Wednesday, May 6, 2015

കൊലപാതകം ആഘോഷിക്കുന്നവര്‍


അവാര്‍ഡ് ജേതാവായ ഒരു  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തന്‍റെ ഫേസ് ബുക്ക്‌ ചുവരില്‍ ഇങ്ങനെ എഴുതി: "ടി.പി. ചന്ദ്രശേഖരൻ കൊലപാതക വാർഷികദിനത്തിൽ ആർ.എസ്.എസുകാർ കൊന്നവരുടെ എണ്ണം പറഞ്ഞുകൊണ്ട് പ്രതിരോധം തീർക്കാൻ ശ്രമിച്ച മാർക്സിസ്റ്റ് സുഹൃത്തുക്കൾക്ക്: കൊല കൊല തന്നെ, കൊലയാളി കൊലയാളിയും. കുറച്ചു കൊലപാതകം നടത്തിയവരെ നല്ല കൊലയാളികളായും കൂടുതൽ നടത്തിയവരെ ചീത്ത കൊലയാളികളായും കണക്കാക്കാനാകില്ല."
മറ്റൊരാള്‍ ഇക്കഴിഞ്ഞ ദിവസം  തന്‍റെ ചുവരിലെഴുതിയത് ഇങ്ങനെ: "ടി.പി.യുടെ കൊലപാതകം അദ്ദേഹത്തിന്റെ ഭാര്യക്കും മകനും തീരാനഷ്ടമാണ് വരുത്തിവച്ചത്. ഏറ്റവും ഭീമമായ നഷ്ടം സിപിഎം നാണ്." നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്‍റെ ലാഭവും നഷ്ടവും തിട്ടപ്പെടുത്തുന്നവരുടെ മനോഗതം വാടകകൊലയാളികളുടെതിനേക്കാള്‍ എത്ര ക്ഷുദ്രം! ടി പി കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ ഇക്കൂട്ടരുടെ ജീവിതം വെറും ഊഷരഭൂമി പോലെ കിടക്കുമായിരുന്നു! കൊലപാതകത്തില്‍ ആഹ്ലാദിക്കുന്ന നികൃഷ്ടര്‍!!
വാടകക്കൊലയാളികളെക്കൊണ്ട്  ടി ചന്ദ്രശേഖരനെ കൊല്ലിച്ച വ്യക്തി കുറ്റം ഏറ്റുപറഞ്ഞാലും കൊന്നതിന്‍റെ കുറ്റം സി പി ഐ എംന്റെ പേരില്‍ തന്നെ നില നിറുത്താന്‍ അനവരതം ശ്രമിക്കുകയാണ് ചിലര്‍. അവരെല്ലാം ചന്ദ്രശേഖരന്‍റെ കൊലപാതകം ആഘോഷിക്കുകയാണ് ഇപ്പോഴും.
സി പി ഐ എംന്റെ സ്വന്തം അംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ പോലും പാര്‍ട്ടിക്ക് അവകാശം ഇല്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇവരുടെ സി പി ഐ എം വിരോധം ഒരു മനോരോഗത്തിന്റെ നിലയില്‍ എത്തിയിരിക്കുന്നു! 

No comments: