്ത്തുകയും പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
സി.സി.യില്‍ നിന്നും തരംതാഴ്ത്തല്‍ അത്ര കര്യമാക്കാനില്ല. ശിക്ഷണ നടപടി എടുത്താല്‍ വക വെയ്ക്കാത്ത്തവന്‍ ആണ് ഞാന്‍ എന്ന് പ്രഖ്യാപിചിട്ടല്ലേ പോന്നിരിക്കുന്നത്. പക്ഷെ പ്രതിപക്ഷനേതാവ് സ്ഥാനം പോകുക എന്ന് പറഞ്ഞാല്‍ വി.എസ്. സഹിക്കുകയില്ല. മാത്രവുമല്ല ചിലപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെന്നും വരും. കാരണം, പ്രതിപക്ഷനേതാവ് സ്ഥാനം ഇല്ലെങ്കില്‍ “ജനപ്രിയ നേതാവ്” എന്ന വേഷം അധികകാലം ആടാന്‍ കഴിയുകയില്ല. അതിനും പുറമേ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇല്ലാത്ത ഒരാള്‍ക്ക്‌ “മുഖ്യമന്ത്രി സ്ഥാനാര്‍ഥി” ആയി മത്സരിക്കാനും സാധ്യമായെന്നു വരില്ല. എല്ലാം കൊണ്ടും ബുദ്ധിപൂര്‍വ്വമായ കാര്യം കുറ്റം ഏറ്റുപറഞ്ഞ് ചെറിയൊരു ശിക്ഷയും വാങ്ങി നാട്ടിലേക്ക് മടങ്ങുന്നതായിരിക്കും. പക്ഷേ, ഒരു കാര്യമുണ്ട്. വീരശൂര പരാക്രമി ആയി നാട്ടില്‍ നിന്ന് വന്നിട്ട് “എന്‍റെ പിഴ” ഏറ്റുപറഞ്ഞു നനഞ്ഞ കോഴിയെപ്പോലെ നാട്ടില്‍ തിരിച്ചു ചെല്ലുന്നത് ക്ഷീണം തന്നെ. “നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും” എന്നല്ലേ. അത് പോലെ നാണം കെട്ടും സ്ഥാനം നില നിറുത്തിയാല്‍ നാണക്കേടാ സ്ഥാനം തീര്‍ത്തുകൊള്ളും. പിന്നെ സഹായിക്കാന്‍ മാധ്യമസുഹൃത്തുക്കളും ഉണ്ടല്ലോ.
ഇങ്ങനെയൊക്കെ ആയിര്‍ക്കാം വി.എസ്. ചിന്തിച്ചിട്ടുണ്ടാകുക. ഇത് മന:ശാസ്ത്രപരമായ ഊഹം (psychological speculation) മാത്രം.   
CC Communiqué
Date: 
 22 July 2012
The Central Committee of the Communist Party of India (Marxist) met in New Delhi on July 21-22, 2012. It has issued the following statement:
The Central Committee considered a report submitted by the Polit Bureau on the prevailing situation in Kerala and Party related matters there.
The Central Committee noted that Com. V.S. Achuthanandan, Member of the Central Committee had made certain statements publicly criticizing the state leadership of the Party and taken some steps which have provided opportunities for the political opponents to attack the Party. After the discussion, Com. V.S self-critically told the Central Committee that some of his remarks and actions were incorrect and could have been avoided.
On this basis, the Central Committee decided to publicly censure Com. V.S. Achuthanandan for his wrong remarks and for violation of the basic norms of the Party. The Central Committee expects Com. V.S., the senior most leader of the Party in Kerala, to act in such a manner which will help the Party to unitedly face the current situation.
The Central Committee noted that the brutal murder of T.P. Chandrasekaran is being utilised to conduct a concerted campaign against the Party. The Central Committee condemned the efforts of the UDF government which has directed the police to falsely implicate Party leaders and cadres in this case. The Party has already declared that it is not involved in the murder of Chandrasekaran and had strongly condemned it. The Party does not believe in the elimination of political opponents.
The Party will conduct an enquiry into the matter to ascertain if there is any involvement of anyone associated with the Party in this incident. As stated earlier, firm action will be taken if anybody is found to be involved from the Party and any wrong trend if it exists in the Party will be put down firmly.
The Central Committee asked the Kerala State Committee to take appropriate action in the matter concerning M.M. Mani, former Secretary of the Idukki District Committee of the Party.


Wednesday, July 18, 2012

സ്വന്തം കക്ഷിയെ തോല്പിക്കുന്ന വക്കീല്‍


ടി.പി. വധക്കേസിനെ സംബന്ധിച്ചു പോലീസ്‌ മേധാവി ആദ്യം പറഞ്ഞു: “ആരോ സ്വകാര്യ ലാഭത്തിനു വേണ്ടി ചെയതതാണ്.” പിന്നൊരിക്കല്‍ പറഞ്ഞു: “കൊന്നവരെയും കൊല്ലിച്ചവരെയും പിടിക്കും.” കൊന്നവരെ പിടി കിട്ടി. ഏഴംഗ വാടകക്കൊലയാളി സംഘമാണ്. “ഇനി കൊല്ലിച്ചവരെ പിടി കൂടണം” എന്നാണ് പോലീസ് മേധാവി ഏറ്റവും ഒടുവില്‍ പറഞ്ഞത്‌. അതായത്‌ വാടകക്കൊലയാളി സംഘത്തെ പിടിച്ചതിനു ശേഷം പിടിച്ച് ജയിലില്‍ അടച്ച എഴുപതു സി.പി.എം. പ്രവര്‍ത്തകരും നേതാക്കളും അല്ല ടി.പി.യെ  കൊല്ലിച്ചത് എന്നല്ലേ ഡി.ജി.പി. പറഞ്ഞതിന്‍റെ സാരം? സാമാന്യബുദ്ധി (commonsense) അതാണ്‌ പറയുന്നത്.
കീചകവധന്യായത്തിന് പുതിയൊരു രൂപം വന്നിരിക്കുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നാണു പൌരാണിക രൂപം. പുതിയ രൂപം ഇങ്ങനെ: “കൊല്ലപ്പട്ടത് ടി.പി. ചന്ദ്രശേഖരന്‍ എങ്കില്‍ കൊല്ലിച്ചത് സി.പി.എം. തന്നെ!”  
സുനില്‍ പി. ഇളയിടം എന്ന മാര്‍ക്സിസ്റ്റ്‌ താത്ത്വികന് ഒരു സംശയവും ഇല്ല: കൊന്നത് സി.പി.എം. തന്നെ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 90:19 ലക്കത്തിലെ “ഇടതുപക്ഷത്തിന് ഒരു ന്യായവാദം; ഇടതു ധാര്‍മികതയ്ക്കും” എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ അതാണ്‌ അദ്ദേഹം ഉന്നതമായ താത്ത്വിക നിലവാരത്തില്‍ നിന്നുകൊണ്ട്  പറഞ്ഞത്‌. ലേഖനം തുടങ്ങുന്നത് ഇങ്ങനെ: “കേരളീയ സമൂഹത്തിന്‍റെ നീതിബോധത്തെയും രാഷ്ട്രീയ മന:സാക്ഷിയെയും സ്തബ്ധമാക്കി, അങ്ങേയറ്റം ഹീനമായ നിലയില്‍, നടപ്പാക്കപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകം കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിനു മുന്നില്‍ വലിയ രണ്ടു വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.” ഹീനമായ കൊലപാതകം നടപ്പാക്കിയത് സി.പി.എം. ആണെന്ന കാര്യത്തില്‍ ഇളയിടത്ത് അദ്ദേഹത്തിനു തെല്ലും സംശയം ഇല്ല!
എതിര്‍കക്ഷിയില്‍ നിന്ന് അച്ചാരം വാങ്ങി സ്വന്തം കക്ഷിയെ കോടതിയെക്കൊണ്ട് ശിക്ഷിപ്പിച്ച വക്കീലിനെ പോലെയാണ് അദ്ദേഹം സി.പി.എം.നു വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ന്യായവാദം” നടത്തിയത്‌. താത്വികനായ അദ്ദേഹം സംസ്കൃതത്തില്‍ നീട്ടി നീട്ടി പറഞ്ഞത് മലയാളത്തില്‍ ചുരുക്കിയാല്‍ സി.പി.എം.ന്‍റെ ഇപ്പോഴത്തെ അപാകങ്ങള്‍ ഇനി പറയുന്നവയാണ്: (1) ജനാധിപധ്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വം അട്ടത്തു വെച്ച് സ്റ്റാലിന്‍റെ രീതി (വിമതരെ കൊല്ലല്‍) നടപ്പാക്കുന്നു. വിമതഅഭിപ്രായങ്ങള്‍ പറയുന്നവരെ വെട്ടി നിരത്തുന്നു. പ്രഭാത്‌ പട്നായിക്കിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ട്ടിയെ ഫ്യൂഡല്‍-സ്റ്റാലിനിസം ബാധിച്ചിരിക്കുന്നു. (2) സി. പി. എം.ന്‍റെ ധാര്‍മിക അടിത്തറ തകര്‍ന്നിരിക്കുന്നു.
ഇടതുപക്ഷത്തിന്‍റെ ധാര്‍മികതയോട് ഇപ്പോള്‍ ലേഖകന് വലിയ മതിപ്പൊന്നുമില്ല. “ഇടതു പക്ഷത്തിന്‍റെ ധാര്‍മികാടിസ്ഥാനം എന്ന് പറയുമ്പോള്‍ അതൊരു പരിഹാസ്യമായ ആശയമായി ഇപ്പോള്‍ അനുഭവപ്പെടാനിടയുണ്ട്. മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ക്ക് മാത്രമല്ല മാര്‍ക്സിസ്റ്റ്‌കാര്‍ക്കും അങ്ങനെ തോന്നും.” സി.പി.എം. ചന്ദ്രശേഖരനെ കൊലപ്പടുത്തിയതാണ് ഈ വിശ്വാസ പ്രതിസന്ധിക്ക് കാരണം. മുന്‍പ് സി. പി. എം. പല പ്രതിസന്ധികള്‍ നേരിടുകയും അതില്‍ നിന്നെല്ലാം കരകയറുകയും ചെയ്ത കാര്യം ലേഖകന്‍ തിരിച്ചറിയുന്നുണ്ട്. “എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷത്തിനു കേരളത്തില്‍ ജന്മം നല്‍കിയിട്ടുണ്ട്. സി. പി. എം.ന്‍റെയും ഇടതുപക്ഷത്തിന്‍റെയും ധാര്‍മികമായ അടിത്തറയെ മുന്‍പൊരു സന്ദര്‍ഭത്തിലും ഉണ്ടായിട്ടില്ലാത്ത വിധം അത് ദുര്‍ബ്ബലപ്പെടുത്തി.”
തനത് ഭാവം 
ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു വഴിയേ ഉള്ളു. ഇളയിടം അത് ഉദാരതയോടെ  ചൂണ്ടിക്കാനിക്കുന്നു: “വിശാലമായ നീതിബോധത്തില്‍ മാത്രം പ്രചോദിതരായ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും രാഷ്ട്രീയബോധത്തിന്‍റെ ധാര്‍മിക അടിസ്ഥാനം വീണ്ടെടുത്തു നല്‍കുകയാണ്, ഉറച്ചതും കര്‍ക്കശവുമായ നടപടികളിലൂടെ അവരുടെ വിശ്വാസപ്രതിസന്ധിയില്‍ നിന്നും അവരെയും പ്രസ്ഥാനത്തെയും കരകയറ്റുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. അല്ലാതെ പറയുന്നവര്‍ക്ക് തന്നെയും വേണ്ടത്ര വിശ്വാസമില്ലാത്ത താര്‍ക്കിക യുക്തികളില്‍ അഭയം പ്രാപിക്കുകയല്ല.”
നേരെ ചൊവ്വേ  പറയാം. പാര്‍ട്ടി ടി. പി. ചന്ദ്രശേഖരനെ അന്‍പത്തൊന്നു വെട്ട് വെട്ടി കൊലപ്പെടുത്തി എന്ന്  കുറ്റം സമ്മതിക്കണം. ഇതിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഏറ്റെടുക്കണം. എന്നിട്ട് പോലീസ് അറസ്റ്റ്‌ ചെയ്തു ജയലില്‍ ആക്കിയ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് ഉടനെ  പുറത്താക്കണം. “പറയുന്നവര്‍ക്ക് തന്നെയും വേണ്ടത്ര വിശ്വാസമില്ലാത്ത” വാക്കുകളെന്താണ്? “ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിക്ക് പങ്കില്ല. പാര്‍ട്ടി വിട്ടു പോകുന്നവരെ കൊല്ലുന്നത് പാര്‍ട്ടിയുടെ നയമല്ല. ആരെങ്കിലും അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി എടുക്കും.”
ഇളയിടത്തിന്‍റെ വരികള്‍ വായിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മ വന്നത്: നല്ല അരിയുടെ ചോറ് തിന്നുന്നവരാരും പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നത് വിശ്വസിക്കുകയില്ല! ഇദ്ദേഹത്തിന് ഇപ്പോള്‍ “നല്ല അരി”യെക്കുറിച്ച് മാത്രമേ ഓര്‍മ വരൂ. റേഷനരിയുടെ കാര്യം ഓര്‍മ വരില്ല.
വില്പനയ്ക്ക് ഒരു സീന്‍ 
ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അതിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ ചുമലില്‍ കെട്ടിവെച്ചു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ നടത്തിയ കാര്യം ലേഖകന്‍ ഔദാര്യത്തോടെ പറയുന്നുണ്ട്. മാധ്യമങ്ങള്‍ അവരുടെ “ചുമതല” നിര്‍വ്വഹിക്കുന്നു എന്നതില്‍ കവിഞ്ഞൊന്നും ചെയ്യുന്നില്ല. സുനില്‍ പി. ഇളയിടത്തെയും അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷനെയും പോലെയുള്ളവര്‍ പിന്നില്‍ നിന്ന് കുത്തുന്നതാണ് പാര്‍ട്ടിയെ വിഷമിപ്പിക്കുന്നത്.
കൊല നടത്തിയ ഏഴു വാടകക്കൊലയാളികളെ കൂടാതെ എഴുപതോളം പാര്‍ട്ടിപ്രവര്‍ത്തകരെ ഗൂഡാലോചനക്കുറ്റം ചുമത്തി ജയിലില്‍ ആക്കിയിട്ടുണ്ട്. കള്ളക്കേസുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. കള്ളക്കേസുകള്‍ തള്ളിപ്പോകുമ്പോള്‍ സുനില്‍ പി. ഇളയിടം, അടിസ്ഥാനരഹിതമായി പാര്‍ട്ടിയെ കുറ്റപ്പെടുത്തിയതിനു മാപ്പ് പറയുമോ? അതോ പോലീസിന്‍റെ കഴിവ്കേടു കൊണ്ടാണ് കേസുകള്‍ തള്ളിപ്പോയത് എന്ന് ആരോപിക്കുമോ?     

Saturday, June 23, 2012

Wednesday, June 20, 2012

Tuesday, June 19, 2012

COGNITIVE PSYCHOLOGY FOR DAILY LIFE: Disorder of attention

COGNITIVE PSYCHOLOGY FOR DAILY LIFE: Disorder of attention: The only disorder of attention is attention deficit. Persons suffering from from generalised anxiety disorder often complain that they c...

Thursday, May 17, 2012

MIND: Prodigies and idiot savants: Wonders of human inte...

MIND: Prodigies and idiot savants: Wonders of human inte...: Sergei Karjakin  -The youngest Grand Master  Comedy screen writer Andrew Marshall wrote in TIME magazine: “When he was nearly three ...

Sunday, April 15, 2012

MIND: Cognitive aspects of Margret Thatcher illusion

MIND: Cognitive aspects of Margret Thatcher illusion: Margret Thatcher illusion or Thatcher effect is the name given to a cognitive process in the perception of human faces. See the picture. In...

Thursday, April 12, 2012

ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും - പുതിയ പുസ്തകം

രചന : ഡോക്ടര്‍ എന്‍. എം. മുഹമ്മദലി
പ്രസാധനം : ചിന്ത പബ്ലിഷേഴ്സ്
പേജ് 430 വില 280
ആമുഖം 
ഇസ്ലാം ഒരു മതം മാത്രമാണെന്നും അതില്‍ രാഷ്ട്രീയം ഇല്ലെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്. യഥാര്‍ത്ഥ ഇസ്ലാം മതരാഷ്ട്രീയ പ്രസ്ഥാനം (religio-political movement) ആണെന്നാണ് ഇസ്ലാമിനെ കുറിച് പഠിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌. ചരിത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും  വെളിച്ചത്തില്‍ ഇസ്ലാമിനെ കുറിച് മനസിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.
പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രകാരന്‍ എഡ്വേഡ്‌ ഗിബ്ബണ്‍ Decline and Fall of Roman Empire എന്ന ഗ്രന്ഥത്തില്‍ എഴുതി: "മനുഷ്യരാശിയുടെ കുറ്റകൃത്യങ്ങളുടെയും അബദ്ധങ്ങളുടെയും വിവരനങ്ങളെക്കാള്‍ അല്പം മാത്രം കൂടുതലുള്ളതാണ് ചരിത്രം."
ഈ അല്പം മാത്രം കൂടുതലുള്ളതാണ് ചരിത്രത്തിന്റെ കാതല്‍. ചരിത്ര സംഭവങ്ങളുടെ വ്യാഖ്യാനമാണ് ഈ ഭാഗം. ചരിത്ര സംഭവങ്ങളില്‍ മാറ്റമൊന്നും വരുത്താന്‍ കഴിയില്ല. പക്ഷെ, വ്യാഖ്യാനങ്ങളില്‍ മാറ്റം വരുത്താം. അതുകൊണ്ടാണ് ഓരോ തലമുറയും ചരിത്രം മാറ്റി മാറ്റി എഴുതികൊണ്ടേയിരിക്കുമെന്നു ചരിത്ര പണ്ഡിതന്‍മാര്‍ പറഞ്ഞത്‌....
ഇസ്ലാം ആരഭിച്ചത് ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ആയിട്ടാണ്. പിന്നെ അതൊരു രാഷ്ട്രമായി, സാമ്രാജ്യമായി. അതിന്‍റെതായ സംസ്കാരങ്ങളും രൂപപ്പെട്ടു. പിന്നീടത്‌ കോളനി വാഴ്ചയുടെ  അടിമത്തത്തില്‍ ആയി. ഇന്നതിനെ ഒരു ഭീകരപ്രസ്ഥാനമായി ചിത്രീകരിക്കാന്‍ സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റ്‌കളും ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മലയാളികള്‍ക്ക് മുന്‍പില്‍ ഇസ്ലാമിന്റെ പ്രയാണത്തിന്റെ  കഥ ചരിത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ഈ പുസ്തകം മുഹമ്മത് എന്ന മനുഷ്യന്‍, ഖുര്‍'ആന്‍: ഒരു മന:ശാസ്ത്ര വിമര്‍ശനം എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയാണ്.
Front Cover
അദ്ധ്യായങ്ങള്‍
1. മതവും രാഷ്ട്രവും
2. ജൂത, ക്രിസ്തു മതങ്ങളും അറബികളും
3. പ്രബോധനത്തിന്റെ സാമൂഹിക രാഷ്ട്രീയ തലങ്ങള്‍
4. ഇസ്ലാം എന്ന മത രാഷ്ട്രത്തിന്‍റെ പിറവി
5. ഇസ്ലാമിക സാമ്രാജ്യം
6. ഇസ്ലാമിക സാമ്രാജ്യത്തിലെ സമൂഹം
7. ജ്ഞാനോദയം ഇസ്ലാമിലൂടെ
8. തീവ്ര വാദവും ഭീകര പ്രവര്‍ത്തനവും ഇസ്ലാമിന്റെ ആരംഭത്തില്‍
9. ശരീഅത്ത്‌ നിയമങ്ങള്‍
10. ഇസ്ലാമും പാശ്ചാത്യ ലോകവും
11. ഇസ്ലാമിന്റെ കോളനി വിരുദ്ധ പോരാട്ടങ്ങള്‍
12. ഇസ്ലാമിസം: ബദല്‍ വാദം
13. ജൂത രാഷ്ട്രവും ഇസ്ലാമും
14. ഇസ്ലാമിക വിപ്ലവം
15. അല്ലാഹുവിന്റെ പടയാളികളും ആഗോള ജിഹാദും
Back Cover
16. ഇന്ത്യയും ഇസ്ലാമും
Biblography